Connect with us

News

ഫൈനലില്‍ സഞ്ജു സെഞ്ച്വറി അടിക്കും; പ്രവചനവുമായി ആര്‍. അശ്വിന്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ പോരാട്ടത്തില്‍ സഞ്ജു സെഞ്ച്വറി അടിക്കുമെന്നാണ് അശ്വിന്റെ പ്രവചനം.

Published

on

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിര്‍ണായക പ്രകടനം നടത്തുമെന്ന പ്രവചനവുമായി ആര്‍ അശ്വിന്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ പോരാട്ടത്തില്‍ സഞ്ജു സെഞ്ച്വറി അടിക്കുമെന്നാണ് അശ്വിന്റെ പ്രവചനം.

ഈ ലോകകപ്പില്‍ സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതായി അശ്വിന്‍ ഓര്‍മ്മപ്പെടുത്തി. ടൂര്‍ണമെന്റില്‍ ഇതിനകം 97, 89 റണ്‍സ് നേടി സഞ്ജു സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയിരുന്നു.

ലോകകപ്പിന് മുന്‍പ് ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അഭിഷേക് ശര്‍മയുടെ അഭാവത്തില്‍ ലഭിച്ച അവസരം സഞ്ജു കൃത്യമായി വിനിയോഗിക്കുകയായിരുന്നു.

അതേസമയം ഫൈനലില്‍ മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവരുടെ ബൗളിംഗ് സഞ്ജുവിന് വെല്ലുവിളിയായേക്കാം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സുരക്ഷാ മുന്‍കരുതല്‍: ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

Published

on

ദുബായ്: സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ അടിയന്തര തീരുമാനമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയില്‍ വിമാനത്താവളത്തിന് മുകളില്‍ ആകാശത്ത് പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി.

എമിറേറ്റ്സ് എയര്‍ലൈന്‍സ് എല്ലാ സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചു. യാതൊരു കാരണവശാലും യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്നും സിറ്റി ചെക്ക്-ഇന്‍ സെന്ററുകളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണെന്നും അറിയിപ്പുണ്ട്.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെയുള്ള തീയതികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏപ്രില്‍ 30-നകം മറ്റ് വിമാനങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റുകയോ തുക തിരികെ വാങ്ങുകയോ ചെയ്യാം.

Continue Reading

News

അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ്

അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍ അറിയിച്ചു.

Published

on

പ്രാദേശിക പിരിമുറുക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി അയല്‍രാജ്യങ്ങളോട് പരസ്യമായി ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍ അറിയിച്ചു. ഇത്തരത്തില്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇറാനെ ആക്രമിച്ചാല്‍ അതിന് തിരിച്ചടിയുണ്ടാവുമെന്ന സൂചനയും പെസഷ്‌കിയാന്‍ നല്‍കി. അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

കൊളോണിയല്‍ ശക്തികള്‍ക്ക് മുന്നില്‍ രാജ്യം കീഴടങ്ങില്ലെന്നും പെസഷ്‌കിയാന്‍ വ്യക്തമാക്കി. ഭിന്നതകള്‍ മാറ്റിവെച്ച് രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഒന്നിക്കാന്‍ ഇറാനികളോട് ആഹ്വാനം ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.

 

Continue Reading

News

സംഘര്‍ഷം രൂക്ഷം; ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ കരമാര്‍ഗം ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി ഇന്ത്യ, കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാര്‍ഥികള്‍

യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇസ്രാഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Published

on

By

ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി ഇന്ത്യ. കരമാര്‍ഗം അയല്‍രാജ്യങ്ങളായ അര്‍മേനിയയിലേക്കും തുര്‍ക്ക്‌മെനിസ്ഥാനിലേക്കും മാറ്റാനാണ് ആലോചിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുപ്രകാരം ഏകദേശം ഒന്‍പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാനില്‍ ഉള്ളത്.

ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്ന് അധികൃതര്‍ അറിയിച്ചു. ടെഹ്‌റാന്‍, കോം എന്നീ നഗരങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്നത്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഇന്ത്യ തുടക്കം കുറിച്ചത്.

ആദ്യഘട്ടമായി ടെഹ്‌റാനില്‍ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. വ്യോമഗതാഗതം ലഭ്യമല്ലാത്തതിനാല്‍ കരമാര്‍ഗം സുരക്ഷിതമായ രാജ്യങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് പുറമെ ഷിയ വിഭാഗത്തില്‍പ്പെട്ട തീര്‍ഥാടകരും നാവികരും ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇസ്രാഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ടെഹ്‌റാനില്‍ ഉള്‍പ്പെടെ വ്യോമാക്രമണം തുടരുകയാണെന്നും സംയുക്താക്രമണത്തില്‍ മരണം 1332 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

 

Continue Reading

Trending