Connect with us

More

പാക് വീരഗാഥ; ഇംഗ്ലണ്ടിനെ കശക്കിയത് എട്ട് വിക്കറ്റിന്

Published

on

കാര്‍ഡീഫ്: തട്ടിയും മുട്ടിയും തുടങ്ങിയ പാകിസ്താന്‍ ഒടുവില്‍ തകര്‍പ്പന്‍ ജയത്തോടെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 212 റണ്‍സിന്റെ വിജയ ലക്ഷ്യം 12.5 ഓവറുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ മറികടന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ ആദ്യമായാണ് ഫൈനലിലെത്തുന്നത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഓപണര്‍മാര്‍ താളം കണ്ടെത്തിയതോടെ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമായി. ഓപണര്‍മാരായ അസ്ഹര്‍ അലി 100 പന്തുകളില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 76 റണ്‍സെടുത്തപ്പോള്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഫഖര്‍ സമാന്‍ 58 പന്തുകളില്‍ ഒരു സിക്‌സറും ഏഴ് ബൗണ്ടറികളുമടക്കം 57 റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ ബാബര്‍ അസം രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 38 റണ്‍സുമായും മുഹമ്മദ് ഹാഫിസ് 21 പന്തില്‍ രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 31 റണ്‍സുമായും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി റഷീദും ജേക് ബാളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എട്ടാം റാങ്കുമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനു പിന്നില്‍ ഇടം തേടിയ പാകിസ്താന്‍ സ്വപ്‌നത്തില്‍ പോലും കണ്ടിട്ടുണ്ടാവില്ല ഇത്തരമൊരു നേട്ടം. 1992ലെ ബെന്‍സന്‍ ആന്റ് ഹെഡ്ജസ് ലോകകപ്പില്‍ ഇമ്രാന്റെ സംഘത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സര്‍ഫറാസ് അഹമ്മദിന്റെ സംഘത്തിന്റെ പ്രകടനം. അന്ന് ഗ്രഹാം ഗൂച്ചും ഇയാന്‍ ബോതവുമടങ്ങിയ സംഘത്തെ അക്രമിന്റെ നേതൃത്വത്തിലുള്ള സംഘം എറിഞ്ഞുടച്ചതെങ്കില്‍ ഇത്തവണ സംഹാരം യുവനിരയുടേതായിരുന്നു. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച പാക് നായകന്‍ സര്‍ഫറാസിന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ബൗളര്‍മാര്‍ മനോഹരമായി പന്തെറിഞ്ഞപ്പോള്‍ ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ ബാറ്റു വീശിയ ഇംഗ്ലണ്ടിന് ഇതാദ്യമായി കാലിടറി. ഒരു ഘട്ടത്തില്‍ പോലും ഉയിര്‍ത്തെഴുന്നേല്‍ക്കാനാവാത്ത രീതിയില്‍ ഇംഗ്ലീഷ് ബാറ്റിങിന്റെ നട്ടെല്ലു തകര്‍ത്തു കൊണ്ട് പേസര്‍മാരായ ഹസന്‍ അലിയും പരിക്കേറ്റ മുഹമ്മദ് ആമിറിനു പകരം ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ച റുമ്മാന്‍ റഈസിന്റേയും ജുനൈദ് ഖാനും വിക്കറ്റുകള്‍ പങ്കിട്ടെടുത്തപ്പോള്‍ സ്പിന്നര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. ഹസന്‍ അലി മൂന്നും റഈസും ജുനൈദും രണ്ട് വിക്കറ്റ് വീതവും നേടി. ഒരു വിക്കറ്റ് ശതാബ് ഖാനും സ്വന്തമാക്കി. 56 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ടോപ്‌സ്‌കോറര്‍. ഓപണര്‍ ജോണി ബെയര്‍ സ്‌റ്റോ 43ഉം, ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ 33, സ്‌റ്റോക്‌സ് 34 റണ്‍സുമെടുത്തു. 64 പന്തുകള്‍ നേരിട്ടായിരുന്നു സ്റ്റോക്‌സിന്റെ 34 റണ്‍സ്. തുടക്കത്തില്‍ അഞ്ച് റണ്‍സിനു മുകളില്‍ റണ്‍ റേറ്റ് നിലനിര്‍ത്തിയ ഇംഗ്ലണ്ട് പിന്നീട് റണ്‍ നിരക്കിന്റെ കാര്യത്തില്‍ മൂക്കു കുത്തുകയായിരുന്നു. ഓപണര്‍ ഹെയ്ല്‍സ് (13), മോയിന്‍ അലി (11), ജോസ് ബട്‌ലര്‍ (04), റഷീദ് (07), പ്ലങ്കറ്റ് (09) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. 49.5 ഓവറില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടാവുകയായിരുന്നു. രണ്ട് റണ്ണുമായി ജെയ്ക് ബോള്‍ പുറത്താകാതെ നിന്നു. പാക് നിരയില്‍ പേസര്‍ ഫഹീം അഷ്‌റഫിന് പകരം ലെഗ് സ്പിന്നര്‍ ഷതാബ് ഖാനാണ് കളിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട് 211, പാകിസ്താന്‍ 215/2.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി

Published

on

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 3 വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വനിതാ ജീവനക്കാരായിരുന്ന വിനീത – ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.

ദിയയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരുമറി ജീവനക്കാര്‍ നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെ നല്‍കിയ പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

Published

on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്‍സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നീക്കം.

സംസ്ഥാനത്തിന്‍റെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകളാണ് കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചത്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

അതിനിടെ ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യുപിഎസ്സി നേരത്തെ നിലപാടെടുത്തിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മഴ അതിതീവ്രമാകും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍ ജില്ലകലില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദിയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

ഓറഞ്ച് അലർട്ട്

എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ)

തൃശൂർ: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷൻ)

മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷൻ)

മഞ്ഞ അലർട്ട്

പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ, പമ്പ (മടമൺ സ്റ്റേഷൻ – CWC ))

കോട്ടയം : മണിമല (പുല്ലാകയർ സ്റ്റേഷൻ – CWC)

ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷൻ – CWC)

എറണാകുളം: പെരിയാർ (കാലടി സ്റ്റേഷൻ & മാർത്താണ്ഡവർമ്മ സ്റ്റേഷൻ), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷൻ)

പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷൻ)

തൃശൂർ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ)

വയനാട് : കബനി (ബാവേലി & കക്കവയൽ, മുത്തൻകര സ്റ്റേഷൻ – CWC)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

Continue Reading

Trending