Connect with us

More

രാജഗോപാലിന്റെ നിസംഗതയില്‍ ബി.ജെ.പിയില്‍ അതൃപ്തി

Published

on

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന് എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ബി.ജെ.പി അംഗം ഒ.രാജഗോപാലിന് കഴിയാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി. ഭരണപക്ഷത്ത് നിന്നും യു.ഡി.എഫില്‍ നിന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അദ്ദേഹം മൗനം പാലിക്കുകയാണെന്നാണ് ഉന്നതനേതാക്കളുടെയെല്ലാം പരാതി. കഴിഞ്ഞ ദിവസം റബര്‍പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിനിടെ മന്ത്രി വി.എസ് സുനില്‍കുമാറും പ്രതിപക്ഷനേതാവും കേന്ദ്രത്തെയും പ്രധാനമന്ത്രിയേയും ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതെല്ലാം നിശബ്ദനായി കേട്ടിരുന്നതല്ലാതെ രാജഗോപാല്‍ പ്രതികരിക്കാത്തതാണ് വിവാദമായത്. കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം ഇത്തരം വിമര്‍ശനം ഉയരുമ്പോള്‍ അദ്ദേഹം നിസംഗനായിരിക്കുകയാണ് പതിവ്.

കണ്ണൂര്‍ അക്രമരാഷ്ട്രീയങ്ങളില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആഞ്ഞടിച്ചിട്ടും രാജഗോപാലിന്റെ പ്രതികരണം ദുര്‍ബലമായിരുന്നു. അടിയന്തരപ്രമേയ നോട്ടീസിനെ രാജഗോപാലിന് സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കുകയും ചെയ്തു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും സാക്ഷി നിര്‍ത്തി തന്റെ ന്യായീകരണം മുന്നോട്ടുവെക്കാന്‍ കിട്ടിയ അവസരം അദ്ദേഹം വേണ്ടെന്ന് വെച്ചു.
കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയെങ്കിലും അദ്ദേഹം പ്രതിഷേധപ്രകടനത്തിന് തയാറായില്ല. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹം സംസാരിച്ചത്. കണ്ണൂരില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് എല്ലാ കുറ്റവും ആര്‍.എസ്.എസിന്റെ തലയില്‍ ചുമത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 
രാജ്യത്തൊട്ടാകെ ആര്‍.എസ്.എസിന് സ്വാധീനമുള്ള സ്ഥലങ്ങളുണ്ട്. അവിടെയൊന്നും ആര്‍.എസ്.എസ് ആരേയും ആക്രമിക്കുന്നില്ല. സി.പി.എം ശക്തികേന്ദ്രമായി കണ്ണൂരില്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ സല്‍പ്പേരിനെ ബാധിക്കുകയാണ്. സംസ്ഥാനത്ത് സി.പി.എം അധികാരത്തില്‍ വരുമ്പോഴാണ് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത്. എല്ലാ പാര്‍ട്ടിയില്‍ പെട്ടവരും സി.പി.എമ്മിന്റെ അക്രമത്തിന് ഇരയാകുന്നുണ്ട്. അക്രമത്തില്‍ നിന്നും പിന്തിരിയണമെന്നും രാഷ്ട്രീയഎതിരാളികളെ കൊല്ലരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ വികാരം പ്രായോഗികമാക്കുകയാണ് വേണ്ടത്. മുമ്പ് കണ്ണൂരില്‍ അക്രമം ഉണ്ടായപ്പോള്‍ ഉണ്ടായപ്പോള്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഇ.എം.എസും, പി.പരമേശ്വരനും ഠേംഗ്‌ഡേയും,താനുമുള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച ധാരണ കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

kerala

എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

Published

on

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

Published

on

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.

യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Continue Reading

kerala

കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

Published

on

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Continue Reading

Trending