Connect with us

Video Stories

ലങ്കാബലാബലം ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

Published

on

ഗാലെ: ഇന്ത്യ-ലങ്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് ഗാലെയില്‍ തുടക്കം. ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ വിജയം തുടര്‍ക്കഥയാക്കാന്‍ ഇറങ്ങുമ്പോള്‍ റാങ്കിങില്‍ ഏഴാം സ്ഥാനക്കാരായ ശ്രീലങ്ക മാറ്റത്തിന്റെ പാതയിലാണ്. പുതിയ കോച്ച് രവിശാസ്ത്രിക്കും ക്യാപ്റ്റന്‍ കോലിക്കും ഏറെ നിര്‍ണായകമാണ് ലങ്കന്‍ പര്യടനം. ദുര്‍ബലരായ സിംബാബ്‌വെക്കെതിരായ ഏക ടെസ്റ്റ് പരമ്പരയില്‍ പരാജയമുഖത്ത് നിന്നും വിജയിച്ചു കയറിയ ലങ്ക കണക്കുകളില്‍ ഇന്ത്യക്കു മുന്നില്‍ തീര്‍ത്തും ദുര്‍ബലരാണ്. ജയവര്‍ധന, കുമാര്‍ സംഗക്കര, ജയസൂര്യ, മുത്തയ്യ മുരളീധരന്‍ തുടങ്ങി എതിരാളികളുടെ പേടി സ്വപ്‌നമായിരുന്ന പഴയ ലങ്കയുടെ നിഴല്‍ മാത്രമാണ് നിലവിലെ ലങ്കന്‍ ടീം. ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമാലിന്റെ അഭാവത്തില്‍ ബാറ്റിങ് നിര തീര്‍ത്തും ദുര്‍ബലമാണ്. ബൗളിങില്‍ ലങ്ക പ്രധാനമായും ആശ്രയിക്കുന്നത് വെറ്റിറന്‍ ബൗളര്‍ രംഗന ഹെരാതിനെയാണ്. എങ്കിലും ആതിഥേയ ടീമിനെ ചെറുതാക്കി കാണാനില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നത്. പകരം തങ്ങളുടെ പ്രകടനത്തില്‍ ശ്രദ്ധ ചെലുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ക്രിക്കറ്റാണ് കളിക്കുന്നത്. എതിരാളികള്‍ ആരെന്നത് അപ്രസക്തമാണ്. എതിരാളികളുടെ ശക്തിയും ദൗര്‍ബല്യങ്ങളും വിലയിരുത്തി അതിനനുസരിച്ച് പ്രകടനം കാഴ്ചവെക്കുക എന്നതിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും കോലി പറഞ്ഞു. ഇന്ത്യന്‍ ടീം മത്സരങ്ങളെ പൂര്‍ണമായും ആദരിക്കുന്നുണ്ടെന്നുൂം ഓരോ ടെസ്റ്റും വിജയിക്കാന്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ല്‍ ഗാലെയില്‍ നിന്നും ആരംഭിച്ച പ്രയാണത്തിനൊടുവിലാണ് ഇന്ത്യ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയതെന്ന് കോലി ഓര്‍മിപ്പിച്ചു. ടീം ഉണ്ടാക്കിയെടുത്ത ഒരു രീതിയനുസരിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം അടുത്ത ഏതാനും വര്‍ഷത്തേക്കു കൂടി തുടരാനാവുമെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ ഗാലെയില്‍ ഇന്ത്യക്ക് ഏറ്റ തോല്‍വി ഒരു വലിയ പാഠമായിരുന്നു. ഇതിന്റെ ഫലമായാണ് ടീമില്‍ ഒരു ഓള്‍ റൗണ്ടറുടെ സ്ഥാനം ഉറപ്പിച്ചതെന്നും നിലവില്‍ ഇന്ത്യന്‍ ടീം സന്തുലിതമാണെന്നും കോലി പറഞ്ഞു. 1982നു ശേഷം ഇന്ത്യയും ലങ്കയും തമ്മില്‍ 38 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യ 16 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ ലങ്ക വിജയം കണ്ടു. 15 ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു. അതേ സമയം 1985നു ശേഷം ലങ്കയില്‍ ഇന്ത്യ ആറു ടെസ്റ്റുകള്‍ വിജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്. 2016 ജൂലൈക്കു ശേഷം 17 ടെസ്റ്റില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ പരാജയം രുചിച്ചിട്ടുള്ളത്. പക്ഷേ ലങ്ക അവസാനം കളിച്ച അഞ്ചില്‍ മൂന്ന് ടെസ്റ്റുകളും സ്വന്തം നാട്ടില്‍ ജയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ബംഗ്ലാദേശിനോട് പോലും ടെസ്റ്റില്‍ തോല്‍വി രുചിച്ച ലങ്കക്ക് ഇന്ത്യയെ പോലൊരു ടീമിനെ പിടിച്ചു കെട്ടാനാവുമോ എന്നത് സംശയമാണ്. ടോപ് ഓര്‍ഡറില്‍ കോലിപ്പട പരീക്ഷണങ്ങള്‍ക്കു തയാറായേക്കില്ല. അഭിനവ് മുകുന്ദും ശിഖര്‍ ധവാനുമായിരിക്കും ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. ഹര്‍ദിക് പാണ്ഡ്യയെ ഓള്‍ റൗണ്ടറായി ഉള്‍പെടുത്തിയില്ലെങ്കില്‍ മാത്രമേ രോഹിത് ശര്‍മക്ക് അവസരം ലഭിക്കാനിടയുള്ളൂ. ആദ്യ രണ്ടു ദിവസം ബാറ്റിങിന് അനുകൂലവും പിന്നീട് സ്പിന്നര്‍മാരെ സഹായിക്കുന്ന തരത്തിലുമാണ് ഗാലെയിലെ പിച്ച്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending