Connect with us

india

ലിബറല്‍ ഡെമോക്രസി സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്: 179 രാജ്യങ്ങളില്‍ 100ാം സ്ഥാനത്ത്‌

. 2025 ലെ ഡെമോക്രസി റിപ്പോർട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യ ലിബറൽ ഡെമോക്രസി സൂചികയിൽ വീണ്ടും താഴേക്ക് പോയിരിക്കുകയാണ്.

Published

on

ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ആഗോള റിപ്പോർട്ട് നിർമിക്കുന്ന വെറൈറ്റീസ് ഓഫ് ഡെമോക്രസി പ്രകാരം, ഇന്ത്യ സ്വേച്ഛാധിപത്യ മേഖലയായി തുടരുന്നു. 2025 ലെ ഡെമോക്രസി റിപ്പോർട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യ ലിബറൽ ഡെമോക്രസി സൂചികയിൽ വീണ്ടും താഴേക്ക് പോയിരിക്കുകയാണ്. ആഗോളതലത്തിൽ 179 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 100 ആണ്.

സമത്വ ഘടക സൂചിക, ഇലക്ടറൽ ഡെമോക്രസി സൂചിക തുടങ്ങിയ വിവിധ സൂചകങ്ങൾ പരിശോധിച്ചുകൊണ്ടാണ് ജനാധിപത്യത്തെക്കുറിച്ച് റിപ്പോർട്ട് നിർമിക്കുക. സമത്വ ഘടക സൂചികയിൽ, 179 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 134 ആണ്. ഇലക്ടറൽ ഡെമോക്രസി സൂചികയിൽ അത് 105 ആണ്. ഇന്ത്യ സ്വേച്ഛാധിപത്യ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വി-ഡെം പറയുന്നു.

ഒരു നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കുകയും അതിലൂടെ ജനാധിപത്യപരമായി എത്ര നേതാക്കൾ തെരഞ്ഞെടുക്കപ്പെടുന്നു എന്ന വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇലക്ടറൽ ഡെമോക്രസി സൂചിക.

വോട്ടവകാശം, തെരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യം നീതിയും, സംഘടനാ സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ ജനങ്ങൾക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്ന വിവരം ഉൾക്കൊള്ളുന്നതാണ് സമത്വ ഘടക സൂചിക.

ജനാധിപത്യ തകർച്ചയ്ക്ക് കാരണമാകുന്ന ഇരുപത് ഘടകങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് മാധ്യമങ്ങളെ സെൻസർ ചെയ്യാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഏറ്റവും കൂടുതൽ മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ട രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ, എൽ സാൽവഡോർ, ഇന്ത്യ, മ്യാൻമർ എന്നിവ ഉൾപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു.

2014 നെ അപേക്ഷിച്ച് 41 രാജ്യങ്ങളിലെ സർക്കാരുകൾ സിവിൽ സൊസൈറ്റി സംഘടനകളെ (സി‌.എസ്‌.ഒ) അടിച്ചമർത്തുന്നത് കൂടുതലായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിവിൽ സൊസൈറ്റി സംഘടനകളെ അടിച്ചമർത്തുന്ന കാര്യത്തിൽ ഇന്ത്യയാണ് മുൻപന്തിയിൽ നിൽക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യ, ബെലാറസ്, പെറു, ഫിലിപ്പീൻസ്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സി‌.എസ്‌.ഒകൾ ഇപ്പോൾ കൂടുതൽ ആക്രമണത്തിന് വിധേയമാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ബോഡിയുടെ സ്വയംഭരണത്തിന് നേരെയുള്ള ആക്രമണങ്ങൾ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസ്ഥ ഗുരുതരമാണെന്ന് കണ്ടെത്തുന്നു. രാഷ്ട്രീയമായി സെൻസിറ്റീവ് ആയ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ സെൻസറിന് വിധേയമാകുന്നത് 32 രാജ്യങ്ങളിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും അതിലും ഇന്ത്യ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരിക താമസസ്ഥലത്ത് മരിച്ച നിലയില്‍

പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സ്വെഛ.

Continue Reading

india

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണം; ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്.

Published

on

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാല്‍ അടിയന്തിരാവസ്ഥാക്കാലത്ത് 42ആം ഭേദഗതിയോടെ ആമുഖം മാറ്റപ്പെടുകയും ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ചേര്‍ത്തത്.

ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പത് വര്‍ഷവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.

Continue Reading

india

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; കോളേജ് സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

കേസില്‍ നാലാമത്തെ അറസ്റ്റ്

Published

on

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാമ്പസ് സെക്യൂരിറ്റി ഗാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ നാലാമത്തെ അറസ്റ്റാണിത്.

സൗത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള 24 കാരിയായ നിയമ വിദ്യാര്‍ത്ഥിനി ബുധനാഴ്ച വൈകുന്നേരം തന്റെ കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ മുറിയില്‍ വെച്ച് ഒന്നിലധികം വ്യക്തികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ആക്രമണത്തിന് മുമ്പ് തനിക്ക് ഒരു പ്രധാന വിദ്യാര്‍ത്ഥി യൂണിയന്‍ പോസ്റ്റ് വാഗ്ദാനം ചെയ്തതായി അവര്‍ പോലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു – മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അഡ്-ഹോക്ക് സ്റ്റാഫറുമായ മനോജിത് മിശ്ര; നിലവിലെ രണ്ട് വിദ്യാര്‍ത്ഥികളായ പ്രമിത് മുഖര്‍ജി, സായിബ് അഹമ്മദ് എന്നിവര്‍.
സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.

കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന നടത്തിയതായും സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം & ട്രാഫിക്), സൗത്ത് സബര്‍ബന്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കോളേജ് സന്ദര്‍ശിച്ചു.

Continue Reading

Trending