Connect with us

kerala

മയക്കുമരുന്ന് മാഫിയയും ഭരണകൂടങ്ങളും തമ്മിലുള്ള ബാന്ധവം തുറന്നുകാണിക്കണം: കെ.എം ഷാജി

പണം, അധികാരം, ഇ.ഡി തുടങ്ങിയവ കൊണ്ട് രാഷ്ട്രീയത്തെ മാറ്റുന്നു

Published

on

കോഴിക്കോട്: കൂടുതല്‍ പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയയും ഭരണകൂടങ്ങളും തമ്മിലുള്ള ബാന്ധവം തുറന്നുകാണിക്കാതെ ലഹരിക്കെതിരായ പ്രതിരോധം ഫലപ്രാപ്തിയിലെത്തില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മയക്കുമരുന്ന് വരുന്നത് ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഭാഗത്തുനിന്നാണ് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിഷയം വരുമ്പോള്‍ അതിന്റെ രാഷ്ട്രീയം നോക്കാതെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സമുദായത്തെ മുന്നോട്ടുവെക്കുകയാണ്. ലഹരി വ്യാപിക്കുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്. ആഭ്യന്തരമന്ത്രിക്കാണ് അതില്‍ ഉത്തരവാദിത്തം. ചോദ്യം ചെയ്യപ്പെടേണ്ടത് പിണറായി വിജയനാണ്. ലഹരി കിട്ടാനുള്ള സാഹചര്യം ഉണ്ടാകുന്നതാണ് പ്രശ്നം. ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയാകുന്നില്ല.

ഡി.സി.സി ഓഫീസ് ഉദ്ഘാടന സമ്മേളന മുന്നോടിയായി ബീച്ചില്‍ നടക്കുന്ന ത്രിവര്‍ണോത്സവത്തില്‍ കേരളം എങ്ങോട്ട് സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ വന്ന മാറ്റം വലുതാണ്. പണം, അധികാരം, ഇ.ഡി തുടങ്ങിയവ കൊണ്ട് രാഷ്ട്രീയത്തെ മാറ്റുന്നു. രാഷ്ട്രീയത്തെ ശക്തമായി വിലയിരുത്തുന്ന ഒരു വിഭാഗം സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. നിഷ്പക്ഷമായി നല്‍ക്കുന്നവരോട് സംസാരിക്കാന്‍ നമുക്ക് കഴിയുന്നില്ല. ജനങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിനെ കുറിച്ചുള്ള ബോധ്യം എല്ലാവര്‍ക്കും വേണം. കോണ്‍ഗ്രസ് വഖഫ് ബില്ലിന്‍മേല്‍ എടുത്ത ചങ്കൂറ്റം വലുതാണ്. അത് അഭിനന്ദിക്കപ്പെടേണ്ടതാണ്. ട്രംപ്മോദിപിണറായി ഇക്വേഷനാണ് ഇപ്പോള്‍ ഓടുന്നത്. വലതുപക്ഷ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ പേരില്‍ കേരളത്തില്‍ ഓടുന്നത്. പിണറായി വിജയന്‍ സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വന്നത് കോവിഡ് മറവിലാണ്. വയനാട്ടില്‍ ഒരു ദുരന്തമുണ്ടായിട്ട് എത്രയും വലിയ വെട്ടിപ്പാണ് പിണറായി നടത്തിയത്. വയനാട്ടിലെ പാവങ്ങളുടെ പേരില്‍ പിരിച്ച പണം കൊണ്ട് ഊരാളുങ്കലിന്റെ പിണറായി വിജയന്‍ അടക്കമുള്ള ബിനാമിമാര്‍ അടിച്ചുമാറ്റുകയാണ്. കോണ്‍ഗ്രസിലെ ജനാധിപത്യം വലുതാണ്. പറയാനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും വലുതെന്നും കെ.എം ഷാജി പറഞ്ഞു.

 

kerala

എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

Published

on

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

Published

on

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.

യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Continue Reading

kerala

കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

Published

on

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Continue Reading

Trending