Connect with us

main stories

തദ്ദേശ സ്ഥാപനങ്ങള്‍ തനതു ഫണ്ടിന്റെ അപര്യാപ്തത നേരിടുമ്പോള്‍ സര്‍ക്കാര്‍ പ്രചാരണം തദ്ദേശ ചെലവില്‍ നടത്താന്‍ നീക്കം

ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും തനതു ഫണ്ടിന്റെ അപര്യാപ്തത നേരിടുമ്പോഴാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിക്കു പണം കണ്ടെത്തേണ്ടി വരുന്നത്.

Published

on

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാര്‍ നടത്തുന്ന പ്രചാരണ പരിപാടിയായ ‘വികസന സദസ്സു’കളുടെ നടത്തിപ്പ് ഭാരം അതതു തദ്ദേശ സ്ഥാപനങ്ങളുടെ ചുമലില്‍ വെക്കാന്‍ നീക്കം. നികുതിയായും ലൈസന്‍സ്- പെര്‍മിറ്റ് ഫീസായും ജനങ്ങളില്‍ നിന്നും പിരിക്കുന്ന തനതു ഫണ്ടാണ് ഇതിനു ചെലവിടേണ്ടത്.

സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെയായാണ് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ സദസ്സുകള്‍ സംഘടിപ്പിക്കേണ്ടത്. എന്നാല്‍ അതേസമയം സര്‍ക്കാരിന്റെ നേട്ടങ്ങളും സദസ്സുകളില്‍ പ്രചരിപ്പിക്കണമെന്നാണ് നിബന്ധന. നവംബറിലാണ് തദ്ദേശ തിരഞ്ഞെടുപ്പ്.

ഗ്രാമപഞ്ചായത്തുകള്‍ക്ക് പരമാവധി 2 ലക്ഷം രൂപ, നഗരസഭകള്‍ക്ക് 4 ലക്ഷം, കോര്‍പറേഷനുകള്‍ക്ക് 6 ലക്ഷം എന്നിങ്ങനെ ചെലവിടാനാണ് അനുമതി. തനത് / പ്ലാന്‍ ഫണ്ടില്‍നിന്നു പണം ചെലവഴിക്കണമെന്നാണ് തദ്ദേശ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുടെ ഉത്തരവ്. ആവശ്യമെങ്കില്‍ സ്‌പോണ്‍സര്‍ഷിപ് തേടാം.

ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും തനതു ഫണ്ടിന്റെ അപര്യാപ്തത നേരിടുമ്പോഴാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിക്കു പണം കണ്ടെത്തേണ്ടി വരുന്നത്. പരിപാടിയുടെ ഭാഗമാകുന്നത് സംബന്ധിച്ച് യുഡി എഫ് തീരുമാനമെടുത്തിട്ടില്ല. നവകേരള സദസ്സ് യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു.

അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്‍ എത്തിനില്‍ക്കുകയാണ് കേരളം. എന്നാല്‍ മുഖ്യമന്ത്രി നിക്ഷേപത്തിനായി 25 രാജ്യങ്ങള്‍ സഞ്ചരിച്ചിരുന്നു. ഒരു രൂപ പോലും നിക്ഷേപം വന്നില്ലെന്നാണ് വ്യവസായ വകുപ്പ് പറഞ്ഞത്. കേരളത്തിലേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ നടത്തിയ ചില യാത്രകളില്‍ കുടുംബവും കൂടെയുണ്ടായിരുന്നു. യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, ദക്ഷിണകൊറിയ, ഫിന്‍ലാന്റ്, നോര്‍വേ, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, ബഹറൈന്‍, നെതര്‍ലന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലാണ് പത്ത് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി സഞ്ചരിച്ചത്. ഇതിന്‍ അമേരിക്ക ഒഴിച്ചുള്ളതെല്ലാം ഖജനാവില്‍നിന്നും കോടികള്‍ ചെലവിട്ട് നടത്തിയ ഔദ്യോഗിക യാത്രകള്‍. കേരളത്തിലേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ എന്ന പേരിലായിരുന്നു ഈ യാത്രകളെല്ലാം. ബിസിനസ്സ് സമ്മിറ്റ്, റോഡ്‌ഷോ, നിക്ഷേപ ഉച്ചകോടി അങ്ങനെ എല്ലാം കേമമായി നടത്തി.

കേരളത്തില്‍ വ്യവസായ നിക്ഷേപത്തിനുള്ള നോഡല്‍ ഏജന്‍സിയായ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎസ്‌ഐഡിസി) നല്‍കിയ മറുപടി കാണുക. വിദേശ യാത്രകളില്‍ ധാരണ പത്രം ഒപ്പുവെച്ചതിനെ കുറിച്ച് വിവരമില്ല. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ കെഎസ്‌ഐഡിസി ഇടപ്പെട്ട് താല്‍പ്പര്യ പത്രങ്ങള്‍ ഒപ്പുവെച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ ഏതെങ്കിലും താല്‍പ്പര്യ പത്രം ഒപ്പിട്ടതില്‍ കെഎസ്‌ഐഡിസി നേരിട്ട് പങ്കാളി ആയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.

ജനീവയില്‍ നിക്ഷേപ ഉച്ചകോടിക്ക് പോയത് ഭാര്യയെയും മകളെയും കൊച്ചുമകനെയും ഒപ്പം കൂട്ടി. ഇതില്‍ ഓരോ യാത്രയും കഴിഞ്ഞ് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി കാണുക. 2022ലെ നോര്‍വേ യാത്രയില്‍ ഒരു കമ്പനി മാത്രം 150 കോടി രൂപ നിക്ഷേപിക്കുമെന്നായിരുന്നു മറുപടി. ഇലക്ട്രോണിക് ബാറ്ററി ഉല്‍പാദന ഫാക്ടറി, ഗി്ര്രഫ് സിറ്റിയില്‍ നിക്ഷേപം എന്നിവ വേറെ.

2022ലെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിന് ശേഷം പറഞ്ഞത് ഹിന്ദുജ ഗ്രൂപ്പ് വക കോടികളുടെ നിക്ഷേപം പരുമെന്നാണ്. 2019ല്‍ സന്ദര്‍ശനം നടത്തിയത് ദുബൈ, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലാണ്. ജപ്പാനും കൊറിയയില്‍ നിന്നുമായി 300 കോടി രൂപയുടെ നിക്ഷേപം വരുമെന്നും പ്രഖ്യാപിച്ചു. ജപ്പാനിലേക്ക് സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോയത് വന്‍ സംഘത്തെയാണ്. സംഘാഗങ്ങള്‍ക്ക് പ്രതിദിന ചെലവിനായി 100 ഡോളര്‍ വേറെയും നല്‍കിയിരുന്നു. യുഎഇ സര്‍ക്കാര്‍ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

kerala

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

Published

on

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്‌സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷവും ഒരു രൂപ പിഴയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

തലശ്ശേരി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

Continue Reading

kerala

പാലത്തായി പീഡനക്കേസ്: ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്

ബലാത്സംഗവും പോക്‌സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്‌സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്.

Published

on

തലശ്ശേരി : പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. ബലാത്സംഗവും പോക്‌സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്‌സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച കോടതിയില്‍ ജഡ്ജി എം.ടി. ജലജ പ്രതിയെ കുറ്റക്കാരന്‍ എന്നു കണ്ടെത്തിയതോടെ പത്മരാജന്റെ ജാമ്യം റദ്ദാക്കി സബ് ജയിലിലേക്ക് മാറ്റിയിരുന്നു. 2020 ജനുവരിയില്‍ അധ്യാപകനായിരുന്ന പത്മരാജന്‍ മൂന്നുതവണ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതാണ് കേസിന്റെ ആവിഷ്‌കാരം. സംഭവസമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നില്ലെന്ന പ്രതിയുടെ വാദം തെളിയിക്കാനായില്ല. കുട്ടി പറഞ്ഞ തീയതി തെറ്റാണെന്ന വാദവും ഹൈക്കോടതി ഉത്തരവ് ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ തള്ളി; പീഡനക്കേസുകളില്‍ തീയതി നിര്‍ണായകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2024 ഫെബ്രുവരി 23ന് കേസിന്റെ വിചാരണ ആരംഭിച്ചതിനെ തുടര്‍ന്ന് ജഡ്ജിമാര്‍ മാറിയതുകൊണ്ട് വിചാരണ നീണ്ടുനിന്നു. വിദ്യാര്‍ത്ഥിനിയൂം ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17ന് പത്മരാജനെതിരെ കേസ് എടുത്തിരുന്നു. ഏപ്രില്‍ 15ന് അറസ്റ്റിലായ പ്രതിക്കു മൂന്നു മാസത്തിന് ശേഷം ജാമ്യം ലഭിച്ചു. കേസിന്റെ അന്വേഷണത്തിന്റെ സമയത്ത് ക്രൈംബ്രാഞ്ച് ഐ.ജിയുടെ ഫോണ്‍ സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം സംഘത്തില്‍ മാറ്റങ്ങളും നടന്നു. വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായതോടെ കേസില്‍ അവസാന തീരുമാനം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറത്തുവരും.

Continue Reading

kerala

ഷുക്കൂര്‍ വധക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം

Published

on

തളിപ്പറമ്പ്: കൊലക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി വീണ്ടും സി.പി. എം. എം.എസ്.എഫ് നേതാവായിരുന്ന പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസ് പ്രതി പി.പി സുരേശനാണ് പട്ടുവം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മത്സരിക്കുന്നത്. കേസിലെ 28-ാം പ്രതിയാണ് സുരേശന്‍. നവമാധ്യമങ്ങളില്‍ പോസ്റ്ററുകളുള്‍പ്പെടെ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. 2012 ഫെബ്രുവരി 20നാണ് എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി ജയരാജനും ടി.വി രാജേഷുമുള്‍പ്പെടെ 33 പേര്‍ പ്രതികളായ കേസിലെ പ്രതിയെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഈ വര്‍ഷം മെയില്‍ തുടങ്ങിയിരുന്നു.

കഴിഞ്ഞദിവസം ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെയും സി.പി.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. തലശേരി നഗരസഭയില്‍ ചെളളക്കര വാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരന്‍ ജനവിധി തേടുന്നത്. 2015ല്‍ തലശേരി നഗരസഭ ചെയര്‍മാനായിരുന്ന കാലത്താണ് ഫസല്‍ കൊലക്കേസില്‍ പ്രതിയായ കാരായി ചന്ദ്രശേഖരന്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി വിധിയുണ്ടായത്. കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് കാരായി ചന്ദ്രശേഖരനെതിരെ സി.ബി.ഐ ചുമത്തിയത്.

Continue Reading

Trending