Video Stories
‘ട്രയല്‍ റണ്ണില്‍ മുഖ്യമന്ത്രിക്കൊപ്പം പി.രാജീവ് പോയില്ലേ?’; മെട്രോ വിവാദത്തില്‍ ചോദ്യവുമായി കുമ്മനം
കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യാത്ര ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
മെട്രോ ട്രയല്‍ ഓടിച്ചപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് യാത്ര ചെയ്തപ്പോള്‍ മന്ത്രി കടകംപള്ളിയുടെ നാവ് എവിടെ പോയിരുന്നുവെന്ന് കുമ്മനം ചോദ്യമുന്നയിച്ചു.
വിവാദം ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹീനമായ ശ്രമം വിലപ്പോവില്ല. ജനങ്ങള്‍ വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടി മെട്രോ റെയിലിന്റെ ഉദ്ഘാടന വേളയെ വരവേല്ക്കുമ്പോള് അതിന്റെ പ്രഭ കെടുത്താന്‍ വേണ്ടിയാണ് കടകംപള്ളി അപ്രസക്തവും അടിസ്ഥാനരഹിതവുമായ ആരോപണമുന്നയിക്കുന്നത്.
രാജ്യം ഭരിക്കുന്ന ബിജെപിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി കേരളത്തില്‍ വരുമ്പോള്‍ ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഒപ്പം യാത്ര ചെയ്തതില്‍ എന്ത് അപാകതയുള്ളതെന്നും കുമ്മനം ചോദിച്ചു. മുഖ്യമന്ത്രി എല്ലാ ഔദ്യോഗിക പരിപാടികളിലും സിപിഎം നേതാക്കളെ അദ്ദേഹത്തിന്റെ താല്പര്യപ്രകാരം പങ്കെടുപ്പിക്കാറുണ്ട്. അതില്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്നും കുമ്മനം ആരോപിച്ചു.

കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മെട്രോ റെയിലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയോടൊപ്പം ഞാന്‍ യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ആരോപിക്കുകയുണ്ടായി. വസ്തുത എന്തെന്ന് മനസ്സിലാക്കാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മന:പൂര്‍വ്വം കല്പിച്ചുണ്ടാക്കിയ അഭിപ്രായ പ്രകടനമാണിത്.
പ്രധാനമന്ത്രിയുടെ പരിപാടി എങ്ങനെ വേണമെന്നും ആരെല്ലാം ഒപ്പമുണ്ടായിരിക്കണമെന്നും തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. മെട്രോ ട്രയിനില്‍ യാത്ര ചെയ്യുവരുടെ അന്തിമ പട്ടിക ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി മുതല്‍ സ്ഥലം പോലീസ് ഉദ്യോഗസ്ഥന്മാര് വരെയുള്ളവര്‍ക്ക് ഇലെ പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയി’ുണ്ട്.
ലിസ്റ്റില്‍ എന്റെ പേരും ഉണ്ടായിരുു. ആ വിവരം ഇന്ന് രാവിലെ പോലീസും എസ്.പി.ജിയും എന്നെ അറിയിച്ചു. എയര്‍പോര്‍ട്ടില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ച് തിരിച്ച് യാത്രയാക്കുന്നതു വരെ യാത്ര ചെയ്യുന്നതിന് കേരള സര്‍ക്കാര്‍ വക വാഹനവും എനിക്ക് വിട്ടുതന്നിരുന്നു.
പ്രധാനമന്ത്രിയോടൊപ്പം നീങ്ങിയ വാഹനവ്യൂഹത്തില്‍ ഞാന്‍ യാത്ര ചെയ്തിരുന്ന കാറും ഉള്‍പ്പെടുത്തിയത് പോലീസും എസ്.പി.ജിയും ചേര്‍ന്നാണ്. ഇക്കാര്യത്തില്‍ യാതൊരു വിധ അതിക്രമവും നിയമവിരുദ്ധമായ കൈകടത്തലും ഉണ്ടായി’ില്ല.
സുരക്ഷാ വീഴ്ചയുണ്ടായി എന്ന് കുറ്റപ്പെടുത്തുന്ന മന്ത്രി കടകംപള്ളി വിരല്‍ ചൂണ്ടുന്നതും പ്രതിക്കൂട്ടിലാക്കുന്നതും കേരളാ പോലീസിനെയാണ്. ഞാന്‍ അതിക്രമിച്ചാണ് കയറിയതെങ്കില്‍ ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയുടെ പോലീസാണ്.
ആഭ്യന്തര മന്ത്രി, ഡിജിപി, ചീഫ് സെക്ര’റി, ഐ.ജി, ഡി.ഐ.ജി, സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങി സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നവരുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെങ്കില്‍ മന്ത്രി കടകംപള്ളി വിശദീകരണം ചോദിക്കേണ്ടത് എന്നോടല്ല, സുരക്ഷയുടെ ചുമതല വഹിക്കുന്നവരോടാണ്.
ജനങ്ങള്‍ വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടി മെട്രോ െറയിലിന്റെ ഉദ്ഘാടന വേളയെ വരവേല്ക്കുമ്പോള് അതിന്റെ പ്രഭ കെടുത്താന്‍ വേണ്ടിയാണ് മന്ത്രി കടകംപള്ളി അപ്രസക്തവും അടിസ്ഥാനരഹിതവുമായ ആരോപണമുയിക്കുത്. ജനങ്ങള്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയും. കുറേ നാള് മുന്‍പ് ട്രയല്‍ ഓടിച്ചപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് യാത്ര ചെയ്തിരുന്നു.
അന്ന് കടകംപള്ളിയുടെ നാവ് എവിടെ പോയിരുന്നു? വിവാദം ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചടക്കാനുള്ള ഹീനമായ ശ്രമം വിലപ്പോവില്ല. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ പാര്‍ലമമെന്ററി പാര്’ി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി കേരളത്തില്‍ വരുമ്പോള്‍, ആ പാര്’ിയുടെ സംസ്ഥാന പ്രസിഡന്റ് കൂടെ യാത്ര ചെയ്തതില്‍ എന്ത് അപാകതയാണുള്ളത്? മുഖ്യമന്ത്രി എല്ലാ ഔദ്യോഗിക പരിപാടികളിലും സിപിഎം നേതാക്കളെ അദ്ദേഹത്തിന്റെ താല്പര്യ പ്രകാരം പങ്കെടുപ്പിക്കാറുണ്ട്. ആരും പരാതിപ്പെട്ടിട്ടുമില്ല.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india4 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF17 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News5 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

