Connect with us

News

പശ്ചിമേഷ്യൻ സംഘർഷം: പാചകവാതക ക്ഷാമം രൂക്ഷം,കൊച്ചിയിൽ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി

വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തിൽ 30 ശതമാനം വരെ കുറവ് വരാനിടയുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

Published

on

എറണാകുളം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തിൽ 30 ശതമാനം വരെ കുറവ് വരാനിടയുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗാർഹിക സിലിണ്ടറുകളുടെ ലഭ്യതയ്ക്ക് ബാധകമാകില്ലെന്നും വിതരണം ഉറപ്പാക്കാൻ രൂപീകരിച്ച മൂന്നംഗ സമിതി ഇന്ന് വ്യവസായികളുമായി ചർച്ച നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ കൊച്ചി നഗരത്തിൽ ഇന്നലെ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി. നിലവിലെ സാഹചര്യം തുടർന്നാൽ ഹോട്ടൽ മേഖല പൂർണമായും സ്തംഭിക്കാനിടയുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് അസീസ് വ്യക്തമാക്കി.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതം രാജ്യത്തെ സാധാരണ ജനങ്ങളെയും ബാധിച്ചുതുടങ്ങിയതായി ഹോട്ടൽ ഉടമകൾ പറയുന്നു. വാണിജ്യ സിലിണ്ടറുകൾ ലഭ്യമാകാത്തതാണ് പ്രധാന പ്രശ്നമെന്നാണ് അവരുടെ ആരോപണം. സർക്കാർ ഇടപെടൽ ശക്തമാകാത്ത പക്ഷം മേഖലയിൽ പ്രവർത്തനം തുടരുന്നത് ദുഷ്കരമാകുമെന്നാണ് വിലയിരുത്തൽ.

ഇതിനിടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നീ കമ്പനികൾ ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ്ങിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണി ഉയർന്നിട്ടുണ്ട്. എൽപിജി സിലിണ്ടറിനെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും നിലവിൽ പ്രതിസന്ധി അത്ര രൂക്ഷമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

kerala

ലണ്ടനിൽ വിസ്മയം തീർത്തു ബ്രിട്ടൻ കെഎംസിസി ഇഫ്‌താർ സംഗമം

Published

on

ലണ്ടൻ:- ബ്രിട്ടൻ കെ. എം. സി. സി യുടെ ആഭിമുഖ്യത്തിൽ ലണ്ടൻ മാനോർ പാർക്കിലെ റീജൻസി ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ്‌ ജനസാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായി. യൂറൊപ്പിൽ നടക്കുന്ന, മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ഇഫ്താർ പരിപാടിയായ ബ്രിട്ടൻ കെഎംസിസി ഇഫ്താർ മീറ്റിൽ ഏതാണ്ട്‌ ആയിരത്തി ഇരുന്നോറോളം ആളുകൾ പങ്കെടുത്തു.

സമൂഹത്തിന്റെ വ്യത്യസ്ഥമേഖലകളിൽ പ്രവർത്തിക്കുന്നവരടക്കം നൂറു കണക്കിനു ആളുകൾ പങ്കെടുത്ത ഇഫ്താർ മീറ്റിനു ബ്രിട്ടൻ കെ.എം. സി. സി നേതാക്കൾ നേതൃത്വം നൽകി. പ്രസിഡണ്ട്‌ അസ്സൈനാർ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ സെക്രട്ടറി സഫീർ പേരാമ്പ്ര സ്വാഗതവും ട്രഷറർ നൗഫൽ കണ്ണൂർ നന്ദിയും പറഞ്ഞു. പരിപാടിയുടെ സുഖമമായ നടത്തിപ്പിനു സജീവമായി രംഗത്തുണ്ടായിരുന്ന വളണ്ടിയർ ടീം അംഗങ്ങൾക്ക്‌ ജൗഹർ സമാൻ, മുഹമ്മദ്‌ തിരുവള്ളൂർ, ശുഹൈബ്‌ അത്തോളി, മുഹസിൽ പട്ടാമ്പി, സാദിഖ്‌ എന്നിവർ നേതൃത്വം നൽകി. അബ്ദുസ്സലാം പൂഴിത്തല, അശ്രഫ്‌ കീഴൽ, നുജൂം ഇരീലോട്ട്‌, കരീം മാസ്റ്റർ മേമുണ്ട, മുദസ്സിർ, മഹബൂബ്‌, റജീസ്‌, സാജിദ്‌ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading

india

ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇംറാൻ പ്രതാപ്ഗഢിയുടെ ഇഫ്താർ സംഗമം

Published

on

ന്യൂഡൽഹി: രാജ്യസഭാ അംഗവും എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം ചെയർമാനുമായ ശ്രീ ഇംറാൻ പ്രതാപ്ഗഢി ഇന്ന് ന്യൂഡൽഹിയിലെ തന്റെ വസതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പോളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്‌വാദി പാർട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ്, മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം, കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, സൽമാൻ ഖുർഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയ്ത്ര, എ.ഐ.സി.സി. നേതാക്കളായ നസീര്‍ അഹമ്മദ്, ഗോഹില്‍, നദീം മുഹമ്മദ്, ഇക്ര ഹസ്സന്‍ ചൗദരി എന്നിവരും ഇഫ്താര്‍ സംഗമത്തില്‍ സാന്നിധ്യം വഹിച്ചു.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളായ പി.വി. അബ്ദുല്‍ വഹാബ് എം.പി., അഡ്വ. ഹാരിസ് ബീരാന്‍ എം.പി. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പവിത്രമായ റമദാന്‍ മാസത്തിന്റെ ആത്മീയത പങ്കിടുന്നതിനും സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുമായാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ പരസ്പരം റമദാന്‍ ആശംസകള്‍ കൈമാറുകയും രാജ്യത്ത് സമാധാനവും സൗഹൃദവും നിലനില്‍ക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

Continue Reading

kerala

‘സൗഹൃദ ഇഫ്താർ’; കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്കൊപ്പം പി.കെ കുഞ്ഞാലിക്കുട്ടി സൗഹൃദ ഇഫ്താർ

Published

on

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ക്ഷണപ്രകാരം മുസ് ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് മർക്കസിൽ സൗഹൃദ ഇഫ്താറിൽ പങ്കെടുത്തു. ഇഫ്താറിന് മുമ്പ് നടന്ന സൗഹൃദ സംഭാഷണത്തിൽ വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. പൊതുവിഷയങ്ങളിലുള്ള സമുദായ ഐക്യവും സമുദായങ്ങൾ തമ്മിലുള്ള ഐക്യവും അനിവാര്യമായ കാലമാണിതെന്ന് ഇരുവരും വിലയിരുത്തി.

കാന്തപുരത്തോടൊപ്പമുള്ള സൗഹൃദ ഇഫ്താർ ഹൃദ്യമായിരുന്നു എന്നും അദ്ദേഹത്തെ പോലുള്ള പണ്ഡിത പ്രതിഭകളുടെ സേവനം നാടിനും സമൂഹത്തിനും ഏറെ ഗുണപ്രദമാണെന്നും ഇഫ്താറിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാട്ടിൽ സൗഹൃദവും സമാധാനവും നിലനിർത്തുന്നതിന് എല്ലാ സമുദായ നേതാക്കളും ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന റമദാൻ മാസത്തിൽ ഇത്തരം സൗഹൃദ സംഗമങ്ങൾ അനിവാര്യമാണ്.- അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം എത്രയും വേഗം അവസാനിക്കുന്നതിനും ലോകസമാധാനത്തിനും വേണ്ടി ഭരണകൂടം മുന്നിട്ടിറങ്ങണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Continue Reading

Trending