Connect with us

india

ലിബറല്‍ ഡെമോക്രസി സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്: 179 രാജ്യങ്ങളില്‍ 100ാം സ്ഥാനത്ത്‌

. 2025 ലെ ഡെമോക്രസി റിപ്പോർട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യ ലിബറൽ ഡെമോക്രസി സൂചികയിൽ വീണ്ടും താഴേക്ക് പോയിരിക്കുകയാണ്.

Published

on

ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ആഗോള റിപ്പോർട്ട് നിർമിക്കുന്ന വെറൈറ്റീസ് ഓഫ് ഡെമോക്രസി പ്രകാരം, ഇന്ത്യ സ്വേച്ഛാധിപത്യ മേഖലയായി തുടരുന്നു. 2025 ലെ ഡെമോക്രസി റിപ്പോർട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യ ലിബറൽ ഡെമോക്രസി സൂചികയിൽ വീണ്ടും താഴേക്ക് പോയിരിക്കുകയാണ്. ആഗോളതലത്തിൽ 179 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 100 ആണ്.

സമത്വ ഘടക സൂചിക, ഇലക്ടറൽ ഡെമോക്രസി സൂചിക തുടങ്ങിയ വിവിധ സൂചകങ്ങൾ പരിശോധിച്ചുകൊണ്ടാണ് ജനാധിപത്യത്തെക്കുറിച്ച് റിപ്പോർട്ട് നിർമിക്കുക. സമത്വ ഘടക സൂചികയിൽ, 179 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 134 ആണ്. ഇലക്ടറൽ ഡെമോക്രസി സൂചികയിൽ അത് 105 ആണ്. ഇന്ത്യ സ്വേച്ഛാധിപത്യ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വി-ഡെം പറയുന്നു.

ഒരു നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കുകയും അതിലൂടെ ജനാധിപത്യപരമായി എത്ര നേതാക്കൾ തെരഞ്ഞെടുക്കപ്പെടുന്നു എന്ന വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇലക്ടറൽ ഡെമോക്രസി സൂചിക.

വോട്ടവകാശം, തെരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യം നീതിയും, സംഘടനാ സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ ജനങ്ങൾക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്ന വിവരം ഉൾക്കൊള്ളുന്നതാണ് സമത്വ ഘടക സൂചിക.

ജനാധിപത്യ തകർച്ചയ്ക്ക് കാരണമാകുന്ന ഇരുപത് ഘടകങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് മാധ്യമങ്ങളെ സെൻസർ ചെയ്യാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഏറ്റവും കൂടുതൽ മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ട രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ, എൽ സാൽവഡോർ, ഇന്ത്യ, മ്യാൻമർ എന്നിവ ഉൾപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു.

2014 നെ അപേക്ഷിച്ച് 41 രാജ്യങ്ങളിലെ സർക്കാരുകൾ സിവിൽ സൊസൈറ്റി സംഘടനകളെ (സി‌.എസ്‌.ഒ) അടിച്ചമർത്തുന്നത് കൂടുതലായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിവിൽ സൊസൈറ്റി സംഘടനകളെ അടിച്ചമർത്തുന്ന കാര്യത്തിൽ ഇന്ത്യയാണ് മുൻപന്തിയിൽ നിൽക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യ, ബെലാറസ്, പെറു, ഫിലിപ്പീൻസ്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സി‌.എസ്‌.ഒകൾ ഇപ്പോൾ കൂടുതൽ ആക്രമണത്തിന് വിധേയമാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ബോഡിയുടെ സ്വയംഭരണത്തിന് നേരെയുള്ള ആക്രമണങ്ങൾ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസ്ഥ ഗുരുതരമാണെന്ന് കണ്ടെത്തുന്നു. രാഷ്ട്രീയമായി സെൻസിറ്റീവ് ആയ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ സെൻസറിന് വിധേയമാകുന്നത് 32 രാജ്യങ്ങളിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും അതിലും ഇന്ത്യ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി

ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

Published

on

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.

സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.

Continue Reading

india

യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം

നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

Published

on

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.

യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.

Continue Reading

india

ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി

ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

Published

on

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.

ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്‌പോസ്റ്റുകള്‍ക്ക് തമിഴ്‌നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Trending