Connect with us

More

സെഞ്ച്വറിയുമായി കോഹ്ലി നയിച്ചു; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് പരമ്പര

Published

on

അഞ്ചാം മത്സരത്തില്‍ സെഞ്ച്വറിയുമായി ക്യാപ്ടന്‍ വിരാട് കോഹ്ലി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ആതിഥേയരെ 205-ല്‍ തളച്ചു. 36.5 ഓവറില്‍ ശിഖര്‍ ധവാന്‍ (4), അജിങ്ക്യ രഹാനെ (39) എന്നിവരുടെ വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയും ചെയ്തു.

ചേസിങില്‍ ഏറ്റവുമധികം സെഞ്ച്വറി (18) എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ വിരാട് കോഹ്ലിയാണ് കളിയിലെ കേമന്‍. പരമ്പരയില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച അജിങ്ക്യ രഹാനെ മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.

മൂന്നാം വിക്കറ്റില്‍ കെയ്ല്‍ ഹോപ് 46), ഷേ ഹോപ് (51) സഹോദരന്മാര്‍ ചേര്‍ന്നു സൃഷ്ടിച്ച കൂട്ടുകെട്ട് വിന്‍ഡീസിന് മികച്ച ടോട്ടല്‍ നല്‍കുമെന്ന് തോന്നിച്ചെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ഉമേഷ് യാദവും മുഹമ്മദ് ഷമിയും ഇരുവരെയും മടക്കി ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. നിര്‍ണായക ഘട്ടത്തില്‍ ക്യാപ്ടന്‍ ജേസണ്‍ ഹോള്‍ഡറിന്റെ (36) വിക്കറ്റ് നഷ്ടമായതും വിന്‍ഡീസിന് തിരിച്ചടിയായി. ഒരറ്റത്ത് പിടിച്ചുനിന്ന് പൊരുതിയ റോവ്മന്‍ പവലിന്റെ (31) ഇന്നിങ്‌സ് ആണ് അവരെ 200 കടത്തിയത്. മുഹമ്മദ് ഷമി 48 റണ്‍സിന് നാലും ഉമേഷ് 53 റണ്‍സിന് മൂന്നും വിക്കറ്റെടുത്തു.

മറുപടി ബാറ്റിങില്‍ ഇന്ത്യക്ക് ധവാനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. അല്‍സാറി ജോസഫിന്റെ പന്തില്‍ ലൂയിസിന് ക്യാച്ച് നല്‍കിയായിരുന്നു ഓപണറുടെ മടക്കം. രണ്ടാം ഓവറില്‍ ഹോള്‍ഡറിന്റെ പന്തില്‍ രഹാനെ നല്‍കിയ അവസരം ദേവേന്ദ്ര ബിഷൂ കൈവിട്ടപ്പോള്‍ തുടക്കത്തില്‍ പിടിമുറുക്കാനുള്ള വിന്‍ഡീസ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി. സമീപകാലത്ത് മോശം ഫോമിലായിരുന്ന കോഹ്‌ലി (111) ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുത്തതോടെ ആതിഥേയരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. 115 പന്ത് നേരിട്ട കോഹ്ലി 12 ഫോറും ഒരു സിക്‌സറുമടിച്ച് പുറത്താകാതെ നിന്നു.

തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ അര്‍ധസെഞ്ച്വറി എന്ന റെക്കോര്‍ഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമെത്താനുള്ള രഹാനെയുടെ അവസരമാണ് രഹാനെക്ക് നഷ്ടമായത്. ബിഷുവിന്റെ പന്തില്‍ എല്‍ബിഡബ്യ്യു ആയിട്ടായിരുന്നു രഹാനെയുടെ മടക്കം. പിന്നീട് ദിനേഷ് കാര്‍ത്തിക് (50 നോട്ടൗട്ട്) കോഹ്ലിക്കൊപ്പം ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തിയാക്കി.

kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

Published

on

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.  കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല.

Continue Reading

kerala

‘വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി’: മേയർ ആര്യ രാജേന്ദ്രനെതിരെ ഹരീഷ് പേരടി

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയര്‍ ആര്യയില്‍ നിന്നുണ്ടായത്. മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി മാറിയെന്നും ഹരീഷ് പേരടി പറഞ്ഞു.

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു..ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി. ഗുണ്ടായിസമായി.

പക്ഷെ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു. വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു. ഡ്രൈവർ സലാം. തൊഴിൽ സലാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Continue Reading

crime

ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Published

on

കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കണ്ടെയ്‌നര്‍ റോഡ് ടോള്‍ബൂത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സഥാപനത്തിലെ ഡ്രൈവറായ അപ്പുവിനാണ് മര്‍ദനമേറ്റത്.

ശനിയാഴ്ച രാത്രി ആനവാതില്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അപകടം നടന്നതായി വിവരം ലഭിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ മുളവുകാട് പൊലീസ് കേസെടുത്തു. കഴുത്തിനും നെഞ്ചിനും തലയ്ക്കും പരിക്കേറ്റ അപ്പു എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികഝ തേടി.

Continue Reading

Trending