Connect with us

More

ജയം തുടരാന്‍ കൊമ്പന്മാര്‍ ഇന്ന് കൊച്ചിയില്‍

ഒമ്പത് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി പട്ടികയില്‍ ഒന്‍പതാമതാണ് മൈക്കല്‍ സ്റ്റാറേയുടെ സംഘം

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയില്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് കൊമ്പന്മാര്‍ ഇന്ന് എഫ്‌സി ഗോവയെ നേരിടാനിറങ്ങും.

തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം, കരുത്തരായ ചെന്നൈയിന്‍ എഫ്സിയെ തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയത്. ഞായറാഴ്ച കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ ഗംഭീരവിജയമാണ് കൊമ്പന്മാര്‍ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജീസസ് ജിമിനസും നോഹ സദൗയ്യും മലയാളി താരം രാഹുല്‍ കെ പിയും ആണ് ഗോളടിച്ചത്.

പ്രതിരോധത്തിലും ഒത്തിണക്കം പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് സീസണില്‍ ആദ്യമായി ഗോള്‍ വഴങ്ങാതെ മത്സരം പൂര്‍ത്തിയാക്കി. ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പ്രകടനവും നിര്‍ണായകമായി. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി പട്ടികയില്‍ ഒന്‍പതാമതാണ് മൈക്കല്‍ സ്റ്റാറേയുടെ സംഘം.

ചെന്നൈയിന്‍ എഫ്‌സിക്ക് എതിരെ ഇറങ്ങിയ ടീമില്‍ കാര്യമായ മാറ്റം വരുത്താന്‍ കോച്ച് സ്റ്റാറേ തയ്യാറാവാന്‍ സാധ്യതയില്ല. മുന്നേറ്റത്തില്‍ സദൗയ്യും ജീസസ് ജിമിനിസും മികച്ച ഫോമിലാണ്. മധ്യനിരയില്‍ നായകന്‍ അഡ്രിയാന്‍ ലൂണ, വിപിന്‍ മോഹന്‍, കോറോ സിങ്, ഫ്രെഡി ലല്ലമാവിയ എന്നിവര്‍ക്കും മാറ്റമുണ്ടായേക്കില്ല. മിലോസ് ഡ്രിന്‍സിച്ച്, സന്ദീപ് സിങ്, ഹോര്‍മിപാം, നവോച സിംഗ് എന്നിവര്‍ തന്നെയാകും പ്രതിരോധക്കോട്ട കാക്കാന്‍ ഇറങ്ങുക. ചെന്നൈയിനെതിരെ നിര്‍ണായക പ്രകടനം പുറത്തെടുത്ത സച്ചിന്‍ സുരേഷ് തന്നെയാകും ഗോവയ്‌ക്കെതിരെയും ഗോള്‍വലയ്ക്ക് മുന്നിലുണ്ടാവുക.

മറുവശത്ത് ഇന്ത്യന്‍ ടീം കോച്ച് മനോലോ മാര്‍ക്വസ് പരിശീലിപ്പിക്കുന്ന ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനക്കാരാണ് ഗോവ. ബെംഗളൂരു എഫ്സിയെയും പഞ്ചാബ് എഫ്സിയെയും പരാജയപ്പെടുത്തിയാണ് ഗോവ എത്തുന്നത്. സീസണില്‍ എട്ട് ഗോള്‍ നേടി അര്‍മാന്‍ഡോ സാദിക്കുവാണ് ഗോവന്‍ പടയുടെ വജ്രായുധം. ഡെയാന്‍ ഡ്രാന്‍സിച്ച്, ബോര്‍ഹ ഹെരേര എന്നിവരും ഗോവയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. പഞ്ചാബിനെതിരെ കളിച്ച ടീമിനെ തന്നെയാകും മനോലോ മാര്‍ക്വസ് കളത്തിലിറക്കുക.

 

 

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

crime

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

Published

on

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending