Connect with us

india

ഹോളി ഇനി ഹിന്ദുക്കൾ മാത്രം അഘോഷിച്ചാൽ മതി; ഇതരമത വിഭാഗങ്ങൾ ഹോളി ആഘോഷിക്കുന്നത് വിലക്കണമെന്ന് തീവ്രഹിന്ദുത്വ സംഘടനകൾ

വരാനിരിക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ആസ്ഥാനമായുള്ള ഹിന്ദു ദേശീയ സംഘടനയായ ധരം രക്ഷാ സംഘം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയായിരുന്നു.

Published

on

ഹോളി ആഘോഷത്തില്‍ നിന്നും ഇതര മതസ്ഥരെ വിലക്കണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകള്‍. വരാനിരിക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ആസ്ഥാനമായുള്ള ഹിന്ദു ദേശീയ സംഘടനയായ ധരം രക്ഷാ സംഘം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയായിരുന്നു.

മഥുര, വൃന്ദാവന്‍, നന്ദ്ഗാവ്, ബര്‍സാന, ഗോകുല്‍, ദൗജി തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നടക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനം നിരോധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി ധരം രക്ഷാ സംഘത്തിന്റെ ദേശീയ പ്രസിഡന്റ് സൗരഭ് ഗൗര്‍ പറഞ്ഞു.

‘മഥുര, വൃന്ദാവന്‍, നന്ദ്ഗാവ്, ബര്‍സാന, ഗോകുല്‍, ദൗജി തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നടക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനം നിരോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ സൗരഭ് ഗൗര്‍ പറഞ്ഞു.

സനാതന്‍ സമൂഹത്തിന് ഹോളി സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണെന്ന് സംഘടന പ്രഖ്യാപിക്കുകയും അതിനാല്‍ തന്നെ മുസ്‌ലിംകള്‍ നിറങ്ങള്‍ വില്‍ക്കുന്നതിലോ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലോ ഇടപെടുന്നതിനെ ശക്തമായി തങ്ങള്‍ എതിര്‍ക്കുമെന്നും സംഘടന പറഞ്ഞു. മുസ്‌ലിംകളെ തങ്ങള്‍ ഒരു ഭീഷണിയായി കാണുന്നുവെന്നും അവര്‍ പരിപാടിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും ഗൗര്‍ ആരോപിച്ചു.

ധരം രക്ഷാ സംഘത്തിന്റെ ദേശീയ കോര്‍ഡിനേറ്റര്‍ ആചാര്യ ബദ്രിഷ് മുസ്‌ലിങ്ങളെ ‘വിഘടനവാദികളെന്നും ജിഹാദികളെന്നും വിളിക്കുകയും ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഗര്‍ബ ആഘോഷങ്ങളില്‍ മുസ്‌ലിങ്ങള്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയതിന് സമാനമായ നിരോധനം നടപ്പിലാക്കാന്‍ സംഘടന യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘വര്‍ണ്ണങ്ങളെയും ഗുലാലിനെയും അവര്‍ എതിര്‍ക്കുന്നതിനാല്‍, ഞങ്ങളുടെ ഹോളി ആഘോഷങ്ങളില്‍ അവര്‍ക്ക് സ്ഥാനമില്ല,’ ആചാര്യ ബദ്രിഷ് പറഞ്ഞു. മുസ്‌ലിംകള്‍ പ്രശ്‌നമുണ്ടാക്കില്ലെന്ന് ഹിന്ദുക്കള്‍ക്ക് രേഖാമൂലമുള്ള ഉറപ്പ് നല്‍കിയാല്‍ മാത്രം അവരെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാമെന്ന് ബദ്രിഷ് പറഞ്ഞു. അല്ലെങ്കില്‍, അവരെ അകറ്റി നിര്‍ത്തണം, സര്‍ക്കാര്‍ അത് ഉറപ്പാക്കണം ബദ്രിഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശ്രീകൃഷ്ണ ജന്മഭൂമിഷാഹി ഈദ്ഗാഹ് തര്‍ക്കത്തിലെ ഹരജിക്കാരനായ ദിനേശ് ശര്‍മ, ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് ഒരു കത്തെഴുതി. ആഘോഷ വേളകളില്‍ മുസ്‌ലിംകള്‍ മധുരപലഹാരങ്ങളില്‍ തുപ്പുമെന്ന് ശര്‍മ ആരോപിച്ചു.

അതേസമയം ഷാഹി ഈദ്ഗാഹ് ഇന്റസാമിയ കമ്മിറ്റി സെക്രട്ടറി തന്‍വീര്‍ അഹമ്മദ്, ഈ പ്രസ്താവനകള്‍ ഭിന്നിപ്പിക്കുന്നതും വര്‍ഗീയ വിദ്വേഷം നിറഞ്ഞതുമാണെന്ന് വിമര്‍ശിച്ചു. ‘ഹോളി ഇവിടെ എപ്പോഴും സ്‌നേഹത്തോടും സമാധാനത്തോടും കൂടിയാണ് ആഘോഷിക്കുന്നത്. ഒരു സമൂഹത്തില്‍ നിന്നും ഒരിക്കലും പരാതി ഉണ്ടായിട്ടില്ല. കൃഷ്ണ ഭക്തരായ റാസ് ഖാന്‍, താജ് ബീബി തുടങ്ങിയവരൊക്കെയും ഇവിടെ നിന്നുള്ളവരാണ്,’ അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി

10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും

Published

on

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും.

തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 2006 മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയതാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’. കെ.എം. ഖാദർ മൊയ്തീൻ സാഹിബിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്. തമിഴ് പൈതൃകം സമ്പന്നമാക്കുന്ന, വിവിധ മേഖലകളിൽ തമിഴ് സമൂഹത്തിന് മികച്ച സേവനം നൽകിയ വ്യക്തിത്വങ്ങളെയാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’ നൽകി ആദരിക്കുന്നത്.

തമിഴ് കവി അബ്ദുറഹ്‌മാൻ, എഴുത്തുകാരൻ പൊന്നീലൻ, ഐ.എ.എസ് ഉദ്യോഗസ്ഥനും തമിഴ് എഴുത്തുകാരനുമായ വി. ഇരൈ അൻപ്, അമർ സേവാ സംഘം സ്ഥാപകൻ എസ്. രാമകൃഷ്ണൻ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ അവാർഡ് സ്വീകരിച്ചത്. ഈ പുരസ്‌കാരം എല്ലാ പ്രവർത്തകർക്കും ലഭിച്ച അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി നവാസ് കനി എം.പി പറഞ്ഞു.

Continue Reading

india

ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു

ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം.

Published

on

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കാനാണ് തീരുമാനം. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കും.

അതേസമയം ബിജെപിയുടെ ക്ഷണവും തള്ളി വിജയ്. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെനന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണെന്നും വിജയ് പറഞ്ഞു.

പരന്തൂര്‍ വിനത്താവളം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ വന്ന് സമരം ചെയ്യുമെന്ന് വിജയ് പറഞ്ഞു.

Continue Reading

india

യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍

ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

Published

on

ഗോവ-പുണെ സ്പൈസ്ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം യാത്രയ്ക്കിടെ ഇളകിയാടി. എന്നാല്‍ ക്യാബിന്‍ മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് എയര്‍ലൈന്‍ ബുധനാഴ്ച അറിയിച്ചു.

ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
പൂനെ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതിന് ശേഷം ഫ്രെയിം ശരിയാക്കിയെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ജാലകത്തിന്റെ ഭാഗം ‘നിഴല്‍ ആവശ്യത്തിനായി വിന്‍ഡോയില്‍ ഘടിപ്പിച്ച ഘടനാപരമായ ട്രിം ഘടകമാണ്’ എന്ന് എയര്‍ലൈന്‍ പറഞ്ഞു.

എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ – ബൊംബാര്‍ഡിയര്‍ ക്യു 400 – പറഞ്ഞത് ഈ സംഭവം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. ‘വിന്‍ഡോ പാനലിന്റെ രണ്ടോ മൂന്നോ പാളികള്‍ അഴിഞ്ഞുവീണു,’ യാത്രക്കാരനായ ആതിഷ് മിശ്ര പറഞ്ഞു. ‘വിഷാദവല്‍ക്കരണം ഉണ്ടായില്ല, പക്ഷേ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു: ‘സ്‌പൈസ് ജെറ്റിന്റെ പ്രധാനപ്പെട്ട ഒരു ജാലക ചട്ടക്കൂട് തകര്‍ന്നുകിടക്കുകയായിരുന്നു. ഇത് ഘടനാപരമായ ട്രിം ഘടകമാണ്, തണലിനുവേണ്ടി ജനലില്‍ ഘടിപ്പിച്ചിരിക്കുന്നു, വിമാനത്തിന്റെ സുരക്ഷയോ സമഗ്രതയോ യാതൊരു വിധത്തിലും വിട്ടുവീഴ്ച ചെയ്തില്ല, വിമാനത്തിലുടനീളം ക്യാബിന്‍ സമ്മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചില്ല. ക്യു 400 ന് ഏകദേശം 80 യാത്രക്കാര്‍ക്ക് ഇരിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ലാന്‍ഡിംഗിന് ശേഷം ഫ്രെയിം ഉറപ്പിച്ചതായി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

Continue Reading

Trending