Connect with us

kerala

കൗമാര കേരളത്തിന്റെ കരുത്ത്

Published

on

കൗമാര കേരളത്തിന്റെ കുതിപ്പിന് സാക്ഷ്യംവഹിച്ച് അഞ്ചു ദിനങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍കായിക മേളക്ക് എറണാകുളത്ത് തിരശ്ശില വീണിരിക്കുകയാണ്. തിരുവനന്തപുരം ജില്ല ഓവറോള്‍ ചാംപ്യന്മാരായപ്പോള്‍ തൃശൂര്‍ രണ്ടാമതും മലപ്പുറം മൂന്നാമതും ഫിനിഷ് ചെയ്തു. അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാധ്യമായി മലപ്പുറം കനകക്കിരീടം ചൂടിയപ്പോള്‍ പാലക്കാട് രണ്ടാമതും എറണാകുളം മുന്നാമതും എത്തി. ഗെയിംസ് ഇനത്തില്‍ തിരുവനന്തപുരം ഒന്നാമതെത്തിയപ്പോള്‍ തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായപ്പോള്‍ മലപ്പുറം ജില്ലയിലെ തന്നെ നാവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ ആണ് രണ്ടാമത്. ഏറണാകുളം കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തായി. രണ്ട് ദേശീയ റെക്കോഡ് ഉള്‍പ്പെടെ ഒമ്പത് റെക്കോഡുകള്‍ പിറന്ന മേള ഇത്തവണ സ്‌കൂള്‍ ഗെയിസം എന്നപേരില്‍ നിരവധി മാറ്റങ്ങളോടയാണ് അരങ്ങേറിയത്. സിനിയര്‍ ആണ്‍വിഭാഗം ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളില കാസര്‍കോടിന്റെ കെ.സി സെര്‍വന്‍, 3000, 1500 മീറ്റര്‍ ഓട്ടത്തില്‍ മലപ്പുറത്തിന്റെ മുഹമ്മദ് അമീന്‍, പോള്‍വോള്‍ട്ടില്‍ എറണാകുളത്തിന്റെ ശിവദേവ് രാജീവ്, 400 മീറ്റര്‍ ഓട്ടത്തില്‍ തിരുവനന്തപുരം ജി.വി രാജയുടെ മുഹമ്മദ് അഷ്ഫാഖ്, 110 മീ.ഹര്‍ഡില്‍സില്‍ ത്യശൂരിന്റെ വിജയകൃഷ്ണ, പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ എറണാകുളത്തിന്റെ ജീനാ ബേസില്‍, 100 റിലേയില്‍ ജൂനിയര്‍ ആണ്‍വിഭാഗത്തില്‍ ആലപ്പുഴ ടീം എന്നിവരാണ് റെക്കോര്‍ഡില്‍ മുത്തമിട്ട് മീറ്റിന്റെ താരങ്ങളും സംസ്ഥാനത്തിന്റെ പ്രതീക്ഷകളുമായിരിക്കുന്നത്.

കായികമേളയുടെ ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്‌സില്‍ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളി മലപ്പുറം ജില്ല ജേതാക്കളാകുമ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ല പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഉജ്വല പോരാട്ടവീര്യത്തിന്റെ പൂര്‍ത്തികരണമായി അതുമാറിയിരിക്കുകയാണ്. സ്‌കൂള്‍ വിഭാഗത്തില്‍ ജേതാക്കളായ ഐഡിയല്‍ കടകശ്ശേരിക്കൊപ്പം തിരുനാവായ നവമുകുന്ദയുമാണ് ഈ നിര്‍ണായക നേട്ടത്തില്‍ മലപ്പുറത്തിന്റെ ചുക്കാന്‍ പിടിച്ചിരിക്കുന്നത്. പഠന രംഗത്തെന്ന പോലെ പാഠ്യേതര രംഗത്തും മലപ്പുറം നടത്തിക്കൊണ്ടിരിക്കുന്ന ഉജ്വലമായ മുന്നേറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് കായികോത്സവത്തിലെ അവരുടെ പ്രകടനം. സ്‌കൂള്‍ കലോത്സവങ്ങളിലെ ജില്ലയുടെ മുന്നേറ്റവും ഈ നേട്ടങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും പ്രാദേശിക ഭരണ സംവിധാനങ്ങളും ചേര്‍ന്നുള്ള അര്‍പ്പണ ബോ ധത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വിസ്മയകരമായ മുന്നേറ്റത്തിന്റെനിദാനം. തുടര്‍പഠനത്തിന് സൗകര്യം ഒരുക്കിക്കൊടുക്കുന്നതിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ചിറ്റമ്മ നയം സ്വീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ടുള്ള വിസ്മയകരമായ ഈ നേട്ടമെന്നതില്‍ ജില്ല പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

മേളയുടെ സമ്മാനദാനച്ചടങ്ങിനിടെയുണ്ടായ അസ്വാരസ്യങ്ങള്‍ ദൗര്‍ഭാഗ്യകരമായി എന്നകാര്യം അവിതര്‍ക്കിതമാണ്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ് പ്രതിഷേധത്തിനും വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുള്ള കൈയാങ്കളിയിലേക്കുമെല്ലാം നയിച്ചത്. സ്‌പോര്‍ട്സ് സ്‌കൂളുകളെ കിരീടത്തിന് പരിഗണിച്ചതിനെ തുടര്‍ന്നാണ് ജനറല്‍ സ്‌കൂളുകള്‍ പ്രതിഷേധമുയര്‍ത്തിയത്. ജിവി രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്ന പരാതിയും ഉയരുകയുണ്ടായി. ലഭിച്ച ട്രോഫി തിരിച്ചു നല്‍കാമെന്ന് അവര്‍ അറിയിച്ചതും പ്രതിഷേധത്തെത്തുടര്‍ന്ന് സമാപനച്ചടങ്ങുകള്‍ പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നതും നടത്തിപ്പിലെ വീഴ്ച്ചതന്നെയാണ്. സ്‌കൂള്‍ കായിക രംഗത്തും, ഓപ്പണ്‍മിറ്റുകളിലുമെല്ലാം ദേശീയ രംഗത്ത് കിരീടംവെക്കാത്ത രാജക്കന്മാരായിരുന്ന കേരളം സമീപകാലത്തായി അതിദാരുണമാംവിധം പിന്നോട്ടടിച്ചുകൊണ്ടിരിക്കുകയാണ്. ഈ രംഗത്ത് ഒരു മേല്‍വിലാസവുമില്ലാതിരുന്ന നമ്മുടെ അയല്‍ക്കാരായ കര്‍ണാടകയും തമിഴ്നാടുമല്ലാം വന്‍കുതിച്ചു ചാട്ടം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിന്റെ ഈ കിതപ്പ്. പ്രതിഭകളുടെ പഞ്ഞമല്ല, ഭരണകൂടങ്ങളുടെ സമീപനം തന്നെയാണ് ഈ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് ഇന്നലെ കൊടിയിറങ്ങിയ സംസ്ഥാന സ്‌കൂള്‍ കായികമേളയും തെ ളിയിച്ചിരിക്കുകയാണ്. ദേശീയ റെക്കോര്‍ഡുകളും മിറ്റ്‌റെക്കോര്‍ഡുകളുമെല്ലാം നിരവധി തവണ തിരുത്തിക്കുറിച്ച ഈ പ്രതിഭകള്‍ നമ്മുടെ കായിക മേലാധികാരികള്‍ക്ക് നല്‍കുന്നത് വലിയ ടാസ്‌കുകളാണ്. അവര്‍ക്കാവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കി നാളെയുടെ താരങ്ങ ളാക്കിമാറ്റുകയെന്നതാണ് അത്. ഈ ഉത്തരവാദിത്തെ അധിക്യതര്‍ എങ്ങിനെ സമിപിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കേരളത്തിന്റെ കായികമുന്നേറ്റം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.

ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.

നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.

Continue Reading

kerala

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9140 രൂപയിലെത്തി

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. പവന് 520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9140 രൂപയിലെത്തി.
ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപരം പുരോഗമിക്കുന്നത്.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,971 രൂപയും പവന് 79,768 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,479 രൂപയും പവന് 59,832 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 125 രൂപയും കിലോഗ്രാമിന് 1,25,000 രൂപയുമാണ്. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 91,400 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.50 ലക്ഷം രൂപ വേണം.
Continue Reading

kerala

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം,ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ആണ് ഇന്ന് മുന്നറിയിപ്പ് ഉള്ളത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അതേസമയം മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യതയുള്ളത്.

Continue Reading

Trending