main stories
ഇടതു മുന്നണി എന്ന ഈജിയന്‍ തൊഴുത്ത്
EDITORIAL
പി.എം ശ്രീയില്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് അസാധാരണ സംഭവ വികാസങ്ങള്‍ക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇടതുമുന്നണി. സാമ്പത്തികമായ നേട്ടത്തിനപ്പുറം സൈദ്ധാന്തികമായ ബാന്ധവംകൂടി മറനീക്കിപ്പുറത്തുവന്ന ഈ ഒപ്പിടലുമായി ബന്ധപ്പെട്ട് സി.പി.എം ജനങ്ങളുടെ മുന്നില്‍ ഒറ്റപ്പെടുകയാണെങ്കില് ഒരു പ്രതികരണത്തിനുപോലും അശക്തമായിപ്പോയ മുന്നണിയിലെ ഘടകകക്ഷികള്‍ തീര്‍ത്തും പരിഹാസ്യരായി മാറിയിരിക്കുകയാണ്. ഇത്രയും പ്രക്ഷുബ്ധമായൊരു രാഷ്ട്രീയ സാഹചര്യത്തില്‍ പോലും ഒന്നു വാതുറക്കാന്പോലും കഴിയാത്തരീതിയില്‍ സി.പി.എമ്മിന്റെ റാന്മൂളികളായിപ്പോയ ഈ പാര്‍ട്ടികള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ ഇനിയെന്തു പ്രസക്തി എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. മുന്നണിയിലെ രണ്ടാം കക്ഷിയെക്കുറിച്ച് ‘എന്തു സി.പി.ഐ’ എന്ന എം.വി ഗോവിന്ദന്റെ ചോദ്യം ആ മുന്നണിയിലെ നിലവിലെ സാഹചര്യ ങ്ങള്‍ക്ക് അടിവരയിടുകയാണ്. സി.പി.ഐയെ വിശ്വാസത്തിലെടുക്കുമെന്ന് പ്രസ്താവനയിറക്കിയ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയും തൊട്ടുപിറ്റേദിവസം തന്നെ മലക്കം മറയുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തിലെ ജനങ്ങളെ മാത്രമല്ല, മുന്നണിയിലെ ഘടകകക്ഷികളെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് പി.എം ശ്രീ പദ്ധതിയില്‍ സി.പി.എം ഒപ്പിട്ടിരിക്കുന്നത് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. മന്ത്രിസഭയിലോ, മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു ഗൗരവതരമായി വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ പൊട്ടിത്തെറികളുണ്ടാകുമെന്നത് സി.പി.എമ്മിനെ സംബന്ധിച്ചടുത്തോളം അജ്ഞാതമായ കാര്യമല്ല. എന്നിട്ടും അനുനയത്തിന്റെ മാര്‍ഗം സ്വീകരിക്കാതെ ഇങ്ങനെയൊരു രീതി സ്വീകരിച്ചു എന്ന ചോദ്യ ത്തിന്റെ ഒന്നാമത്തെ ഉത്തരം മുന്നണിയിലെ മറ്റുപാര്‍ട്ടികള്‍ക്ക് സി.പി.എം പുല്ലുവില കല്‍പ്പിക്കുന്നില്ല എന്നതാണ്. മുന്നണികണ്വീനറെ മാത്രമല്ല, പാര്‍ട്ടി സെക്രട്ടറിയെ പോലും ഇരുട്ടില്‍ നിര്‍ത്തിയുള്ള ഈ തീരുമാനത്തില്‍ ഘടക കക്ഷികളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെങ്കിലും സി.പി.എമ്മിന്റെ പൊറാട്ടു നാടകങ്ങള്‍ അരങ്ങുതകര്‍ക്കുകയാണ്. സി.പി.ഐയെ അനുയയിപ്പിക്കാനുള്ള തിരക്കിട്ട ശ്രമമെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നത്. എം.എ ബോബി, ഡി. രാജയെയും വി.ശിവന്‍കുട്ടി ബിനോയ് വിശ്വത്തെയും കണ്ടത് ഈ നീക്കങ്ങളുടെ ഭാഗമാണ്.
പ്രശ്നങ്ങള്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത്് പരിഹാരം കാണുമെന്നായിരുന്നു ഡി. രാജയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം ബേബിയുടെ മറുപടി. ഉന്നയിച്ച വി ഷയങ്ങളിലൊന്നും ബേബിക്ക് ഒരു മറുപടിയുമില്ലെന്ന് രാജ കൂടിക്കാഴ്ച്ചയെക്കുറിച്ച് ദേശീയ നിര്‍വാഹക സമിതിയില്‍ റിപ്പര്‍ട്ട് ചെയ്യുകയുമുണ്ടായി. അശക്തിയും നിസഹായാവസ്ഥയുമാണ് ബേബി പ്രകടിപ്പിച്ചതെന്നായിരുന്നു ദേശീയ സെക്രട്ടറിയേറ്റംഗം പ്രകാശ് ബാബുവിന്റെയും പ്രതി കരണം. സി.പി.ഐ ആസ്ഥാനത്തെത്തി ബിനോയിവിശ്വവുമായി ശിവന്‍കുട്ടി നടത്തിയ ചര്‍ച്ചയും സമാനം തന്നെയായിരുന്നു. കരാര്‍ റദ്ദാക്കുകയെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സി.പി.ഐയോട് ധാരണാപത്രത്തില്‍ നിന്ന് പിറകോട്ട് പോകുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന നിലപാടാണ് ശിവന്‍കുട്ടി സ്വീകരിച്ചത്. ധാരണാപത്രവും വിദ്യാഭ്യാസ വകുപ്പിലെ ഫയലുകളും കൈയ്യില്വെച്ചെത്തിയ ശിവന്‍കുട്ടിയുടേത് കേവലം ട്രിപ്പീസുകളി മാത്രമായിരുന്നുവെന്നതാണ് വാസ്തവം. ഇന്ന് സി.പി.ഐയുടെ സംസ്ഥാന നിര്‍വാഹക സമിതി നടക്കുന്നതും ഈ നാടകങ്ങള്‍ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. അതേസമയം പാര്‍ട്ടിയും സര്‍ക്കാറും എന്തു തീരുമാനമെടുത്താലും സി.പി.ഐയെന്നല്ല, മുന്നണിയിലെ ഒരു പാര്‍ട്ടിക്കും മറിച്ചൊരുഭിപ്രായം രേഖപ്പെടുത്താനാവില്ല എന്ന ധിക്കാരമാണ് സി.പി.എമ്മിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം മറ്റാരെക്കാളും അറിയാവുന്നതാവട്ടെ ഇതേ ഘടക കക്ഷികള്ക്കുതന്നെയാണുതാനും.
വിഷയത്തില്‍ തങ്ങളുന്നയിക്കുന്ന കാര്യങ്ങളൊന്നും പ്രായോഗികമല്ലെന്നുള്ളത് സി.പി.ഐക്ക് തന്നെ നന്നായറിയാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാലും പിന് മാറാന്‍ പറാത്തതരത്തിലുള്ളതാണ് കരാറിന്‍െ ഘടന. പൊതുജനതാല്പര്യാര്ത്ഥം കരാര്‍ പിന്‍വലിക്കാനും റദ്ദാക്കാനുമുള്ള അവകാശം കേന്ദ്ര സര്‍ക്കാറില്‍ മാത്രം നിക്ഷിപ്തമാണ്. കരാര്‍ വ്യവസ്ഥകളില്‍ മാറ്റമോ പരിഷ്കാരമോ വേണമെങ്കില്‍പോലും കേന്ദ്രം കനിയണമെന്നിരിക്കെ കേരളം നിര്‍ദ്ദേശിച്ച എല്ലാ ഭേദഗതികളും തള്ളിക്കൊണ്ടാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. അതിനാല്‍ ഇനിയെന്തെങ്കിലും രീതിയിലുള്ള ഒരു പിന്മാറ്റത്തിനും സാധ്യമല്ലെന്നിരിക്കെ തല്ക്കാലം കടുത്ത അമര്‍ഷം രേഖപ്പെടുത്താനുള്ള സാധ്യത മാത്രമേ അവരുടെ മുന്നില്‍ നില്‍ക്കുന്നുള്ളൂ. അതുതന്നെയായിരിക്കും ഇന്ന് നടക്കുന്ന സംസ്ഥാന നിര്‍വാഹക സമിതിയിലും നടക്കാനിരിക്കുന്നത്. ആശങ്കയറിക്കാന് മുന്നണി കണ്‍വീനറെ ബന്ധപ്പെട്ട മറ്റുപാര്‍ട്ടികള്‍ക്ക് കിട്ടിയതാകട്ടേ ഞാന്‍ നിസ്സഹായനാണെന്ന മറുപടിയും.
kerala
‘ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യം; ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്’
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കി. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു. ശബരിമലയില്‍ ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്റും പ്രതികരിച്ചിരിക്കുന്നത്.
പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തുന്നത്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെയും നിരവധി പേര് മടങ്ങി. ദര്‍ശനം നടത്തിയ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണ്. ഭക്തര്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ല.
ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സര്‍ക്കാരും പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്‍ക്കാര്‍ പറയുന്നത് അപഹാസ്യമാണ്.
ശബരിമലയുടെ വികസനമെന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്‍ത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാരും ദേവസ്വം മന്ത്രിയും തയാറാകണം. സ്വര്‍ണക്കൊള്ളയില്‍ പ്രതികളാകേണ്ട പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മുന്‍ ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല.
തിരക്ക് നിയന്ത്രിക്കാനും തീര്‍ത്ഥാടനം സുഗമമാക്കാനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ദേവസ്വത്തിന്റെ സര്‍ക്കാരിന്റെയും അലംഭാവത്തെ തുടര്‍ന്ന് തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ശബരിമലയില്‍ ‘ഭയാനക സാഹചര്യം’ ഉണ്ടായതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടണം.
kerala
മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത; കുപ്രചാരണങ്ങള്‍ തള്ളിക്കളയണം; ഉമര്‍ പാണ്ടികശാല, ഷാഫി ചാലിയം
രാജിഭീഷണി മുഴക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും മുസ്ലിംലീഗ്
രാജിഭീഷണി മുഴക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം എന്നിവര്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കും. അതിന്റെ പേരില്‍ നേതാക്കളെ ഇകഴ്ത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. പതിനെട്ടാം വയസ്സില്‍ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് യൂത്ത് ലീഗ്, മുസ്ലിംലീഗ് തുടങ്ങി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച ഞാന്‍ അവസാന ശ്വാസം വരെ ഈ പാര്‍ട്ടിക്കൊപ്പമുണ്ടാകും. തല്പരകക്ഷികള് ദുരുദ്ദേശ്യപരമായി നടത്തുന്ന കുപ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുതെന്ന് ഉമര്‍ പാണ്ടികശാല വ്യക്തമാക്കി. സി.പി.എമ്മില്‍ പോയവര്‍ക്ക് വേണ്ടി രാജിവെക്കാന്‍ ഞങ്ങള്‍ മണ്ടന്മാരല്ലെന്ന് ഷാഫി ചാലിയം പറഞ്ഞു.
main stories
ശൈഖ് ഹസീനക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന് ട്രൈബ്യൂണല്‍
ഹസീനയുടെ അഭാവത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് വിധി.
വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്കിയെന്നുള്ള കുറ്റത്തിന് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍. ഹസീനയുടെ അഭാവത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് വിധി. പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിടുകയും ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത ഹസീന മനുഷ്യ രാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നും കോടതി വിലയിരുത്തി.
2024 ആഗസ്റ്റ് അഞ്ചിന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ് ശൈഖ് ഹസീന. അക്രമത്തിന് പ്രേരിപ്പിക്കല്‍, പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിട്ടു, വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനിടെ നടന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്നീ മൂന്ന് കുറ്റങ്ങളില്‍ ഹസീന കുറ്റക്കാരിയാണെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.
ബംഗ്ലാദേശ് മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ മുന്‍ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അല്‍ മാമൂന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ഹസീനക്കെതിരായ പ്രധാന സാക്ഷിയായ ചൗധരി കോടതിക്കു മുമ്പില്‍ മാപ്പുപറയുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെ ശൈഖ് ഹസീന ഗുരുതര കുറ്റകൃത്യം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ നേരത്തേ വിധിച്ചിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് മൂന്നിനാണ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. അധികാരം ഉപയോഗിച്ച് ഹസീന മാനവരാശിക്ക് എതിരായ അക്രമം നടത്തിയെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ക്കെതിരായ വെടിവെപ്പിനെ കുറിച്ച് ഹസീനക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2024 ജൂലൈ 15 മുതല്‍ ആഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തില്‍ 1400ഓളം പേര് കൊല്ലപ്പെട്ടെന്നാണ് യു.എന്‍ കണക്ക്.
ഹസീനക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, നിരായുധരായ വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരെ പീഡനം, മാരക ബലപ്രയോഗം, മാരകായുധങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവ വിന്യസിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കല്‍, രംഗ്പൂരിലും ധാക്കയിലും നടന്ന ചില കൊലപാതകങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News23 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

