News
ഫലസ്തീന് അഭയാര്‍ഥികളെ ജോര്‍ദാനും ഈജിപ്തും സ്വീകരിക്കണം; ആവശ്യവുമായി ഡോണള്‍ഡ് ട്രംപ്
കഴിഞ്ഞ ദിവസം എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ നടന്ന ചോദ്യോത്തരവേളയിലാണ് ട്രംപിന്റെ നിര്‍ദേശം
ഗസ്സ നിവാസികളെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജോര്‍ദാനും ഈജിപ്തും കൂടുതല്‍ ഫലസ്തീന് അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ നടന്ന ചോദ്യോത്തരവേളയിലാണ് ട്രംപിന്റെ നിര്‍ദേശം.
ഇതുമായി ബന്ധപ്പെട്ട് ജോര്‍ദാന്‍ രാജാവ് കിങ് അബ്ദുല്ല രണ്ടാമനുമായി ട്രംപ് സംസാരിച്ചിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് അല്‍-സീസിയുമായി ഇക്കാര്യം സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശത്തിനെതിരെ ഫലസ്തീനില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ട്രംപിന്റെ നിര്‍ദേശം ഫലസ്തീന് സംഘടനകള്‍ മുഴുവന്‍ തള്ളിയിരുന്നു. യുദ്ധ കുറ്റങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇസ്ലാമിക് ജിഹാദ് പറഞ്ഞു. ഫലസ്തീന് ജനതയോട് സ്വന്തം മണ്ണ് വിട്ടുപോകാന്‍ പറയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഫലസ്തീന് ജനതയെ സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കാനുള്ള പദ്ധതികളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബാസിം നഈം പറഞ്ഞു.
-
GULF16 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india3 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News5 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

