Connect with us

Video Stories

അഗ്നിബാധ: കുട്ടികളെ താഴേക്ക് എറിഞ്ഞ് രക്ഷപ്പെടുത്തി മാതാപിതാക്കള്‍

Published

on

ലണ്ടന്‍: അഗ്നിനാളങ്ങള്‍ നാവ് നീട്ടി വിഴുങ്ങിയ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടത് കരളുരുകും കാഴ്ചകള്‍. സ്വയം രക്ഷക്കായി ചിലര്‍ ആര്‍ത്തനാദം മുഴക്കിയും വെള്ളത്തൂവാലകളും മൊബൈല്‍ വെളിച്ചവും ടോര്‍ച്ച് ലൈറ്റും തെളിച്ച് അഗ്നിശമന സേനാ പ്രവര്‍ത്തകരുടെ ശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ രക്ഷക്കായിരുന്നു പ്രാധാന്യം കല്‍പിച്ചത്. ആറ് മക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് മക്കള്‍ വെന്തു മരിച്ച അമ്മയുടെ ദീന രോധനം നടക്കുമ്പോള്‍ തന്നെ മറ്റു ചിലര്‍ തങ്ങളുടെ കുട്ടികളെ 10, 12 നിലകളില്‍ നിന്നും താഴെ നില്‍ക്കുന്ന രക്ഷാ പ്രവര്‍ത്തകരെ ലക്ഷ്യമാക്കി വിന്‍ഡോയിലൂടെ വലിച്ചെറിയുകയായിരുന്നു. 27 നിലകളുള്ള കെട്ടിടത്തെ അഗ്നി പൂര്‍ണമായും വിഴുങ്ങിയപ്പോള്‍ ദൃസാക്ഷികളായവര്‍ കണ്ടു നിന്നത് അതി ഭീതിതമായ കാഴചകളായിരുന്നു. അലര്‍ച്ചയും നെട്ടോട്ടവുമായിരുന്നു എവിടേയും കാണാനായതെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കെട്ടിടത്തിലെ താമസക്കാരനായ മൈക്കല്‍ പരമശിവം പറഞ്ഞു. താന്‍ 21-ാം നിലയിലെ ഒരു സ്ത്രീയുമായി സംസാരിച്ചെന്നും അവര്‍ അവരുടെ ആറു മക്കളുമായി രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമത്തിനിടെ രണ്ടു കുട്ടികളെ നഷ്ടമായതായും അവരുടെ അതിദയനീയ ചിത്രമാണ് തന്റെ മുന്നിലിപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാം നിലയില്‍ നി്‌ന്നോ, പത്താം നിലയില്‍ നിന്നോ മാതാപിതാക്കള്‍ രക്ഷപ്പെടുത്താനായി എടുത്തെറിഞ്ഞ കുട്ടിയെ ദൃസാക്ഷികളിലൊരാള്‍ പിടിച്ച് രക്ഷപ്പെടുത്തിയതായി സമീറ ലംറാണി എന്ന മറ്റൊരു ദൃസാക്ഷി സാക്ഷ്യപ്പെടുത്തുന്നു. കെട്ടിടത്തെ അഗ്നിവിഴുങ്ങുമ്പോള്‍ ജനലുകള്‍ക്കു സമീപം രക്ഷ തേടി ദൈന്യതയോടെ നോക്കുന്നവരുടെ കാഴ്ച ഹൃദയം നുറുക്കുന്ന വേദനയോടെയാണ് കണ്ടു നിന്നതെന്നും അവര്‍ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് പറഞ്ഞ് പല രൂപത്തിലും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റു ചിലര്‍ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി ജനലിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടതായും ദൃസാക്ഷികളില്‍ ചിലര്‍ പറയുന്നു. 22-ാം നിലയില്‍ നിന്നും ഒരു കൂട്ടി എടുത്ത് ചാടുന്നത് കണ്ടതായി പേരുവെളിപ്പെടുത്താത്ത ഒരു ദൃസാക്ഷി പറയുന്നു. ലോക വ്യാപാര സമുഛയം തകര്‍ന്നതിനു തുല്യമായ കാഴ്ചയെന്നായിരുന്നു രക്ഷപ്പെട്ടവരിലൊരാള്‍ പറഞ്ഞത്. നരകത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്നായിരുന്നു മഹദ് ഏഗല്‍ എന്ന താമസക്കാരന്റെ പ്രതികരണം. ലിഫ്റ്റുകള്‍ അഗ്നിയില്‍ പൂര്‍ണമായും തര്‍ന്നതും കോണിപ്പടികള്‍പുകമൂടിയതും കാരണം പലര്‍ക്കും പുറത്തു കടക്കാനായില്ല. പുറത്തു കടന്നവര്‍ പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന കാഴ്ചയായിരുന്നു എവിടേയും. സെലിബ്രിറ്റികള്‍ മുതല്‍ ചര്‍ച്ച്, മുസ്്‌ലിം പള്ളികള്‍, സിഖ് ഗുരുദ്വാര എന്നിവിടങ്ങളില്‍ നിന്നെല്ലാം ഭക്ഷണവും വെള്ളവും എത്തിച്ച് ലണ്ടന്‍കാര്‍ രക്ഷപ്പെട്ടവരെ കൈമെയ് മറന്ന് സഹായിച്ചു. ഇനിയും കെട്ടിടത്തില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ടെന്ന ഭയത്താല്‍ ലണ്ടന്‍കാര്‍ ഉറങ്ങാതെ കാത്തിരിക്കുകയാണ്. അവസാനത്തെയാളേയും രക്ഷപ്പെടുത്തിയെന്ന വാര്‍ത്തക്കായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending