Connect with us

News

ഇസ്രാഈല്‍ കൈമാറിയ ഫലസ്തീനികളെ മോചിപ്പിച്ചത് ഭീഷണി ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ അണിയിച്ച്

രണ്ട് ദിവസം മുമ്പ് കൈമാറിയ 369 തടവുകാരെയാണ് ഇസ്രാഈല്‍ നിര്‍ബന്ധപൂര്‍വം ഇസ്രാഈലിന്റെ പതാകയിലുള്ള ജൂത ചിഹ്നമായ സ്റ്റാര്‍ ഓഫ് ഡേവിഡും അറബിയില്‍ മറക്കുകയില്ല പൊറുക്കുകയുമില്ല എന്ന് അര്‍ത്ഥം വരുന്ന വാചകങ്ങളും പ്രിന്റ് ചെയ്ത് ടീ ഷര്‍ട്ടുകള്‍ ധരിപ്പിച്ചത്.

Published

on

വെടിനിര്‍ത്തല്‍ ധാരണ പ്രകാരം ശനിയാഴ്ച ഇസ്രാഈല്‍ കൈമാറിയ ഫലസ്തീന്‍ തടവുകാരെ ഭീഷണി സന്ദേശങ്ങള്‍ ആലേഖനം ചെയത് ടീ ഷര്‍ട്ടുകള്‍ ധരിപ്പിച്ചതായി റിപ്പോര്‍ട്ട്. രണ്ട് ദിവസം മുമ്പ് കൈമാറിയ 369 തടവുകാരെയാണ് ഇസ്രാഈല്‍ നിര്‍ബന്ധപൂര്‍വം ഇസ്രാഈലിന്റെ പതാകയിലുള്ള ജൂത ചിഹ്നമായ സ്റ്റാര്‍ ഓഫ് ഡേവിഡും അറബിയില്‍ മറക്കുകയില്ല പൊറുക്കുകയുമില്ല എന്ന് അര്‍ത്ഥം വരുന്ന വാചകങ്ങളും പ്രിന്റ് ചെയ്ത് ടീ ഷര്‍ട്ടുകള്‍ ധരിപ്പിച്ചത്. വെളുത്ത നിറത്തിലുള്ള ടീ ഷര്‍ട്ടുകളായിരുന്നു അണിയിച്ചത്.

മൂന്ന് ബന്ദികളെയാണ് ഹമാസ് ശനിയാഴ്ച കൈമാറിയത്. ഇതിന് പകരമായാണ് 369 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈല്‍ വിട്ടയച്ചത്. മോചനത്തിന് തൊട്ടുമുമ്പാണ് ഇസ്രാഈല്‍ ജയില്‍ കമീഷണര്‍ കോബി യാക്കോബിയുടെ തീരുമാന പ്രകാരം ഫലസ്തീന്‍ തടവുകാരെ ഇത്തരത്തിലുള്ള ടീ ഷര്‍ട്ടുകള്‍ ധരിപ്പിച്ചത്. മോചനത്തിന് മുമ്പ് തന്നെ ടീ ഷര്‍ട്ടുകള്‍ ധരിച്ച് നില്‍ക്കുന്ന തടവുകാരുടെ ചിത്രങ്ങള്‍ ഇസ്രാഈല്‍ പുറത്തുവിട്ടിരുന്നു.

വംശ വെറി വെളിവാക്കുന്ന ഈ നടപടിക്കെതിരെ ഫലസ്തീനിലും ലോക വ്യാപകമായും പ്രതിഷേധങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട തടവുകാരില്‍ ചിലര്‍ ടീ ഷര്‍ട്ടുകള്‍ കത്തിക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

വംശീയ കുറ്റകൃത്യമാണ് ഇസ്രാഈലിന്റെ ഈ നടപടിയെന്ന് ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പറഞ്ഞു. റെഡ്ക്രോസ് ഉള്‍പ്പെടെയുള്ള സംഘടനകളും ഇസ്രാഈലിന്റെ ഈ നടപടിയെ വിമര്‍ശിച്ചിട്ടുണ്ട്. ഇസ്രാഈലിന്റെ ഭാഗത്ത് നിന്ന് നേരത്തെയും ഇത്തരത്തില്‍ തടവുകാരെ മോചിപ്പിക്കല്‍ ഭീഷണിക്കുള്ള അവസരമായി കാണുന്ന നടപടികളുണ്ടായിട്ടുണ്ട്. ഇസ്രാഈല്‍ നേരത്തെയും ഇസ്രാഈലിന്റെ ജൂത ചിഹ്നം പതിച്ച കൈവളകള്‍ അണിയിച്ച് തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് കനത്ത മഴ: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഇടുക്കി, എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്.

എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. അംഗണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുംഅവധി ബാധകമാണ്.

ഇടുക്കി ജില്ലയില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അംഗണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, അംഗണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Continue Reading

kerala

ശക്തമായ മഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Published

on

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ( ജൂണ്‍ 27) അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍ ജില്ലകലില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്.

Continue Reading

kerala

ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

Published

on

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending