Connect with us

More

ഗാന്ധിയെ കൊന്നത് ‘ഏതോ ഒരാള്‍’ എന്ന് ഗുജറാത്തിലെ ചരിത്ര മ്യൂസിയം

Published

on

ഗാന്ധിനഗര്‍: ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ ആണെന്ന സത്യം മറച്ചുവെച്ച് ഗുജറാത്തിലെ ഗാന്ധി മ്യൂസിയം. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ മ്യൂസിയമാണ് ദണ്ഡി കുതിരിലേത്. 4ഡി വിര്‍ച്വല്‍ റിയാലിറ്റി, ലേസര്‍ ഷോ, ത്രിഡി ഹോളോഗ്രാഫി, എല്‍ഇഡി ഫ്‌ളോര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍ നിന്ന് മഹാത്മാ ഗാന്ധി എന്ന നിലയിലേക്ക് ഗാന്ധിജിയുടെ വളര്‍ച്ച വിശദികരിക്കുന്നതാണ് മ്യൂസിയത്തിലെ പ്രധാന ഭാഗം.

ഗാന്ധിജിയെ കൊന്നതിനെ തുടര്‍ന്ന തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട നാഥൂറാം ഗോഡ്‌സെ (കടപ്പാട്: ഗെറ്റി ഇമേജ്)

ഗാന്ധിജിയെ കൊന്നതിനെ തുടര്‍ന്ന തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട നാഥൂറാം ഗോഡ്‌സെ (കടപ്പാട്: ഗെറ്റി ഇമേജ്)

ഗാന്ധി കൊല്ലപ്പെട്ട 1948 ജനുവരി 30 ലെ സംഭവം വിശദീകരിക്കുന്നതില്‍ ഗോഡ്‌സെ ഗാന്ധിജിക്ക് നേരെ നിറയൊഴിച്ചു എന്ന് പറയുന്നതിന് പകരം ഒരാള്‍ ഗാന്ധിക്ക് മുന്നിലെത്തി കാലില്‍ തൊട്ട് നമസ്‌കരിച്ചതിന് ശേഷം നിറയൊഴിച്ചു എന്നാണ് ശബ്ദരേഖയില്‍ വിശദികരിക്കുന്നത്. കൊലയാളിയെ ‘ഒരാള്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഗാന്ധിവധം ഇപ്പോഴും ഗവേഷണ വിഷയമാണെന്ന് മ്യൂസിയം ഡറക്ടര്‍ എംഎച്ച് ബഡ്ഗയുടെ അഭിപ്രായപ്പെട്ടു. ഗോഡ്സെയുടെ പേര് പരാമര്‍ശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മ്യൂസിയത്തിന്റെ പുതിയ നീക്കം ചരിത്രം വളച്ചൊടിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഗോഡ്സെയുടെ പേര് ചരിത്രത്തില്‍ നിന്ന് ഒഴിവാക്കി പകരം ഭാവിയില്‍ ഒരാള്‍ ഗാന്ധിജിയെ വധിച്ചുവെന്നും അയാളെ പിന്നീട് തൂക്കിലേറ്റിയെന്ന് വായിക്കപ്പെടാന്‍ ഇത് കാരണമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഗാന്ധിയുടെ ജീവിതത്തില്‍ ഗോഡ്സെയ്ക്ക് പ്രധാന പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍്ഗ്രസ് രംഗത്തെത്തി. ഗോഡ്സെയുടെ പേര് ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പേര് ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ്, വിഷയത്തില്‍ രാജ്യത്തെ ജനങ്ങളോട് അധികൃതര്‍ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്

പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും

Published

on

സൗദിയിൽ ചൂട് കനക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യരുതെന്ന നിർദേശവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ നിയന്ത്രണം നടപ്പാക്കുന്നത്.

ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായാണ് മന്ത്രാലയം ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

തീരുമാനത്തിന് അനുസൃതമായി ജോലി സമയം ക്രമീകരിക്കാനും അതിൻ്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ എക്സ്പോഷർ ചൂട് മൂലമുണ്ടാകുന്ന പരിക്കുകളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുമെന്നും നിർദേശത്തിൽ പറയുന്നു.

സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്ന നടപടിക്രമങ്ങൾ ഗൈഡ് മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദേശത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്‌ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

 

Continue Reading

kerala

നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

Published

on

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.

 

Continue Reading

kerala

കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

Published

on

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending