Connect with us

kerala

‘പൊള്ളയായ ബജറ്റ്, സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചില്ല’: വി.ഡി സതീശൻ

കഴിഞ്ഞ 24 വർഷത്തിനിടെ ഇതുപോലൊരു ബജറ്റ് കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Published

on

ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. ബജറ്റ് കേരള ജനതയെ പരിഹസിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സർക്കാർ ജീവനക്കാർ ഒരു ഗഡു നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ, പി.എഫിൽ ലയിപ്പിക്കും. ഇതോടെ, ജീവനക്കാരുടെ കൈയിൽ പണം ലഭിക്കില്ല. ലീവ് സറണ്ടർ 2027ൽ ലഭിക്കുമെന്നാണ് പറയുന്നത്. ജീവനക്കാർ കൊടുക്കാനുള്ളത് 65,000 കോടിയാണ്.

170 രൂപയുണ്ടായിരുന്ന റബറിന്‍റെ തറവില 10 രൂപ കൂട്ടി 180 രൂപയാക്കി. റബറിന്‍റെ നിലവിലെ വിപണി വില 210 രൂപയാണ്. വിപണിയെ കുറിച്ചോ കർഷകനെ കുറിച്ചോ ഒന്നും അറിയില്ല. സർക്കാർ പ്രഖ്യാപിച്ച തറവിലയേക്കാൾ 28 രൂപ വിപണിയിലുണ്ട്.

ഭൂനികുതി ഉയർത്തിയത് ഭീകരകൊള്ളയാണ്. സാധാരണക്കാരായ, പാവപ്പെട്ട ആളുകളെ പിഴിയുന്നതിന് വേണ്ടിയാണിത്. നികുതി പിരിവിൽ സർക്കാർ ദയനീയ പരാജയമാണ്. സാമ്പത്തിക വളർച്ചയിൽ 2020 മുതലുള്ള അവറേജ് ആണ് ധനമന്ത്രി പറയുന്നത്. കോവിഡ് കാലത്തിന് ശേഷമുള്ള സാധാരണ നിലയും നിലവിലെ സ്ഥിതിയും താരതമ്യം ചെയ്താണ് വളർച്ച ചൂണ്ടിക്കാട്ടുന്നത്.

ജലജീവൻ മിഷന് സംസ്ഥാന വിഹിതമായി കൊടുക്കേണ്ടത് 4500 കോടിയാണ്. സംസ്ഥാന വിഹിതം കൊടുക്കാത്തത് കൊണ്ട് കേന്ദ്ര വിഹിതം കേരളത്തിന് കിട്ടിയില്ല. ജലജീവൻ മിഷൻ വർക്ക് എടുത്തവർ ആത്മഹത്യയുടെ വക്കിലാണ്. 4500 കോടി കൊടുക്കാനുണ്ട്. പൊള്ളയായ വാക്കുകളും ആവർത്തനവുമാണ് ബജറ്റിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 24 വർഷത്തിനിടെ ഇതുപോലൊരു ബജറ്റ് കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന്‍ ഷൗക്കത്ത്

എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

Published

on

നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തിരുവനന്തപുരത്തെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി. വൈകീട്ട് അഞ്ചരമണിയോടെ എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

തന്റെ സഹപ്രവര്‍ത്തകനും വര്‍ഷങ്ങളോളം ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന് ആദ്യം തന്നെ വിജയാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. അതേസമയം പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയൊരു പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ എത്തില്ലെന്നും എ.കെ ആന്റണി പറഞ്ഞു. ഒമ്പതുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ വെറുത്തു പോയെന്നും തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എ.കെ ആന്റണി പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

Continue Reading

kerala

കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

കനത്ത കാലവര്‍ഷം തുടരുന്നതിനാല്‍ ഇടുക്കി ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (31-05-2025) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
അംഗനവാടികള്‍, സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാലയങ്ങള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകള്‍ക്ക് അവധി ബാധകമാണ്.

Continue Reading

GULF

ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു

Published

on

അബുദാബി : ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു. മലപ്പുറം വളാഞ്ചേരി,വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനു വിന്റെ മകൻ അബ്ദുസമദ് (52 )ആണ് മരണപ്പെട്ടത്. അബുദാബി രാജ കുടുംബത്തിലെ(ഖസർ അൽ ബഹർ) ജീവനക്കാരനാണ്.

ഭാര്യ :ആരിഫ പള്ളിമാലിൽ, ഉമ്മ :നഫീസ പടിഞ്ഞാറപ്പാട്ട്മ, ക്കൾ : ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിനാ, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ.
മരുമകൻ : മുഹമ്മദ് ഷാഫി.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കും. ഖബറടക്കം നാളെ ( ശനി ) രാവിലെ വെങ്ങാട് മേൽമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Continue Reading

Trending