More
ആര്‍.എസ്.എസിന്റെ കുടുംബ പ്രബോധനം ഏക സിവില്‍കോഡിന്റെ മുന്നൊരുക്കം: കെ.പി.എ മജീദ്

കോഴിക്കോട്: കുടുംബ പ്രബോധനം എന്ന പേരില്‍ സംഘ്പരിവാര്‍ ജീവിത ശൈലി പിന്തുരാന്‍ ആജ്ഞാപിച്ച് ആര്‍.എസ്.എസ് കേഡര്‍മാര്‍ വീടുകളിലെത്തുന്നത് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള മുന്നൊരുക്കമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഭരണകൂട പിന്തുണയോടെ, ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ആചാര അനുഷ്ടാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം രാജ്യത്തെ നാശത്തിലേക്ക് നയിക്കും.
ഭക്ഷണം, വസ്ത്രം എന്നിവ തെരഞ്ഞെടുക്കാനുള്ള പൗരന്റെ അവകാശത്തിനു മേലെയുള്ള കയ്യേറ്റം മൗലികാവകാശ ലംഘനമാണ്. ക്യാമ്പയിനില്‍ മാംസാഹാരം ഉപേക്ഷിക്കാനുള്ള ആഹ്വാനം, ബീഫ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ആക്രമണോത്സുകത ശക്തിപ്പെടുത്തുമെന്ന വെല്ലുവിളിയാണ്. വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം, ടെലിവിഷന്‍ കാണരുത്, പ്രഭാതത്തില്‍ ഗുഡ് മോര്‍ണിംഗ് പറയരുത്, ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും സംഘപരിവാര്‍ കോഡ് രാജ്യത്താകെ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
ഏതു മത വിശ്വാസ പ്രകാരവും വിശ്വാസി അല്ലാതെയും ജീവിക്കാനുള്ള അവകാശം രാജ്യത്തുണ്ട്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സൗന്ദര്യം. അതില്ലാതാക്കാനുള്ള ബോധ പൂര്‍വ്വമായ ശ്രമങ്ങള്‍ പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും അടിച്ചേല്‍പ്പിക്കാന്‍ ഒരു വിഭാഗം രംഗത്തു വരുന്നത് ആപല്‍കരമാണ്. ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപിടിയെടുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം.
ജനങ്ങളില്‍ മൂല്യബോധമുണ്ടാക്കാനാണ് കുടുംബ പ്രബോധനവുമായി വീടുകളിലെത്തുന്നതെന്നാണ് ആര്‍.എസ്.എസ് വ്യാഖ്യാനമെങ്കിലും മനുസൃമിയില്‍ അധിഷ്ടിതമായ ഏക സിവില്‍ നിയമം കൊണ്ടുവരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഏക സിവില്‍കോഡ് രാജ്യത്ത് പ്രായോഗികമല്ലെന്ന മുസ്്‌ലിംലീഗ് നിലപാടിനെ തള്ളിപ്പറഞ്ഞിരുന്ന മതേതര കക്ഷികള്‍ക്ക് കാര്യങ്ങളുടെ ഗൗരവം ഇനിയെങ്കിലും ബോധ്യപ്പെടണം.
ഭൂരിപക്ഷ വിഭാഗത്തിലെ ശക്തരായ ന്യൂനപക്ഷത്തിന്റെ ആചാര അനുഷ്ടാനങ്ങള്‍ രാജ്യത്താകമാനം അടിച്ചേല്‍പ്പിക്കുക എന്നതാണ് ഏകസിവില്‍കോഡ് വാദക്കാരുടെ മനസ്സിലിരിപ്പെന്ന് കുടുംബ പ്രബോധനത്തിന്റെ മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നുണ്ട്. ചിന്തിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള പൗരാവകാശത്തിനു മേലുള്ള കടന്നുയറ്റത്തിനെതിരെ പൊതു സമൂഹം ഉണര്‍ന്നു ചിന്തിക്കണം. ആരുടെയെങ്കിലും തിട്ടൂരം പൗരന്മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുളള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
crime
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
Video Stories3 days ago
അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
-
News3 days ago
ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം; ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ്; ഡൊണാള്‍ഡ് ട്രംപ്
-
kerala3 days ago
കണ്ണൂരിലെ തെരുവുനായ ആക്രമണം; 56 പേര്‍ക്ക് പരിക്ക്; നായയെ ചത്ത നിലയില്‍ കണ്ടെത്തി
-
kerala3 days ago
മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്
-
kerala2 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
More2 days ago
ഗസയില്‍ ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രാഈല്‍ ആക്രമണം; 59 മരണം
-
kerala2 days ago
സ്വരാജിന് പണി കൊടുക്കാനാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ചരിത്ര സത്യമാണ്: സന്ദീപ് വാര്യർ