Connect with us

More

ഗാന്ധിയെ കൊന്നത് ‘ഏതോ ഒരാള്‍’ എന്ന് ഗുജറാത്തിലെ ചരിത്ര മ്യൂസിയം

Published

on

ഗാന്ധിനഗര്‍: ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ ആണെന്ന സത്യം മറച്ചുവെച്ച് ഗുജറാത്തിലെ ഗാന്ധി മ്യൂസിയം. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ മ്യൂസിയമാണ് ദണ്ഡി കുതിരിലേത്. 4ഡി വിര്‍ച്വല്‍ റിയാലിറ്റി, ലേസര്‍ ഷോ, ത്രിഡി ഹോളോഗ്രാഫി, എല്‍ഇഡി ഫ്‌ളോര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍ നിന്ന് മഹാത്മാ ഗാന്ധി എന്ന നിലയിലേക്ക് ഗാന്ധിജിയുടെ വളര്‍ച്ച വിശദികരിക്കുന്നതാണ് മ്യൂസിയത്തിലെ പ്രധാന ഭാഗം.

ഗാന്ധിജിയെ കൊന്നതിനെ തുടര്‍ന്ന തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട നാഥൂറാം ഗോഡ്‌സെ (കടപ്പാട്: ഗെറ്റി ഇമേജ്)

ഗാന്ധിജിയെ കൊന്നതിനെ തുടര്‍ന്ന തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട നാഥൂറാം ഗോഡ്‌സെ (കടപ്പാട്: ഗെറ്റി ഇമേജ്)

ഗാന്ധി കൊല്ലപ്പെട്ട 1948 ജനുവരി 30 ലെ സംഭവം വിശദീകരിക്കുന്നതില്‍ ഗോഡ്‌സെ ഗാന്ധിജിക്ക് നേരെ നിറയൊഴിച്ചു എന്ന് പറയുന്നതിന് പകരം ഒരാള്‍ ഗാന്ധിക്ക് മുന്നിലെത്തി കാലില്‍ തൊട്ട് നമസ്‌കരിച്ചതിന് ശേഷം നിറയൊഴിച്ചു എന്നാണ് ശബ്ദരേഖയില്‍ വിശദികരിക്കുന്നത്. കൊലയാളിയെ ‘ഒരാള്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഗാന്ധിവധം ഇപ്പോഴും ഗവേഷണ വിഷയമാണെന്ന് മ്യൂസിയം ഡറക്ടര്‍ എംഎച്ച് ബഡ്ഗയുടെ അഭിപ്രായപ്പെട്ടു. ഗോഡ്സെയുടെ പേര് പരാമര്‍ശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മ്യൂസിയത്തിന്റെ പുതിയ നീക്കം ചരിത്രം വളച്ചൊടിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഗോഡ്സെയുടെ പേര് ചരിത്രത്തില്‍ നിന്ന് ഒഴിവാക്കി പകരം ഭാവിയില്‍ ഒരാള്‍ ഗാന്ധിജിയെ വധിച്ചുവെന്നും അയാളെ പിന്നീട് തൂക്കിലേറ്റിയെന്ന് വായിക്കപ്പെടാന്‍ ഇത് കാരണമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഗാന്ധിയുടെ ജീവിതത്തില്‍ ഗോഡ്സെയ്ക്ക് പ്രധാന പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍്ഗ്രസ് രംഗത്തെത്തി. ഗോഡ്സെയുടെ പേര് ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പേര് ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ്, വിഷയത്തില്‍ രാജ്യത്തെ ജനങ്ങളോട് അധികൃതര്‍ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

kerala

മരുന്ന്മാറി നല്‍കിയതിനെത്തുടര്‍ന്ന് 55കാരിയുടെ മരണം; നിയമ നടപടിക്കൊരുങ്ങി കുടുംബം

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്

Published

on

മലപ്പുറം: തിരൂരില്‍ 55കാരിയുടെ മരണത്തിന് കാരണം മരുന്ന് മാറി നല്‍കിയതിനാലെന്ന ആരോപണവുമായി കുടുംബം. ആലത്തിയൂര്‍ പൊയ്‌ലിശേരി സ്വദേശി പെരുളളി പറമ്പില്‍ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്നു മാറി നല്‍കിയ മരുന്ന കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു മരണപ്പെട്ട ആയിശുമ്മ. ഇതിന്റെ ഭാഗമായാണ് ഡോകടറെ കാണാന്‍ ഏപ്രില്‍ 18ന് ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ ഡോക്ടര്‍ എഴുതിയ മരുന്നുകളില്‍ ഒരെണ്ണം ഫാര്‍മസിയില്‍ നിന്ന് മാറി നല്‍കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്. ഈ ഗുളിക കഴിച്ചതു മുതല്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് മരുന്നു മാറി നല്‍കിയ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Continue Reading

kerala

കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

കൊച്ചി: കൊച്ചി ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് തൊഴിലാളികള്‍ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍ സ്വദേശി ഉത്തമാണ് മരണപ്പെട്ടത്.

Continue Reading

Trending