Connect with us

kerala

സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ്: വരദരാജനെ പുറത്താക്കി, മുകേഷിന് സംരക്ഷണം നല്‍കി

അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരൂപിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടും സിപിഎം മുകേഷിന് സുരക്ഷാ കവചം ഒരുക്കുകയാണ്.

Published

on

തമിഴ്‌നാട്ടിൽ സി.പി.എം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ പങ്ക് വഹിച്ച ട്രേഡ് യൂണിയൻ നേതാവും മുൻ കേന്ദ്ര കമ്മറ്റി അംഗവുമായിരുന്ന ഡബ്ല്യൂ ആർ വരദരാജനെ ഒരു എസ്‌എം‌എസ് വിവാദം മൂലം പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവം ഒരു വശത്ത് നില്‍ക്കുന്നു. എന്നാൽ, ഇന്ന് ബലാത്സംഗക്കേസിൽ പ്രതിയായ എം.എൽ.എ മുകേഷിന് സിപിഎം നൽകുന്ന സംരക്ഷണവും പാർട്ടിയുടെ നിലപാടുകളും മറുവശത്ത്.  ഇതില്‍ നിന്ന് തന്നെ പാർട്ടിയുടെ പാരസ്പര്യത്തെ തുറന്നുകാട്ടുകയാണ്.

2010ൽ ഒരു യുവതിയ്ക്ക് മോശം മെസ്സേജുകൾ അയച്ചതിന്‍റെ പേരിൽ വരദരാജനെതിരെ പരാതി ഉയർന്നപ്പോൾ, പാർട്ടി അതിനെ അതീവ ഗൗരവത്തോടെയാണ് കണ്ടത്. വിഷയത്തിൽ അന്വേഷണം നടത്തി, അദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി. പാർട്ടി വിശദീകരണം പോലും ചോദിക്കാതെ നടപടിയെടുത്തതിൽ അമ്പരന്ന വരദരാജൻ പിന്നീട് ആത്മഹത്യ ചെയ്തു. ചെന്നൈയ്ക്കടുത്ത് പൊറൂർ തടാകത്തിൽ ചാടിയുള്ള ആത്മഹത്യ രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത് വളരെ പഴയ കഥയാണ്. എന്നാല്‍, ഇന്നിവിടെ സംഭവിക്കുന്നത് അതിലുമധികം വിവാദങ്ങൾ നിറഞ്ഞതാണ്.

ആലുവ സ്വദേശിയായ ഒരു നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം ഉറപ്പുനൽകിയുമാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരൂപിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടും സിപിഎം മുകേഷിന് സുരക്ഷാ കവചം ഒരുക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോടതി വിധി വരുംവരെ എം.എൽ.എ സ്ഥാനത്ത് തുടരാമെന്ന നിലപാട് എടുത്തപ്പോൾ, സി.പി.എം വനിതാ നേതാക്കളും അതിന് പിന്തുണ നൽകി. പാർട്ടിയുടെ മുൻനിര നേതാവ് ബൃന്ദ കാരാട്ട്, കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചില്ലെന്ന ന്യായം ഉന്നയിച്ച് സിപിഎമ്മിന്‍റെ പ്രതിരോധം തീർക്കേണ്ടതില്ലെന്ന് തുറന്നുപറഞ്ഞു.

സിപിഐ ദേശീയ നേതാവ് ആനിരാജയും മുകേഷ് രാജിവെക്കണമെന്നും അഭിപ്രായപ്പെട്ടു. ഒരു എസ്‌എം‌എസിന്‍റെ പേരിൽ പാർട്ടി നിലപാട് കടുപ്പിച്ച് ഒരാളെ മരണത്തിന് വിട്ടുകൊടുത്ത അതേ പാർട്ടി, ബലാത്സംഗക്കേസിലെ പ്രതിക്ക് സംരക്ഷണം നൽകാൻ  തയ്യാറാകുന്നതിന്‍റെ മാനദണ്ഡം പല തലങ്ങളിലും ചർച്ചയാവുകയാണ്. നിയമപരമായ നടപടി എന്തായാലും നടക്കും, പക്ഷേ പാർട്ടി ഇതിൽ എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരമാണ് ഇനി ലഭിക്കാനുള്ളത്. അതിന് സമയമെടുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

Published

on

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

Published

on

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.

യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Continue Reading

kerala

കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

Published

on

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Continue Reading

Trending