india
‘ചില പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്, അതൊക്കെ ഞാന്‍ നോക്കിക്കൊള്ളാം’; വിവാഹ മോചന കേസില്‍ ആദ്യ പ്രതികരണവുമായി വിജയ്
ചെന്നൈ: വിവാഹമോചന വാര്‍ത്തകളോട് പരോക്ഷമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒറ്റയ്ക്ക് നേരിട്ടോളാമെന്നാണ് ആരാധകരോട് പറഞ്ഞത്. ചെങ്കല്‍പേട്ടില്‍ നടന്ന ടിവികെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം. ഭാര്യ സംഗീത സ്വര്‍ണലിംഗം ഫയല്‍ ചെയ്ത വിവാഹ മോചന ഹര്‍ജി തമിഴ് സിനിമാ ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനിടെയാണ് പ്രതികരണം.
‘ചില പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. നിങ്ങള്‍ അതില്‍ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാന്‍ കാണുന്നുണ്ട്. അതുകാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാന്‍ നോക്കിക്കോളാം. ഞാനും നിങ്ങളും ചേര്‍ന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതില്‍ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്’, വിജയ് പറഞ്ഞു.
വിവാഹമോചന കേസില്‍ ഭാര്യ സംഗീത സ്വര്‍ണ്ണലിംഗം സമര്‍പ്പിച്ച പുതിയ ഹര്‍ജിയുടെ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിജയ്യുടെ പ്രതികരണം. വിവാഹമോചന ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ ഭര്‍തൃഗൃഹത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത, വിവാഹമോചനം തേടി ചെങ്കല്‍പേട്ട് കോടതിയെ സമീപിച്ചത്.
india
ഇറാൻ കപ്പലിൻ്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവർത്തകർ അറസ്റ്റിൽ
കൊച്ചി: കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ രണ്ട് മാധ്യമപ്രവർത്തകരും ബോട്ട് ഡ്രൈവറും അറസ്റ്റിൽ. ദേശീയ മാധ്യമമായ റിപ്പബ്ലിക് ടിവിയിലെ മാധ്യമ പ്രവർത്തകരാണ് സിഐഎസ്എഫിൻ്റെ പിടിയിലായത്. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറമാൻ മണി, ബോട്ട് ഡ്രൈവർ എന്നിവരാണ് പിടിയിലായത്. കപ്പലിന് അടുത്ത് പോയി ഇവർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെയും ബോട്ട് ഡ്രൈവറെയും ഐലൻ്റ് ഹാർബർ പൊലീസിന് കൈമാറുകയായിരുന്നു. മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി.
കൊച്ചിയിലുള്ള ഇറാൻ കപ്പലിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കൊച്ചി ഡിസിപി അറിയിച്ചു. മട്ടാഞ്ചേരിയിലാണ് കപ്പൽ നിലവിൽ നങ്കൂരമിട്ടിരിക്കുന്നത്. ഐആര്‍ഐഎസ് ലാവന്‍ കപ്പല്‍ ബുധനാഴ്ചയാണ് കൊച്ചിയിലെത്തിയത്. 183 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ജീവനക്കാരെ സുരക്ഷിതരായി താമസസ്ഥലത്തേക്ക് മാറ്റി.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടതെന്നാണ് സൂചന. ജീവനക്കാരെ കൊച്ചിയിലെ നാവിക താവളത്തിലേക്കാണ് മാറ്റിയത്. മാര്‍ച്ച് നാല് മുതല്‍ കപ്പല്‍ കൊച്ചിയിലുണ്ടായിരുന്നു. ഫെബ്രുവരി 28ന് ഇറാന്‍ നല്‍കിയ അഭ്യര്‍ഥന പരിഗണിച്ച് മാര്‍ച്ച് ഒന്നിന് കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിടാന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. അന്താരാഷ്ട്ര കപ്പല്‍പ്പട പ്രദര്‍ശനത്തിനായി എത്തിയ ഈ കപ്പലിനെ കൊച്ചിയില്‍ പ്രവേശിപ്പിക്കാന്‍ ഇറാന്‍ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു.
മാര്‍ച്ച് 1ന് ഇതിനുള്ള അനുമതി നല്‍കുകയും മാര്‍ച്ച് 4ന് കപ്പല്‍ കൊച്ചിയില്‍ അടുപ്പിക്കുകയും ചെയ്തു. ഇറാന്റെ മറ്റൊരു കപ്പലായ ഐആര്‍ഐഎസ് ബുഷര്‍ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ തീരത്ത് എത്തിയിരുന്നു. ഐആര്‍ഐഎസ് ലാവനും ഐആര്‍ഐഎസ് ബുഷറും അന്താരാഷ്ട്ര കപ്പല്‍ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു. ഫെബ്രുവരി 26ന് രണ്ട് കപ്പലുകളും മുംബൈയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ലാവൻ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. അഭ്യൂഹങ്ങള്‍ക്കിടയിലാണ് കപ്പല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷിത കവചത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
india
‘ഇറാന്റെ കപ്പലിന് അഭയം നല്‍കിയത് മാനുഷിക പരിഗണനയില്‍’; നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രി
. പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ ഇന്ത്യ കൈക്കൊണ്ട ഈ നടപടി ശരിയായ തീരുമാനമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.
കൊച്ചി: സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് സഹായം തേടിയ ഇറാനിയന്‍ നാവികസേനയുടെ ഐറിസ് ലവാന്‍ എന്ന കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍. പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ ഇന്ത്യ കൈക്കൊണ്ട ഈ നടപടി ശരിയായ തീരുമാനമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.
ഫെബ്രുവരി 28-ന് കപ്പലിന് സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പിന്നാലെ തീരത്തടുപ്പിക്കാന്‍ ഇറാന്‍ അനുമതി തേടിയതും. തുടര്‍ന്ന് മാര്‍ച്ച് 1-ന് ഇന്ത്യ അനുമതി നല്‍കുകയും മാര്‍ച്ച് 4-ന് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിടുകയും ചെയ്തു.
അതേസമയം കപ്പലിലുണ്ടായിരുന്ന 183 നാവികരെയും കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
india
‘തമിഴ്‌നാട്ടില്‍ ചെയ്തതൊന്നും ഇവിടെ നടക്കില്ല’; ഗവര്‍ണര്‍ ആര്‍.എന്‍. രവിക്ക് മമതയുടെ മുന്നറിയിപ്പ്
ആര്‍.എന്‍. രവി ഒരു ബിജെപി കേഡറെപ്പോലെയാണ് പെരുമാറുന്നതെന്നും മമത വിമര്‍ശിച്ചു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണറായി നിയമിതനായ ആര്‍.എന്‍. രവിക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍.എന്‍. രവി ഒരു ബിജെപി കേഡറെപ്പോലെയാണ് പെരുമാറുന്നതെന്നും മമത വിമര്‍ശിച്ചു. തമിഴ്നാട് ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹം അവിടെ കാണിച്ച രീതികള്‍ ബംഗാളില്‍ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. ലോക് ഭവനെ ബിജെപി പാര്‍ട്ടി ഓഫീസാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും മമത കുറ്റപ്പെടുത്തി.
അതേസമയം മുന്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന്റെ രാജി കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് മമത ആവര്‍ത്തിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കേന്ദ്രം ഗവര്‍ണറെ മാറ്റിയതെന്നും മമത ആരോപിച്ചു.
ബംഗാളിനെ ഭീഷണിപ്പെടുത്താന്‍ നോക്കിയാല്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പതനം ഉറപ്പാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
-
india1 day agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
More1 day ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala1 day agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More1 day agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
india1 day agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More1 day agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
News1 day agoഎപ്സ്റ്റീന് ഫയല്‍; ഈയാഴ്ച പുറത്തുവിടാനിരിക്കുന്ന രേഖകളില്‍ ട്രംപിനെതിരായ വെളിപ്പെടുത്തലുകളും
-
More1 day agoതിരിച്ചടി തുടര്‍ന്ന് ഇറാന്‍; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം

