Connect with us

india

ഹോളി ഇനി ഹിന്ദുക്കൾ മാത്രം അഘോഷിച്ചാൽ മതി; ഇതരമത വിഭാഗങ്ങൾ ഹോളി ആഘോഷിക്കുന്നത് വിലക്കണമെന്ന് തീവ്രഹിന്ദുത്വ സംഘടനകൾ

വരാനിരിക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ആസ്ഥാനമായുള്ള ഹിന്ദു ദേശീയ സംഘടനയായ ധരം രക്ഷാ സംഘം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയായിരുന്നു.

Published

on

ഹോളി ആഘോഷത്തില്‍ നിന്നും ഇതര മതസ്ഥരെ വിലക്കണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകള്‍. വരാനിരിക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ആസ്ഥാനമായുള്ള ഹിന്ദു ദേശീയ സംഘടനയായ ധരം രക്ഷാ സംഘം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയായിരുന്നു.

മഥുര, വൃന്ദാവന്‍, നന്ദ്ഗാവ്, ബര്‍സാന, ഗോകുല്‍, ദൗജി തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നടക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനം നിരോധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി ധരം രക്ഷാ സംഘത്തിന്റെ ദേശീയ പ്രസിഡന്റ് സൗരഭ് ഗൗര്‍ പറഞ്ഞു.

‘മഥുര, വൃന്ദാവന്‍, നന്ദ്ഗാവ്, ബര്‍സാന, ഗോകുല്‍, ദൗജി തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നടക്കുന്ന ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനം നിരോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ സൗരഭ് ഗൗര്‍ പറഞ്ഞു.

സനാതന്‍ സമൂഹത്തിന് ഹോളി സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണെന്ന് സംഘടന പ്രഖ്യാപിക്കുകയും അതിനാല്‍ തന്നെ മുസ്‌ലിംകള്‍ നിറങ്ങള്‍ വില്‍ക്കുന്നതിലോ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലോ ഇടപെടുന്നതിനെ ശക്തമായി തങ്ങള്‍ എതിര്‍ക്കുമെന്നും സംഘടന പറഞ്ഞു. മുസ്‌ലിംകളെ തങ്ങള്‍ ഒരു ഭീഷണിയായി കാണുന്നുവെന്നും അവര്‍ പരിപാടിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും ഗൗര്‍ ആരോപിച്ചു.

ധരം രക്ഷാ സംഘത്തിന്റെ ദേശീയ കോര്‍ഡിനേറ്റര്‍ ആചാര്യ ബദ്രിഷ് മുസ്‌ലിങ്ങളെ ‘വിഘടനവാദികളെന്നും ജിഹാദികളെന്നും വിളിക്കുകയും ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഗര്‍ബ ആഘോഷങ്ങളില്‍ മുസ്‌ലിങ്ങള്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയതിന് സമാനമായ നിരോധനം നടപ്പിലാക്കാന്‍ സംഘടന യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘വര്‍ണ്ണങ്ങളെയും ഗുലാലിനെയും അവര്‍ എതിര്‍ക്കുന്നതിനാല്‍, ഞങ്ങളുടെ ഹോളി ആഘോഷങ്ങളില്‍ അവര്‍ക്ക് സ്ഥാനമില്ല,’ ആചാര്യ ബദ്രിഷ് പറഞ്ഞു. മുസ്‌ലിംകള്‍ പ്രശ്‌നമുണ്ടാക്കില്ലെന്ന് ഹിന്ദുക്കള്‍ക്ക് രേഖാമൂലമുള്ള ഉറപ്പ് നല്‍കിയാല്‍ മാത്രം അവരെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാമെന്ന് ബദ്രിഷ് പറഞ്ഞു. അല്ലെങ്കില്‍, അവരെ അകറ്റി നിര്‍ത്തണം, സര്‍ക്കാര്‍ അത് ഉറപ്പാക്കണം ബദ്രിഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശ്രീകൃഷ്ണ ജന്മഭൂമിഷാഹി ഈദ്ഗാഹ് തര്‍ക്കത്തിലെ ഹരജിക്കാരനായ ദിനേശ് ശര്‍മ, ഹോളി ആഘോഷങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് ഒരു കത്തെഴുതി. ആഘോഷ വേളകളില്‍ മുസ്‌ലിംകള്‍ മധുരപലഹാരങ്ങളില്‍ തുപ്പുമെന്ന് ശര്‍മ ആരോപിച്ചു.

അതേസമയം ഷാഹി ഈദ്ഗാഹ് ഇന്റസാമിയ കമ്മിറ്റി സെക്രട്ടറി തന്‍വീര്‍ അഹമ്മദ്, ഈ പ്രസ്താവനകള്‍ ഭിന്നിപ്പിക്കുന്നതും വര്‍ഗീയ വിദ്വേഷം നിറഞ്ഞതുമാണെന്ന് വിമര്‍ശിച്ചു. ‘ഹോളി ഇവിടെ എപ്പോഴും സ്‌നേഹത്തോടും സമാധാനത്തോടും കൂടിയാണ് ആഘോഷിക്കുന്നത്. ഒരു സമൂഹത്തില്‍ നിന്നും ഒരിക്കലും പരാതി ഉണ്ടായിട്ടില്ല. കൃഷ്ണ ഭക്തരായ റാസ് ഖാന്‍, താജ് ബീബി തുടങ്ങിയവരൊക്കെയും ഇവിടെ നിന്നുള്ളവരാണ്,’ അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നിയമസഭ പാസാക്കിയ ബില്ലുകളുടെ വിധിയില്‍ സമയപരിധി: പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്; ഇന്ന് സുപ്രീം കോടതിയുടെ മറുപടി

ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്.

Published

on

ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുക്കേണ്ട സമയപരിധിയെ കുറിച്ചുള്ള പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീം കോടതി ഇന്ന് തന്റെ നിലപാട് അറിയിക്കാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയത്തില്‍ വിശദമായ വാദം കേട്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143(1) പ്രകാരമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു 14 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റഫറന്‍സ് സുപ്രീം കോടതിക്ക് അയച്ചിരിക്കുന്നത്.

രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സമയപരിധി കോടതി നിര്‍ണ്ണയിക്കാമോ?, ഭരണഘടനയില്‍ ഇതിനായി വ്യക്തമായ വ്യവസ്ഥകളുണ്ടോ? എന്നതാണ് ഇതിലെ പ്രധാനമായ ചോദ്യങ്ങള്‍. കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി കക്ഷികള്‍ രാഷ്ട്രപതിയുടെ റഫറന്‍സിനെ ചോദ്യം ചെയ്ത് വാദങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകളിലെ തീരുമാനങ്ങള്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല, നിലവിലെ ആശയക്കുഴപ്പം നീക്കുന്നതിന് കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് റഫറന്‍സില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഇന്നത്തെ സുപ്രീം കോടതി അഭിപ്രായം രാജ്യത്തെ നിയമനിര്‍മ്മാണ പ്രക്രിയയും കേന്ദ്ര-സംസ്ഥാന ബന്ധവും നേരിട്ട് സ്വാധീനിക്കുന്നതായിരിക്കുമെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Continue Reading

india

ഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതരതലത്തില്‍; AQI 400 കടന്ന്

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ശരാശരി AQI 400 കടന്നിരിക്കുകയാണ്.

Published

on

ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും കുത്തനെ താഴ്ന്ന് ഗുരുതര വിഭാഗത്തിന് സമീപമായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ശരാശരി AQI 400 കടന്നിരിക്കുകയാണ്. നിലവിലെ കാലാവസ്ഥാപരമായ സാഹചര്യങ്ങളും മലിനീകരണത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു.

ഡല്‍ഹിയിലെ ഏറ്റവും മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയത് വാസിര്‍പൂരില്‍ – AQI 477. ടൗണ്‍മൊത്തമുള്ള 39 നിരീക്ഷണ കേന്ദ്രങ്ങളില്‍ ഏറ്റവും കുറഞ്ഞത് ലോധി റോഡ് പ്രദേശത്താണ്.

നിലവില്‍ ആനന്ദ് വിഹാര്‍ (427), ആര്‍.കെ.പുരം (424), പഞ്ചാബി ബാഗ് (441), മുണ്ട്ക (441), ജഹാംഗീര്‍പുരി (453), ബുരാരി ക്രോസിംഗ് (410), ബവാന (443) എന്നിവ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ AQI ‘ഗുരുതര’ നിലയിലാണ്. ഡല്‍ഹിയിലെ വായു ഗുണനിലവാരം തീവ്ര വിഭാഗത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രധാനകാരണം വാഹനപുകയും വൈക്കോല്‍ കത്തിക്കലും

പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ വിശകലനപ്രകാരം വാഹനങ്ങളില്‍ നിന്നുള്ള പുക, പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കല്‍, ഇതൊക്കെയാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങള്‍.

മലിനീകരണം രൂക്ഷമായിട്ടും സ്‌കൂളുകളില്‍ ഡിസംബര്‍ മാസത്തില്‍ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. ”ഇത് കുട്ടികളെ ഗ്യാസ് ചേംബറിലടക്കുന്നതിന് തുല്യം” – കോടതി അഭിപ്രായപ്പെട്ടു.

ഡല്‍ഹിയിലെ കുറഞ്ഞ താപനില 10.2°C – സാധാരണയേക്കാള്‍ 2.1 ഡിഗ്രി കുറവ്. വരുന്ന ദിവസങ്ങളില്‍ മിതമായ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്.

തുടര്‍ച്ചയായ ഗുരുതര മലിനീകരണത്തെ തുടര്‍ന്ന് ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി അനേകം വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Continue Reading

india

പത്താം ക്ലാസ് വിദ്യാര്‍ത്ഥി മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് അധ്യാപകര്‍ക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തി.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിന്ന് ചാടി ജീവനൊടുക്കി. പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് അധ്യാപകര്‍ക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തി.

സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെയും രണ്ട് അധ്യാപകരുടെയും പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് വഴിവെച്ചതെന്ന് കുറിപ്പില്‍ വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നു. ”എന്നോട് അധ്യാപകര്‍ മോശമായി പെരുമാറി… സ്‌കൂളില്‍ നടന്നത് ഒരിക്കലും പറയാനാകാത്തതായിരുന്നു. എന്റെ ഏതെങ്കിലും അവയവം മറ്റൊരാള്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ ദാനം ചെയ്യണം” എന്ന കുറിപ്പിലെ വരികള്‍ കുടുംബത്തെയും സമൂഹത്തെയും നടുക്കി.

വീട്ടുകാരുടെ പറയുന്നതനുസരിച്ച്, പതിവുപോലെ രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി ഉച്ചയ്ക്ക് 2.45ന് മെട്രോ സ്റ്റേഷനു സമീപം പരിക്കേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.

കുട്ടിയുടെ പിതാവ് പ്രിന്‍സിപ്പലിനും രണ്ട് അധ്യാപകര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ നാല് ദിവസമായി സ്‌കൂളില്‍ നിന്നു പുറത്താക്കുമെന്ന് അധ്യാപക ഭീഷണി ഉണ്ടായിരുന്നു എന്നും സഹപാഠി വെളിപ്പെടുത്തി. നാടക ക്ലാസിനിടെ വീണപ്പോള്‍ ‘അമിതാഭിനയം’ എന്ന് പരിഹസിച്ച അധ്യാപകന്റെ പെരുമാറ്റവും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. കരഞ്ഞപ്പോള്‍ പോലും ”എത്ര വേണമെങ്കിലും കരയട്ടെ” എന്നായിരുന്നു അധ്യാപകയുടെ പ്രതികരണം. ഇതൊക്കെ സംഭവിക്കുമ്പോള്‍ പ്രിന്‍സിപ്പലും അവിടെ ഉണ്ടായിരുന്നെങ്കിലും തടയാന്‍ ഒന്നും ചെയ്തില്ല.

അധ്യാപകരുടെ ഭാഗത്ത് നിന്നും നേരിടുന്ന പീഡനത്തെക്കുറിച്ച് മകന്‍ പല പ്രാവശ്യം വീട്ടില്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പരീക്ഷകള്‍ അടുത്തതിനാല്‍ സ്‌കൂള്‍ മാറ്റുന്നത് താമസിപ്പിച്ചിരുന്നുവെന്നും പരീക്ഷയ്ക്കുശേഷം മാറ്റാമെന്ന് മകനെ ഉറപ്പുനല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending