Connect with us

Culture

വയനാടില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Published

on

സുല്‍ത്താന്‍ബത്തേരി: ഉള്ളിച്ചാക്കുകള്‍ക്കുള്ളില്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ വന്‍ സ്‌ഫോടക വസ്തു ശേഖരം സുല്‍ത്താന്‍ബത്തേരി പൊലീസ് പിടികൂടി. രാജ്യത്ത് മൊത്തം നിരോധനമുള്ള അമോണിയം നൈട്രേറ്റ്, നിരോധനമില്ലാത്ത നിയോജല്‍, സ്‌ഫോടക വസ്തു തിരിയായി ഉപയോഗിക്കുന്ന സെയ്ഫ്റ്റി ഫ്യൂസ് എന്നിവ നിറച്ച പ്ലാസ്റ്റിക് ബാഗുകള്‍, കാര്‍ബോഡ് പെട്ടികള്‍ എന്നിവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ധര്‍മ്മപുരി ജില്ലയില പൊടാവാപേട്ട സ്വദേശികളായ രംഗനാഥന്‍ (37), സുരളീകൃഷ്ണ (36), ലോറി ഡ്രൈവര്‍ തൃശൂര്‍ ദേശമംഗലം ചെറുവത്തൂര്‍ സത്യനേശന്‍ (35) കൂടെ ലോറിയിലുണ്ടായിരുന്ന ഇതേ സ്ഥലത്തുള്ള കൃഷ്ണകുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് സ്വദേശികള്‍ സ്‌ഫോടക വസ്തു കൊണ്ടുവന്ന ലോറിക്ക് എസ്‌കോര്‍ട്ടായി കാറില്‍ കൂടെ ഉണ്ടായിരുന്നു. കെ.എ 19ഡി 5452 നമ്പര്‍ ലോറിയും ടി.എന്‍ 29 എ.കെ 5752 നമ്പര്‍ എസ്‌കോര്‍ട്ട് വന്ന ഹുണ്ടായ് ഇയോണ്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആറ് മണിയോടെ വയനാട് – കര്‍ണ്ണാടക അതിര്‍ത്തിയിലെ എക്‌സൈസ് മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ സ്ഥിതി ചെയ്യുന്ന മുത്തങ്ങ തകരപ്പാടിയില്‍ ലോറി എത്തിയപ്പോഴാണ് പിടികൂടിയത്. മഴയെ തുടര്‍ന്ന് ലോറിയും കാറും പൊലീസ് ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ലോറിയിലുള്ള സ്‌ഫോടക വസ്തുക്കള്‍ കല്‍പറ്റയിലെ ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിഫ്യൂഷ്യന്‍ വിദഗ്ദരുടെ നേതൃത്തില്‍ ലോറിയില്‍ നിന്നിറക്കി ബത്തേരി സ്റ്റേഷനിലെ ഷെഡ്ഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമ്പത് കിലോ വീതമുള്ള 95 പ്ലാസ്റ്റിക് ചാക്ക് അമോണിയം നൈട്രേറ്റ്, untitled-1-copyക്വാറികളിലുപയോഗിക്കുന്ന സ്‌ഫോടക വസ്തു ഘടകമായ നിയോജലിന്റെ ഇരുപത്തഞ്ച് കിലോ വീതമുള്ള 189 പെട്ടി, രണ്ട് തരത്തിലുള്ള വെടിത്തിരി സെയ്ഫ്റ്റി ഫ്യൂസിന്റെ പത്ത് കിലോ വീതമുള്ള 20 പെട്ടി, ഇത് മറക്കാനുപയോഗിച്ച 94 ചാക്ക് വലിയുള്ളി എന്നിവയാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയ ഏറ്റവും വലിയ സ്‌ഫോടക വസ്തു ശേഖരങ്ങളില്‍ ഒന്നാണിതെന്ന് പൊലീസ് പറഞ്ഞു. ക്വാറികള്‍ക്ക് വ്യാപകമായി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഉപയോഗിക്കാനാണ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ശക്തികള്‍ പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. ജി.എസ്.ടി. നടപ്പിലായതിനാല്‍ മുത്തങ്ങ വാണിജ്യ നികുതി ചെക്കുപോസ്റ്റില്‍ ലോറികള്‍ പരിശോധിക്കുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് പുറമെ ഉള്ളി ചാക്ക് വെച്ച് സ്‌ഫോടക വസ്തു കൊണ്ടുവന്നതെന്ന് പൊലീസ് കരുതുന്നു. ബത്തേരി സി.ഐ എം.ഡി സുനില്‍, എസ്.ഐ എം.ജെ സണ്ണി, സി.പി.ഒ അനസ്, ബിജു എന്നിവരാണ് പിടികൂടിയത്. വയനാട് എസ്.പി. രാജ്പാല്‍ മീണ ഐ.പി.എസ്, മാനന്തവാടി ഡി.വൈ.എസ്.പിയുടെ ചാര്‍ജുള്ള കുബേരന്‍ നമ്പൂതിരി ഡിവൈ എസ്.പി.മാരായ വിജയന്‍, പി.ഡി. സജീവന്‍ എന്നിവര്‍ സ്ഥലത്തെത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജറാക്കും.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending