kerala
സമൂഹത്തിന്റെ കെട്ടുറപ്പും സമുദായത്തിന്റെ ഉന്നമനവും ചന്ദ്രികയുടെ മുഖമുദ്ര: പി.കെ കുഞ്ഞാലിക്കുട്ടി
കാമ്പയിന് കോഴിക്കോട് ജില്ലയില്‍ നവംബര്‍ 30 വരെ; സംസ്ഥാനത്ത് ഡിസംബര്‍ ഒന്നു മുതല്‍ 20 വരെ

ചന്ദ്രിക പ്രചാരണ കാമ്പയിന് കര്‍മപദ്ധതി
കോഴിക്കോട്: സമൂഹത്തിന്റെ കെട്ടുറപ്പുറം സമുദായത്തിന്റെ അസ്തിത്വവും കാത്തുസൂക്ഷിക്കുന്നതില്‍ മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറിയും ചന്ദ്രിക ഡയറക്ടറുമായ പി.കെ കുഞ്ഞാലിക്കുട്ടി. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസവും സാക്ഷരതയുമെല്ലാം വ്യാപിപ്പിക്കുന്നതില്‍ ചന്ദ്രിക ചെലുത്തിയ സ്വാധീനം പില്ക്കാലത്ത് വികസനത്തിലും പുരോഗതിയിലും പ്രകടമായി. ചന്ദ്രിക പ്രചാരണ കാമ്പയിന്റെ ഭാഗമായി കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ചന്ദ്രിക ജില്ലാ കോഡിനേറ്റര്‍മാര്‍, പോഷക-അനുബന്ധ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെ സംയുക്ത നേത്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരെയും ചരിത്ര ദൗത്യവുമായി ചന്ദ്രിക വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകുമെന്നു പ്രചാരണ കാമ്പയിന് സമിതി ചെയര്മാന് കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കോഴിക്കോട് ജില്ലയില്‍ നവമ്പര്‍ 30 വരെ നീട്ടിയ കാമ്പയിന് മറ്റു ജില്ലകളില്‍ ഡിസംബര്‍ ഒന്നു മുതല്‍ 20 വരെയാണ്. കഴിഞ്ഞ കാമ്പയിന് കാലയളവില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് ഉപഹാരം നല്കി. ചന്ദ്രിക ഡയറക്ടറും പ്രചാരണ സമിതി കണ്‍വീനറുമായ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതവും സെക്രട്ടറി പാറക്കല്‍ അബ്ദുള്ള നന്ദിയും പറഞ്ഞു. ചന്ദ്രിക ചുമതലയുള്ള വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല കാമ്പയിന് സംബന്ധിച്ച് വിശദീകരിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാന് കല്ലായി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ബീമാപ്പള്ളി റഷീദ്, എം.എ റസാക്ക് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, അഡ്വ.കരീം ചേലേരി, കെ.ടി സഹദുള്ള, എ മുനീര്‍ ഹാജി, ടി മുഹമ്മദ്, അഷ്റഫ് കോക്കൂര്‍, പി.എം അമീര്‍, അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍, അസീസ് ബഡായില്‍, റഫിഖ് മണിമല, അഡ്വ. അന്‍സലാഹ്, എ.എം നസീര്‍, കമാല്‍ എം മാക്കിയില്‍, സൂപ്പി നരിക്കാട്ടിരി, ടി.എച്ച് അബ്ദുല്‍ സമദ്, അഹമ്മദ്കുട്ടി ഉണ്ണികുളം, യു. പോക്കര്, എന്‍.സി അബുബക്കര്‍, അഡ്വ.നാലകത്ത് ചന്ദ്രിക ഡയറക്ടര്‍ പി.എം.എ സെമീര്‍, എഡിറ്റര്‍ കമാല്‍ വരദൂര്‍, കോഡിനേറ്റര്‍ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.
മുസ്ലിംലീഗ് ജില്ലാ പോഷക അനുബന്ധ സംഘടന സംസ്ഥാന പ്രതിനിധികളും ചന്ദ്രിക കോഓര്‍ഡിനേറ്റര്‍മാരുമായ എ.എം നസീര്‍, സുഹ്റ മമ്പാട്, ഷറീന ഹസീബ്, ജമാല്‍ എം, അഡ്വ.എ.എ റസാഖ്, കെ കുഞ്ഞബ്ദുല്ല കൊളവയല്‍, പി.കെ അബ്ദുറഹിമാന്, റഷിദ്, സിബി മുഹമ്മദ്, മുഹമ്മദ് കോയ സി.കെ, അഡ്വ. അബു ബക്കര്‍, ഹനീഫ പാനായി, ഇ.പി ബാബു, ശശിധരന്, യു.വി മാധവന്, എം.എ ലത്തീഫ്, ഉമ്മര്‍ ഒട്ടുമ്മല്‍, എ.കെ സൈനുദ്ദീന്‍, പി.കെ അസിസ്, അഷ്ഹര്‍ പെരുമുക്ക്, വി.എം.എ ബക്കര്‍, എം.പി അഷ്റഫ് മൂപ്പന്, കെ.ഐ അബ്ദുന്നാസര്‍, ശീകിര്‍ കെ റഹ്മാന്, സലീം കുരുവമ്പലം, പി.എം.എ ജലില്‍, കെ.പി ഇബ്ബിച്ചി മമ്മുഹാജി, പൊന്‍പാറ കോയക്കുട്ടി, ഡോ.ഷിബിന്‍, ടി.എന്‍.എ ഖാദര്‍, ടി.കെ ഖാലിദ്, ഹനീഫ മൂന്നിയൂര്‍, അഹമ്മദ് മേത്തൊടിക, നസീം ഹരിപ്പാട്, പി.എം മുനീര്‍, സി മുഹമ്മദ്, അഹമ്മദ് പുന്നക്കല്‍, കളത്തില്‍ അബ്ദുല്ല, ടി മുഹമ്മദ്, ആരാമ്പ്ര മുഹമ്മദ്, ഫൈസല്‍ കെ.പി, പി.കെ ഷറഫുദ്ദീന്, സി.കെ.വി യൂസുഫ്, ടി ഉമ്മര്‍ ചെറുപ്പ, കെ.പി സഹദുളള, ചന്ദ്രിക ഡെപ്യൂട്ടി ജന.മാനേജര്‍ നജീബ് ആലുക്കല്‍, എ.ഒ കെ.എം സല്മാന്, കോഴിക്കോട് റസിഡന്റ് എഡിറ്റര്‍ ലുഖ്മാന് മമ്പാട്, മാ നേജര്‍ മുനീബ് ഹസന്, സര്‍ക്കുലേഷന്‍ മാനേജര്‍ സലീം ഒളവണ്ണ സംബന്ധിച്ചു.
kerala
സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 170 പേരടങ്ങിയ ആദ്യ സംഘമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 170 പേരടങ്ങിയ ആദ്യ സംഘമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. അല്ലലേതുമില്ലാതെ ഹജ്ജ് പൂര്‍ത്തിയാക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു മടങ്ങിയെത്തിയവര്‍. ഉച്ചക്ക് 3.20ന് എത്തുമെന്നറിയിച്ചിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഹജ്ജ് വിമാനം രണ്ടു മണിക്കൂര്‍ വൈകിയാണ് ലാന്‍ഡ് ചെയ്തത്.
യാത്രാസമയ ക്രമീകരണത്തില്‍ മദീനയില്‍ വന്ന താമസമാണ് വിമാനം വൈകാന്‍ കാരണം. വ്യാഴാഴ്ച രാവിലെ 9.25ന് ഒരു തീര്‍ഥാടക സംഘം കൂടി കരിപ്പൂരില്‍ തിരിച്ചെത്തും.
kerala
പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി
പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)നെയാണ് കാണാതായത്.

തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)നെയാണ് കാണാതായത്. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചില്‍ തുടരുകയാണ്.
kerala
കനത്ത മഴ; ആലുവ ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി
ണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നു വിട്ടതോടെയാണ് ക്ഷേത്രം മുങ്ങിയത്.

കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി. അണക്കെട്ടുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നു വിട്ടതോടെയാണ് ക്ഷേത്രം മുങ്ങിയത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ആലുവ ശിവക്ഷേത്രം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങുന്നത്.
അണക്കെട്ടുകളില്‍ നിന്നുള്ള ജലം തുറന്നുവിട്ടതോടെ പെരിയാറിലെ ജല നിരപ്പ് ഉയര്‍ന്നതാണ് ക്ഷേത്രം മുങ്ങാന്‍ കാരണം.v
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായി; ലീഡ് ഉയര്‍ത്തി ആര്യാടന്
-
kerala3 days ago
ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ