Connect with us

Video Stories

‘ട്രയല്‍ റണ്ണില്‍ മുഖ്യമന്ത്രിക്കൊപ്പം പി.രാജീവ് പോയില്ലേ?’; മെട്രോ വിവാദത്തില്‍ ചോദ്യവുമായി കുമ്മനം

Published

on

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യാത്ര ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മെട്രോ ട്രയല്‍ ഓടിച്ചപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് യാത്ര ചെയ്തപ്പോള്‍ മന്ത്രി കടകംപള്ളിയുടെ നാവ് എവിടെ പോയിരുന്നുവെന്ന് കുമ്മനം ചോദ്യമുന്നയിച്ചു.

വിവാദം ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹീനമായ ശ്രമം വിലപ്പോവില്ല. ജനങ്ങള്‍ വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടി മെട്രോ റെയിലിന്റെ ഉദ്ഘാടന വേളയെ വരവേല്‍ക്കുമ്പോള്‍ അതിന്റെ പ്രഭ കെടുത്താന്‍ വേണ്ടിയാണ് കടകംപള്ളി അപ്രസക്തവും അടിസ്ഥാനരഹിതവുമായ ആരോപണമുന്നയിക്കുന്നത്.

രാജ്യം ഭരിക്കുന്ന ബിജെപിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി കേരളത്തില്‍ വരുമ്പോള്‍ ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഒപ്പം യാത്ര ചെയ്തതില്‍ എന്ത് അപാകതയുള്ളതെന്നും കുമ്മനം ചോദിച്ചു. മുഖ്യമന്ത്രി എല്ലാ ഔദ്യോഗിക പരിപാടികളിലും സിപിഎം നേതാക്കളെ അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം പങ്കെടുപ്പിക്കാറുണ്ട്. അതില്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്നും കുമ്മനം ആരോപിച്ചു.

kochi_metro_kummu-main

കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മെട്രോ റെയിലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയോടൊപ്പം ഞാന്‍ യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി. വസ്തുത എന്തെന്ന് മനസ്സിലാക്കാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മന:പൂര്‍വ്വം കല്പിച്ചുണ്ടാക്കിയ അഭിപ്രായ പ്രകടനമാണിത്.

പ്രധാനമന്ത്രിയുടെ പരിപാടി എങ്ങനെ വേണമെന്നും ആരെല്ലാം ഒപ്പമുണ്ടായിരിക്കണമെന്നും തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. മെട്രോ ട്രയിനില്‍ യാത്ര ചെയ്യുവരുടെ അന്തിമ പട്ടിക ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി മുതല്‍ സ്ഥലം പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ വരെയുള്ളവര്‍ക്ക് ഇലെ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയി’ുണ്ട്.

ലിസ്റ്റില്‍ എന്റെ പേരും ഉണ്ടായിരുു. ആ വിവരം ഇന്ന് രാവിലെ പോലീസും എസ്.പി.ജിയും എന്നെ അറിയിച്ചു. എയര്‍പോര്‍ട്ടില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ച് തിരിച്ച് യാത്രയാക്കുന്നതു വരെ യാത്ര ചെയ്യുന്നതിന് കേരള സര്‍ക്കാര്‍ വക വാഹനവും എനിക്ക് വിട്ടുതന്നിരുന്നു.

പ്രധാനമന്ത്രിയോടൊപ്പം നീങ്ങിയ വാഹനവ്യൂഹത്തില്‍ ഞാന്‍ യാത്ര ചെയ്തിരുന്ന കാറും ഉള്‍പ്പെടുത്തിയത് പോലീസും എസ്.പി.ജിയും ചേര്‍ന്നാണ്. ഇക്കാര്യത്തില്‍ യാതൊരു വിധ അതിക്രമവും നിയമവിരുദ്ധമായ കൈകടത്തലും ഉണ്ടായി’ില്ല.
സുരക്ഷാ വീഴ്ചയുണ്ടായി എന്ന് കുറ്റപ്പെടുത്തുന്ന മന്ത്രി കടകംപള്ളി വിരല്‍ ചൂണ്ടുന്നതും പ്രതിക്കൂട്ടിലാക്കുന്നതും കേരളാ പോലീസിനെയാണ്. ഞാന്‍ അതിക്രമിച്ചാണ് കയറിയതെങ്കില്‍ ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയുടെ പോലീസാണ്.
ആഭ്യന്തര മന്ത്രി, ഡിജിപി, ചീഫ് സെക്ര’റി, ഐ.ജി, ഡി.ഐ.ജി, സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങി സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നവരുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെങ്കില്‍ മന്ത്രി കടകംപള്ളി വിശദീകരണം ചോദിക്കേണ്ടത് എന്നോടല്ല, സുരക്ഷയുടെ ചുമതല വഹിക്കുന്നവരോടാണ്.
ജനങ്ങള്‍ വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടി മെട്രോ െറയിലിന്റെ ഉദ്ഘാടന വേളയെ വരവേല്‍ക്കുമ്പോള്‍ അതിന്റെ പ്രഭ കെടുത്താന്‍ വേണ്ടിയാണ് മന്ത്രി കടകംപള്ളി അപ്രസക്തവും അടിസ്ഥാനരഹിതവുമായ ആരോപണമുയിക്കുത്. ജനങ്ങള്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയും. കുറേ നാള്‍ മുന്‍പ് ട്രയല്‍ ഓടിച്ചപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് യാത്ര ചെയ്തിരുന്നു.

അന്ന് കടകംപള്ളിയുടെ നാവ് എവിടെ പോയിരുന്നു? വിവാദം ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചടക്കാനുള്ള ഹീനമായ ശ്രമം വിലപ്പോവില്ല. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ പാര്‍ലമമെന്ററി പാര്‍’ി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി കേരളത്തില്‍ വരുമ്പോള്‍, ആ പാര്‍’ിയുടെ സംസ്ഥാന പ്രസിഡന്റ് കൂടെ യാത്ര ചെയ്തതില്‍ എന്ത് അപാകതയാണുള്ളത്? മുഖ്യമന്ത്രി എല്ലാ ഔദ്യോഗിക പരിപാടികളിലും സിപിഎം നേതാക്കളെ അദ്ദേഹത്തിന്റെ താല്പര്യ പ്രകാരം പങ്കെടുപ്പിക്കാറുണ്ട്. ആരും പരാതിപ്പെട്ടിട്ടുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Trending