Connect with us

kerala

മന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല

Published

on

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ വ്യക്തി അതേ ഭരണഘടനയെത്തന്നെ അവഹേളിക്കുകവഴി നാടിനോടും ഭരണഘടനയോടും അല്‍പം പോലും സ്‌നേഹവും കൂറുമില്ലെന്ന് തെളിയിക്കുകയാണ് ചെയ്തിരിക്കുന്നത്. അങ്ങനെയൊരാള്‍ മന്ത്രിയായി തുടരുന്നതിലെ ധാര്‍മികത എന്താണ്. പിണറായി സര്‍ക്കാറിലെ ഒരംഗമാണ് ഇങ്ങനെ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങിയിരിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയോടു വിശ്വസ്തത പുലര്‍ത്തുമെന്നു പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ സജി ചെറിയാന്റെ എം.എല്‍.എ സ്ഥാനംപോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുള്ളപ്പോഴാണ് മന്ത്രി സ്ഥാനത്ത് തുടരുന്നത് എന്നത് എത്ര വിരോധാഭാസമാണ്. മന്ത്രിയുടെ ചില പരാമര്‍ശങ്ങളില്‍ ഭരണഘടനയോടുള്ള അനാദരവുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് നിരീക്ഷിച്ച കോടതി മന്ത്രിക്കെതിരെ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളുകകൂടി ചെയ്തതോടെ മന്ത്രിക്ക് രാജിയല്ലാതെ മറ്റൊരു വഴിയുമില്ല. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് റദ്ദാക്കിയ സിംഗിള്‍ബെഞ്ച്, തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ചിലെ മിടുക്കനായ ഉദ്യോഗസ്ഥനെക്കൊണ്ട് ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണ മെന്നാണ് നിര്‍ദേശം. പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സജി ചെറിയാന് ക്ലീന്‍ചിറ്റ് നല്‍കിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. സംസ്ഥാന പൊലീസ് അന്വേഷണം അപൂര്‍ണമാണെന്നും അത് ശരിയായ വിധത്തില്‍ ഉള്ളതായിരുന്നില്ലെന്നും വസ്തുതകളുടെ കൃത്യവും ശാസ്ത്രീയവുമായ പരിശോധന നടന്നില്ലെന്നും കേസ് അവസാനിപ്പിച്ചത് വേഗത്തിലായെന്നും കോടതി പറഞ്ഞു. വസ്തുതകള്‍ പരിശോധിക്കാതെയുള്ള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നതെന്നും റിപ്പോര്‍ട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഉചിതമായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.

2022 ല്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലാണ് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തെതുടര്‍ന്ന് വന്‍ പ്രതിഷേധമുയര്‍ന്നതോടെ ജൂലൈ ആറിന് മന്ത്രിസ്ഥാനം രാജിവച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും 47 ദിവസവും പിന്നിട്ടപ്പോഴായിരുന്നു രാജി. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ടും നിയമോപദേശവും അനുകൂലമായതോടെ 182 ദിവസത്തിനുശേഷം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. സജി ചെറിയാന് അനുകൂലമായി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയതോടെ രാജിവച്ചതിനേക്കാള്‍ ഗുരുതര സാഹചര്യത്തിലേക്കു തന്നെയാണ് കാര്യങ്ങള്‍ എ ത്തിയിരിക്കുന്നത്. അന്ന് രാജി പ്രഖ്യാപനം നടത്തി സജി ചെറിയാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഏറെ പ്രസക്തമാണ്. ‘മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിയമോപദേശം സ്വീകരിച്ചിരുന്നു. ഞാന്‍ മന്ത്രിയായി ഇരുന്നാല്‍ സ്വതന്ത്ര അന്വേഷണം അല്ലെങ്കില്‍ തീരുമാനം വരുന്നതിനു തടസ്സം വരും. അതുകൊണ്ടു മന്ത്രിയെന്ന നിലയില്‍ തുടരുന്നതു ധാര്‍മികമായി ശരിയല്ല. അതുകൊണ്ട് ഞാന്‍ രാജിവയ്ക്കുന്നു.’ എന്നാണ് സജിചെറിയാന്‍ അന്നു പറഞ്ഞത്. ഇതേ നിലയിലുള്ള അന്വേഷണമാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നടക്കാന്‍ പോകുന്നത്. അന്നത്തെ പൊലീസ് റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും പുനരന്വേഷണം നടത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. അപ്പോള്‍ മന്ത്രി മുമ്പ് പറഞ്ഞതു പോലെയുള്ള ധാര്‍മിക പ്രശ്‌നം ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. പിന്‍വാതിലിലൂടെ സജി ചെറിയാനെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കുടിയുള്ള മറുപടിയാണ് ഹൈക്കോടതി വിധി. സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കരുതായിരുന്നു. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന കോടതിയുടെ നിര്‍ദേശവും ഗൗരവതരമാണ്.

പൊലീസിന്റെ കാര്യക്ഷമതയാണ് ഇവിടെ കോടതി സംശയിക്കുന്നത്. മന്ത്രിയായി ഇരുന്നുകൊണ്ട് സജി ചെറിയാന്‍ അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ഇനിയും അന്വേഷണം പ്രഹസനമായി മാറുമെന്നും രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടക്കുമ്പോള്‍ സജിചെറിയാന്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. മന്ത്രിസഭയില്‍ എത്തിയതുമുതല്‍ വിവാദങ്ങളും സജി ചെറിയാന് ഒപ്പമുണ്ടായിരുന്നു. ദത്തുനല്‍കല്‍ വിവാദത്തിലെ പരാമര്‍ശം, വിദ്യാഭ്യാസ മേഖലയെക്കുറിച്ചും കൃഷിയെക്കുറിച്ചും നടത്തിയ പ്രസംഗങ്ങള്‍, സില്‍വര്‍ലൈന്‍ വിവാദത്തിലെ പരാമര്‍ശം, രഞ്ജിത് പ്രശ്നത്തിലെ നിലപാട് തുടങ്ങി വിവാദങ്ങളുടെ പട്ടിക നീണ്ടു. പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് സജി ചെറിയാന്റെ രക്ഷക്കെത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

Published

on

കോഴിക്കോട് താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി. വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്‌സ് ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

Continue Reading

kerala

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍

പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

Published

on

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലെ മുക്കോലക്കലിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം വ്യക്തമല്ല.

Continue Reading

kerala

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

Published

on

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ല.

പൊട്ടിത്തെറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.

Continue Reading

Trending