Connect with us

More

മഞ്ഞ ജേഴ്‌സിയോടുള്ള കൂറ് തുറന്ന് കാട്ടി ധോനി; തിരിച്ചുവരവ് പോസ്‌റ്റെന്ന് ആരാധകര്‍

Published

on

ചെന്നൈ: ഐപിഎല്ലില്‍ ആരാധകരേറെയുളള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ആരാധകരുടെ ഇഷ്ടതാരം കൂടിയായ എംഎസ് ധോണിയും. കോടതി വിലക്ക് നീങ്ങിയതോടെ തിരിച്ചുവരവ് ഉറപ്പാക്കിയ ടീമിനായി തെല്ലും മടിക്കാതെയാണ് ടീമിന്റെ മുന്‍ നായകന്‍ കൂടിയായ ധോനി തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

A post shared by @mahi7781 on


ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ വീടിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ധോനിയുടെ വേറിട്ട ആഘോഷം. തമിഴില്‍ നായകന്‍ എന്നര്‍ത്ഥം വരുന്ന ‘തല’ എന്നെഴുതിയ ഏഴാം നമ്പറില്‍ ജെഴ്സിയില്‍ തന്റെ പട്ടിക്ക് മുന്നില്‍ നില്‍ക്കുന്ന പടം, പലതും അര്‍ത്ഥം വെക്കുന്നതായാണ് വിലയിരുത്തല്. ചിത്രത്തില്‍ പട്ടി ധോനിയുടെ ആജ്ഞ കേട്ട് രണ്ടു കാലിലാണ് ഇരിക്കുന്നത്. കുറിപ്പുകളൊന്നുമില്ലാത്ത പോസ്റ്റ് സമൂഹ്യ മാധ്യമങ്ങളില്‍ ഇതിനകം വലിയ ചര്‍ച്ചയായിരിക്കുകയണ്.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിലക്ക് മാറിയതാണ് വേറിട്ട രീതിയില്‍ ധോനി ആഘോഷിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി റൈസിങ് പുണെ സൂപ്പര്‍ ജയന്റിനായായാണ് കളിക്കുന്നതെങ്കിലും തന്റെ ഇഷ്ടം ചെന്നൈയോടാണ് എന്ന് മറ നീക്കി പുറത്തുവരുന്നതായി പോസ്റ്റ്.

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും ഐ.പി.എല്ലില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കിയത് ക്രിക്കറ്റ് ആരാധകരെ നടുക്കിയ വാര്‍ത്തയായിരുന്നു. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റി ചെന്നൈ ടീമിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് പുതിയ ടീമായ പൂനെ സൂപ്പര്‍ ജയന്റിലേക്ക് പോവുകയാണ് ധോണി ചെയ്തത്.

എന്നാല്‍ ആദ്യ ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിനോട് ഒരു പ്രത്യേക ഇഷ്ടം മനസ്സില്‍ സൂക്ഷിക്കുകയായ്ിരുന്നു ക്യാപ്റ്റന്‍ കൂള്‍.
ഐ.പി.എല്‍ ആദ്യ സീസണില്‍ ടീമിനെ നയിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ധോനിക്ക്, എന്നാല്‍ രണ്ടാം സീസണില്‍ പൂനെയുടെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇതിന് പുറമെ പൂനെ ടീമിന്റെ സഹ ഉടമ ഹര്‍ഷ ഗോയങ്ക ധോനിക്കെതിരെ പരസ്യമായി ഉടക്കുകയും ചെയ്തു. ഇതിനിടെയാണ് ചെന്നൈ ടീമിന്റെ തിരിച്ചുവരവ് ധോനിടെ സന്തോഷിപ്പിക്കുന്നത്.

#throwback !!

A post shared by Sakshi (@sakshisingh_r) on


നേരത്തെ പൂനെ ടീമുമായുള്ള അസ്വാരസ്യങ്ങള്‍ക്കിയടില്‍ ധോനിയുടെ ഭാര്യ സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചിരുന്നു. ചെന്നൈയുടെ ജെഴ്സിയും ഹെല്‍മെറ്റുമെല്ലാമുള്ള ഒരു സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സാക്ഷിയുടെ പരിഹാസം. തങ്ങളുടെ ഹൃദയം ഇപ്പോഴും ചെന്നൈയില്‍ തന്നെയാണെന്ന് ആ പോസ്റ്റിലൂടെ പറയാതെ പറയുകയായിരുന്നു സാക്ഷി. ഇതിനുശേഷമാണ് ഇപ്പോള്‍ ധോനിയുടെ വേറിട്ട ചെന്നൈ ഭ്രമത്തിന്റെ പോസ്റ്റ്.

india

കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍

Published

on

കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിലക്കിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.

കന്നഡയുമായി ബന്ധപ്പെട്ട കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലാകെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ആള്‍ക്കൂട്ടം തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രക്ഷണ വേദികെ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

‘ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം’: പി.വി അന്‍വര്‍

Published

on

നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു.

താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.

എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Health

2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്

രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Published

on

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.

ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും.

Continue Reading

Trending