Connect with us

Video Stories

കഷ്ടം…!അവസരം തേടി കോടതിയില്‍

Published

on

 

അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ തീരുമാനത്തിനെതിരെ മലയാളി താരം പി.യു ചിത്ര ഹൈക്കോടതിയില്‍. ചിത്രയുടെ ഹര്‍ജി സ്വീകരിച്ച കോടതി ദേശീയ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പ്രതികൂല സാഹചര്യത്തിലായിരുന്നു 1500 മീറ്റര്‍ ഓട്ട മത്സരം. എന്നിട്ടും രാജ്യത്തിനായി താന്‍ സ്വര്‍ണം നേടി. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയവര്‍ ലോക മീറ്റിന് നേരിട്ട് യോഗ്യത നേടുമെന്നിരിക്കെ തന്നെ ഒഴിവാക്കിയത് ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമാണെന്ന് ചിത്ര ഹര്‍ജിയില്‍ പറഞ്ഞു. ഈ ഇനത്തില്‍ ലോക മീറ്റില്‍ പങ്കെടുക്കാനുള്ള അര്‍ഹതയുണ്ട്. ഇതിന് അവസരം നല്‍കണമെന്ന് ഉത്തരവിടണം. ഇന്ത്യന്‍ ടീമിനൊപ്പം പോവാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ താരം ആവശ്യപ്പെട്ടു. രജിസ്ട്രി മുഖേന ഫാക്‌സായോ ഇമെയിലായോ ഫെഡറേഷന് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം ചിത്രയെ ഒഴിവാക്കിയ നടപടിക്കെതിരെ കായിക ലോകത്തും പുറത്തും പ്രതിഷേധം വ്യാപകമായി. ഈ മാസം ആദ്യം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. നേരത്തെ സാഫ് ഗെയിംസിലും സ്വര്‍ണം നേടിയ ചിത്രയുടെ അന്താരാഷ്ട്ര തലത്തിലെ രണ്ടാമത്തെ സ്വര്‍ണ നേട്ടം കൂടിയായിരുന്നു ഇത്. സപ്പോര്‍ട്ട് ചിത്ര എന്ന ഹാഷ് ടാഗില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെ കേന്ദ്രം വിഷയത്തില്‍ ഇടപെട്ടു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും കേന്ദ്ര കായിക മന്ത്രാലയവും ഫെഡറേഷനോട് വിശദീകരണം തേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചിത്രയെ പിന്തുണച്ച് രംഗത്തെത്തി. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.ബി. രാജേഷ് എം.പി ഇന്നലെ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനെ കണ്ടു. എന്നാല്‍ ചിത്രയെ ടീമിലുള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അത്‌ലറ്റിക് ഫെഡറേഷനാണെന്നാണ് കേന്ദ്ര കായിക മന്ത്രിയുടെ നിലപാട്. അതേസമയം, ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട താരങ്ങളുടെ പേരുകള്‍ അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന് (ഐ.എ.എ.എഫ്) നല്‍കേണ്ട അവസാന ദിവസം 24ന് അവസാനിച്ചതിനാല്‍ ചിത്രക്ക് മീറ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് കായിക രംഗത്തുള്ളവര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍ പോലും ഐ.എ.എ.എഫ്) അനുവദിച്ചാല്‍ മാത്രമേ ചിത്രക്ക് പങ്കെടുക്കാനാകൂ. അതിനുള്ള സാധ്യതയാകട്ടെ വിരളമാണ്. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചാലും ഐ.എ.എ.എഫിന്റെ പ്രത്യേക അനുമതി വേണ്ടി വരും.
ഞായറാഴ്ച്ചയാണ് ലോക മീറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടുന്നവര്‍ക്ക് നേരിട്ട് സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രമുഖ മലയാളികള്‍ക്ക് സ്വാധീനമുണ്ടായിട്ടും ചിത്ര ടീമില്‍ നിന്നൊഴിവാക്കപ്പെടുകയായിരുന്നു. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയവര്‍ക്ക് ലോക മീറ്റിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്നിരിക്കെയാണ് ചിത്രയെ ഒഴിവാക്കിയുള്ള അസോസിയേഷന്റെ കള്ളക്കളി നടന്നത്.
പരിശീലകയായി പി.ടി ഉഷ, പരിശീലകയും സര്‍ക്കാര്‍ നിരീക്ഷകയുമായി അഞ്ജു ബോബി ജോര്‍ജ്, മുഖ്യ പരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ 24 അംഗ ടീമിനൊപ്പം പോവുന്നുണ്ട്. ടീം മാനേജര്‍ ടോണി ഡാനിയേലും മലയാളിയാണ്. മെഡല്‍ സാധ്യതയില്ലെന്ന് പറഞ്ഞാണ് ചിത്രയെ ഒഴിവാക്കിയത്. ലോകമീറ്റില്‍ പങ്കെടുക്കുന്ന താരങ്ങളില്‍ ചുരുക്കം ചിലര്‍ മാത്രമാണ് യോഗ്യത മാര്‍ക്ക് കടന്നത് എന്നിരിക്കെ ചിത്രയടക്കമുള്ളവരെ പുറത്താക്കാന്‍ അസോസിയേഷന്‍ സ്വീകരിച്ച മാനദണ്ഡം വിചിത്രമാണെന്നും ആരോപണമുണ്ട്. ചിത്രയെ കൂടാതെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസ് സ്വര്‍ണ ജേതാവ് സുധാസിങ്, 1500 മീറ്റര്‍ ജേതാവ് അജോയ് കുമാര്‍ സരോജ് എന്നിവരെയും ഫെഡറേഷന്‍ ഒഴിവാക്കിയിട്ടുണ്ട്. ഒമ്പത് മലയാളി താരങ്ങള്‍ ടീമിലുണ്ട്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending