Connect with us

More

രാജഗോപാലിന്റെ നിസംഗതയില്‍ ബി.ജെ.പിയില്‍ അതൃപ്തി

Published

on

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന് എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ബി.ജെ.പി അംഗം ഒ.രാജഗോപാലിന് കഴിയാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി. ഭരണപക്ഷത്ത് നിന്നും യു.ഡി.എഫില്‍ നിന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അദ്ദേഹം മൗനം പാലിക്കുകയാണെന്നാണ് ഉന്നതനേതാക്കളുടെയെല്ലാം പരാതി. കഴിഞ്ഞ ദിവസം റബര്‍പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിനിടെ മന്ത്രി വി.എസ് സുനില്‍കുമാറും പ്രതിപക്ഷനേതാവും കേന്ദ്രത്തെയും പ്രധാനമന്ത്രിയേയും ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതെല്ലാം നിശബ്ദനായി കേട്ടിരുന്നതല്ലാതെ രാജഗോപാല്‍ പ്രതികരിക്കാത്തതാണ് വിവാദമായത്. കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം ഇത്തരം വിമര്‍ശനം ഉയരുമ്പോള്‍ അദ്ദേഹം നിസംഗനായിരിക്കുകയാണ് പതിവ്.

കണ്ണൂര്‍ അക്രമരാഷ്ട്രീയങ്ങളില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആഞ്ഞടിച്ചിട്ടും രാജഗോപാലിന്റെ പ്രതികരണം ദുര്‍ബലമായിരുന്നു. അടിയന്തരപ്രമേയ നോട്ടീസിനെ രാജഗോപാലിന് സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കുകയും ചെയ്തു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും സാക്ഷി നിര്‍ത്തി തന്റെ ന്യായീകരണം മുന്നോട്ടുവെക്കാന്‍ കിട്ടിയ അവസരം അദ്ദേഹം വേണ്ടെന്ന് വെച്ചു.
കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയെങ്കിലും അദ്ദേഹം പ്രതിഷേധപ്രകടനത്തിന് തയാറായില്ല. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹം സംസാരിച്ചത്. കണ്ണൂരില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് എല്ലാ കുറ്റവും ആര്‍.എസ്.എസിന്റെ തലയില്‍ ചുമത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 
രാജ്യത്തൊട്ടാകെ ആര്‍.എസ്.എസിന് സ്വാധീനമുള്ള സ്ഥലങ്ങളുണ്ട്. അവിടെയൊന്നും ആര്‍.എസ്.എസ് ആരേയും ആക്രമിക്കുന്നില്ല. സി.പി.എം ശക്തികേന്ദ്രമായി കണ്ണൂരില്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ സല്‍പ്പേരിനെ ബാധിക്കുകയാണ്. സംസ്ഥാനത്ത് സി.പി.എം അധികാരത്തില്‍ വരുമ്പോഴാണ് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത്. എല്ലാ പാര്‍ട്ടിയില്‍ പെട്ടവരും സി.പി.എമ്മിന്റെ അക്രമത്തിന് ഇരയാകുന്നുണ്ട്. അക്രമത്തില്‍ നിന്നും പിന്തിരിയണമെന്നും രാഷ്ട്രീയഎതിരാളികളെ കൊല്ലരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ വികാരം പ്രായോഗികമാക്കുകയാണ് വേണ്ടത്. മുമ്പ് കണ്ണൂരില്‍ അക്രമം ഉണ്ടായപ്പോള്‍ ഉണ്ടായപ്പോള്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഇ.എം.എസും, പി.പരമേശ്വരനും ഠേംഗ്‌ഡേയും,താനുമുള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച ധാരണ കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

Trending