Connect with us

More

ഹരിത ട്രാക്കില്‍ ഉഷയുടെ സ്വപ്‌നത്തിന് ഇന്ന് സാഫല്യം

Published

on

കോഴിക്കോട്: പി.ടി ഉഷാ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4-15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി വിജയ് ഗോയല്‍, സംസ്ഥാന കായിക മന്ത്രി ഏ.സി മൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വര്‍ഷങ്ങള്‍ ദീര്‍ഘിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഉഷയുടെ വലിയ സ്വപ്‌നം പൂവണിയുന്നത്. ഒളിംപിക്‌സ് ഉള്‍പ്പെടെ രാജ്യാന്താര കായിക മാമാങ്ക വേദികളില്‍ ഇന്ത്യന്‍ യശ്ശസ് ഉയര്‍ത്തുന്ന ഉഷാ സ്‌ക്കൂളിലെ കുട്ടികള്‍ ഇത് വരെ സിന്തറ്റിക് പരിശീലനം നടത്തിയിരുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലായിരുന്നു. മുന്‍ കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം ആരംഭിച്ചത്. സായ്ക്കാണ് മേല്‍നോട്ടം.

വൈകീട്ട് 4-15 നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിക്കുക. അതിന് മുമ്പ് ഒരു മിനുട്ട് ഉഷ ചടങ്ങിന് സ്വാഗതം പറയും. തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ രണ്ട് മിനുട്ട് മാത്രം ദീര്‍ഘിക്കുന്ന അധ്യക്ഷ പ്രസംഗം നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പരിപാടി പ്രകാരം മറ്റാര്‍ക്കും ഈ ചടങ്ങില്‍ സ്ഥാനമില്ല. ഉച്ചക്ക് മൂന്നിന് പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി അനുമോദനചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു

Published

on

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ ഇടിച്ച് LKG വിദ്യാർഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ വിദ്യാർഥിയായ മിൻ ഇസ് വിൻ(5) ആണ് മരിച്ചത്.

അതേ സ്കൂളിലെ വാനാണ് ഇടിച്ചത്. മൃതദേഹം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Continue Reading

kerala

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ‌ മാവുങ്കലിന്റെ ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയിലുള്ള വീട്ടിൽ‌ മോഷണം

ഏതാണ്ട് 20 കോടിയോളം വിലയുള്ള സാധനങ്ങള്‍ മോഷണം പോയെന്നാണ് മോന്‍സന്റെ അഭിഭാഷകന്‍ എം ജി ശ്രീജിത്ത് പറയുന്നത്

Published

on

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണം. നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് മോൻസന്റെ വീടും സാധനങ്ങളും. ഈ സാധനങ്ങൾ എടുക്കാൻ മോൻസന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്തൊക്കെ വസ്തുക്കള്‍ മോഷണം പോയി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
നിലവില്‍ പരോളിലാണ് മോന്‍സന്‍. ഈ ഉത്തരവ് അനുസരിച്ച് വീട്ടിലുള്ള സാധനങ്ങള്‍ തിട്ടപ്പെടുത്താനായാണ് മോന്‍സണുമായി ഉദ്യോഗസ്ഥര്‍ കലൂരിലെ വീട്ടിലെത്തിയത്. അപ്പോഴാണ് വീടിന്റെ ഒരു ഭാഗം പൊളിഞ്ഞതായി ശ്രദ്ധയില്‍ പെടുന്നത്. ഇതിനുള്ളില്‍ ഉണ്ടായിരുന്ന പുരാവസ്തുക്കളില്‍ പലതും മോഷണം പോയെന്ന് മോന്‍സന്റെ പരാതിയിലാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഏതാണ്ട് 20 കോടിയോളം വിലയുള്ള സാധനങ്ങള്‍ മോഷണം പോയെന്നാണ് മോന്‍സന്റെ അഭിഭാഷകന്‍ എം ജി ശ്രീജിത്ത് പറയുന്നത്. സിസിടിവി ഉള്ളത് പൊളിച്ച് മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് കോടതിയില്‍ നിന്ന് കമ്മീഷനുള്‍പ്പടെയുള്ളവര്‍ വന്ന് പരിശോധിച്ച സമയത്ത് വീടിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്നും അഭിഭാഷകന്‍ പറഞ്ഞു.
കലൂരിലെ ഈ വാടക വീട് പുരാവസ്തു മ്യൂസിയം പോലെയായിരുന്നു മോന്‍സന്‍ സൂക്ഷിച്ചിരുന്നത്. 50,000 രൂപയായിരുന്നു വീടിന്റെ പ്രതിമാസ വാടക. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് മോന്‍സന്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്.
Continue Reading

kerala

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; വെട്ടിയത് ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം

Published

on

പത്തനംതിട്ട: ഇളമണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ ഇളമണ്ണൂർ മേഖലാ കമ്മിറ്റി അംഗം അഖിൽരാജിനാണ് വെട്ടേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് വെട്ടിയതെന്നാണ് ആരോപണം.

Continue Reading

Trending