Article
പൂരങ്ങളുടെ പൂരം; തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം
കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതും അതിപ്രസിദ്ധവുമായ ഒന്നാണ് തൃശ്ശൂര്‍ പൂരം.
കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതും അതിപ്രസിദ്ധവുമായ ഒന്നാണ് തൃശ്ശൂര്‍ പൂരം. കൊച്ചിരാജാവായിരുന്ന ശക്തന്തമ്പുരാന് തുടക്കം കുറിച്ച തൃശ്ശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പുരങ്ങളുടെ പൂരം എന്നാണ് വലിയ ഉത്സവമായ തൃശൂര്‍ പൂരം അറിയപ്പെടുന്നത്.
പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ തൃശ്ശൂരില്‍ എത്താറുണ്ട്.മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായിപറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. വടക്കുംനാഥനെ സാക്ഷി നിര്‍ത്തി തൃശൂര്‍ നഗരത്തിലെ പറമ്മേക്കാവ് ശ്രീ ഭഗവതി ക്ഷേത്രം,തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നി രണ്ടു പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ ആണ് ഇതില്‍ പങ്കെടുക്കുന്നത്.
അതോടൊപ്പം കണിമംഗലം ശാസ്താവ്,കാരമുക്ക് ഭഗവതി,ലാലൂര്‍ ഭഗവതി, പനയ്കോമ്പിള്ളി ശാസ്താവ്,അയ്യന്തോള്‍ കാര്‍ത്ത്യായനി,ചെമ്പൂകാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങള്‍ അവതരിപ്പിക്കുന്ന ചെറുപൂരവും ചേര്‍ന്നതാണ് തൃശൂര്‍ പൂരം. ശക്തന് തമ്പുരാന്റെ കാലത്ത് കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് വിശ്വാസം.
1796-ലെ പൂരത്തിന് ശക്തമായ കാറ്റും പേമാരിയും നിമിത്തം പറമ്മേക്കാവ്, തിരുവമ്പാടി,ചെമ്പൂകാവ്,കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന് തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന് വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ (1796 മേയില്‍ – 971 മേടം) തൃശൂര്‍ പൂരം ആരംഭിച്ചു.
പൂര ചടങ്ങുകള്‍
തൃശൂര്‍ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥന് ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. പൂരത്തിന്റെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാര്‍ക്കാണ്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ടകളില്‍ ഒന്നായ ബാലികാഭാവത്തിലുള്ള ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുനാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ.
പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്. പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിതറമേളം,തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുനാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണു അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങള്‍ക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്കു അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി ചൂരന്‍കോട്ടുകാവ് ഭഗവതി,നെയ്തലകാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്കോമ്പിള്ളി ശാസ്താവ്,ചെമ്പൂകാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്.
ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളില്‍ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികള്‍, പൂജാക്രമങ്ങള്‍ എന്നിവയാല്‍ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതില്‍ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകള്‍ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളില്‍ നടകുന്നത്. തൃശ്ശൂര്‍പൂരംസമയത്ത്40 മുതല്‍ 50 ദിവസം വരെ നീണ്ടുനില്‍ക്കുന്ന തൃശ്ശൂര്‍പൂരംപ്രദര്‍ശനംനടക്കുന്നു.
പൂരം ദിനത്തില്‍, പങ്കെടുക്കുന്നവര്‍ വാദ്യമേളങ്ങളോടെയും തിടമ്പും കൊട്ടലും കൊണ്ട് അലങ്കരിച്ച ആനകളുമായും വടക്കുംനാഥന് ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്തേക്ക് രാവിലെയും രാത്രിയും രണ്ടുതവണ എഴുന്നള്ളുന്നു. പുലര്‍ച്ചെ കണിമംഗലം ശാസ്താവിന്റെ വരവോടെയാണ് പൂരം ദിനം ഔദ്യോഗികമായി ആരംഭിക്കുന്നത് പൂരത്തിലെ ഏറ്റവും കൂടുതല്‍ പേര് കാത്തിരിക്കുന്ന പ്രധാന പരിപാടികളാണ് തിരുവമ്പാടി, പാറമേക്കാവ് എന്നീ പ്രധാന പങ്കാളികളുടെ ഘോഷയാത്രകള്‍.
‘മടത്തില്‍ വരവ്’
തിമില, മദളം, കാഹളം, കൈത്താളം, ഇടക്ക തുടങ്ങിയ വാദ്യങ്ങളുമായി 40 അംഗ കലാകാരന്മാരുമായി ‘മടത്തില്‍ വരവ്’ എന്ന പഞ്ചവാദ്യ കച്ചേരിയോടെ ബ്രഹ്മസ്വം മഠത്തില്‍ നിന്ന് തിരുവമ്പാടി വടക്കുംനാഥന്റെ അടുക്കല്‍ എത്തുന്നു. ഏകദേശം 11:30 ന് പാറമേക്കാവ് അതിന്റെ ക്ഷേത്രത്തിന് മുന്നില്‍ പാണ്ടിമേളത്തോടെ ഘോഷയാത്ര ആരംഭിക്കുന്നു, ക്രമേണ ഉച്ചയ്ക്ക് 1:30 ന് വടക്കുംനാഥന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. ഉച്ചയ്ക്ക് 2:00 മണിക്ക് വടക്കുംനാഥന് ക്ഷേത്രത്തിനുള്ളില്‍ പൂരത്തിന്റെ കേന്ദ്ര ആകര്‍ഷണങ്ങളിലൊന്നായ ‘ഇലഞ്ഞിത്തറ മേളം’ ആരംഭിക്കുന്നു, അതില്‍ താളം, കാഹളം, കുഴല്‍, കൈത്താളം എന്നിവ ഉള്‍പ്പെടുന്നു.
തൃശൂര്‍ പൂരത്തിന്റെ ഏറ്റവും മഹത്തായ നിമിഷം ഐതിഹാസികമായ കുടമാറ്റം ആചാരത്തോടെയാണ് അരങ്ങേറിയത്. പാറമേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും 15 വീതം അലങ്കരിച്ച മുപ്പത് ആനകള്‍ ആചാരപരമായ രൂപീകരണത്തില്‍ മുഖാമുഖം നിന്നു. ഈ ഗാംഭീര്യമുള്ള ആനകളുടെ മുകളില്‍, കുടമാറ്റം നടത്തുന്നവര്‍ വേഗത്തിലുള്ള പ്രദര്‍ശനത്തിലും, തിളക്കമുള്ള നിറങ്ങളിലുള്ള അലങ്കാര പട്ടുകുടകള്‍ താളാത്മകമായി മാറ്റുന്നതിലും ഏര്‍പ്പെട്ടിരുന്നു. സ്വര്‍ണ്ണ നെറ്റിയിലെ ആഭരണങ്ങള്‍, വെഞ്ചാമരത്തിന് മനോഹരമായ ആടല്, മുത്തുക്കുടയുടെ രാജകീയ സാന്നിധ്യം എന്നിവയാല്‍ കാഴ്ച കൂടുതല്‍ മനോഹരമാക്കി തൃശൂര്‍ പൂരം പ്രധാന വെടിക്കെട്ട് രാജ്യമെമ്പാടും പ്രശസ്തമാണ്. തൃശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് തേക്കിന്‍കാട് മൈതാനത്താണ് ഈ അത്ഭുതകരമായ കരിമരുന്ന് പ്രയോഗം നടക്കുന്നത്.
തിരുവമ്പാടിയും പാര്‍മേക്കാവും ആണ് ഈ പരിപാടിയിലെ പ്രധാന പങ്കാളികള്‍. ഏഴാം ദിവസം അതിരാവിലെയാണ് പ്രധാന വെടിക്കെട്ട് ആരംഭിക്കുന്നത്. മിക്ക പൂരം പ്രേമികളും വെടിക്കെട്ടിന്റെ മികച്ച കാഴ്ച ലഭിക്കാന്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കും. ഈ അത്ഭുതകരമായ വെടിക്കെട്ട് കാണാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നു.
തൃശൂര്‍ പൂരത്തില്‍ നാല് പ്രധാന വെടിക്കെട്ടുകള്‍ ഉണ്ട്: പൂരത്തിന് മുമ്പുള്ള ദിവസം ‘സാമ്പിള്‍ വെടിക്കെട്ട്’, തെക്കോട്ടിറങ്ങലിനുശേഷം പൂരം വൈകുന്നേരം ഇരുവശത്തും ആകാശത്തെ പ്രകാശിപ്പിക്കുന്ന വര്‍ണ്ണാഭമായ മിന്നലുകള്‍ അമിട്ടണ്ടാവും , അതിരാവിലെ പൂരം ആഘോഷങ്ങളുടെ കൊടുമുടി അടയാളപ്പെടുത്തുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടി, പൂരത്തിന്റെ അവസാനം അടയാളപ്പെടുത്തുന്ന ദേവതകള്‍ പരസ്പരം വിടപറഞ്ഞതിന് ശേഷം ഉച്ചയ്ക്ക് അവസാനത്തെ വെടിക്കെട്ട്. പൂരത്തിന്റെ ഏഴാം ദിവസമാണ് അവസാന ദിവസം. ഇത് ‘പകല്‍ പൂരം’ എന്നും അറിയപ്പെടുന്നു.
തൃശ്ശൂരുകാര്‍ക്ക് പൂരം ഒരു ഉത്സവം മാത്രമല്ല, ആതിഥ്യമര്യാദയുടെ സമയം കൂടിയാണ്. സ്വരാജ് റൗണ്ടില്‍ നടന്ന അവസാന പരിപാടിയാണ് ഉപചാരം ചൊല്ലി പിരിയല്‍. പൂരം ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം , പാറമേക്കാവ് ഭഗവതി ക്ഷേത്രം വിഗ്രഹങ്ങള്‍ സ്വരാജ് റൗണ്ടില്‍ നിന്ന് അതത് ക്ഷേത്രങ്ങളിലെത്തിച്ചു. പകല്‍ വെടിക്കെട്ട് എന്നറിയപ്പെടുന്ന കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം അവസാനിക്കും.
പൂരക്കഞ്ഞി
പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവര്‍ക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നല്‍കാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ശര്‍ക്കര, നാളികേരകൊത്ത്, ഉപ്പ്, ചെത്തുമാങ്ങാ അച്ചാറും, പപ്പടവും, മട്ട അരിക്ക്ഞ്ഞിയ്യൊടൊപ്പം ഉണ്ടാവും. ഒരു പാളയില്‍ കഞ്ഞിയും മറ്റൊരു ഇലയില്‍ കറികളും ഉണ്ടാവും. കോരിക്കുടിക്കാന്‍ പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും.
ആനച്ചമയം
ആനച്ചമയം മറ്റൊരാകര്‍ഷണമാണ്. ആനയുടെ മസ്തകത്തില്‍ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദര്‍ശനത്തിന് വയ്ക്കുന്നു, കൂടെ വര്‍ണ്ണക്കുടകളും. പൂരത്തലേന്നാള്‍ രാവിലെ ആരംഭിക്കുന്ന പ്രദര്‍ശനം രാത്രി വൈകുവോളം നീളുന്നു. സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധിയില്‍ പൂരങ്ങളില്‍ നടത്തുന്ന വെടിക്കെട്ടിനെ നിയന്ത്രിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഈ വിധി പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടം വന്നിരുന്നു. എന്നാല്‍ 2007 മാര്‍ച്ച് 27-നു സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന വിധിയില്‍ ഈ വിലക്കില്‍ നിന്ന് തൃശ്ശൂര്‍ പൂരത്തെ ഒഴിവാക്കി. ഏപ്രില്‍ 12 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ‘ആനകളെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയ്ക്കും എഴുന്നള്ളിക്കരുത്’ എന്ന വിധിയും പൂരത്തിന്റെ നടത്തിപ്പിനെ ബാധിക്കും എന്നു കരുതിയിരുന്നു. എന്നാല്‍ ഈ വിധിയും പിന്നീട് കോടതി തിരുത്തിപ്പുതുക്കുകയുണ്ടായി.
തൃശ്ശൂര്‍ പൂരത്തിന് രാത്രിയിലെ വെടിക്കെട്ട് 2016ല്‍ ഹൈക്കോടതി നിരോധിച്ചിരുന്നു. 14ഏപ്രില്‍2016ന് ഉപാധികളോടെ വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി നല്കി.തൃശൂര്‍ പൂരത്തിന്റെ പ്രശസ്തിക്ക് നിദാനമായ നിരവധി ഘടകങ്ങള്‍ ഉണ്ട്. അതിലൊന്നാണ് പൂരം പ്രദര്‍ശനം. അഖിലേന്ത്യാ തലത്തിലൊരുക്കുന്ന പ്രദര്‍ശനം ഇന്ന് വിപുലവും പൂരം നടത്തിപ്പിന്റെ വരുമാനത്തില്‍ ഒരു പ്രധാന സ്രോതസ്സുമാണ്. പൂരം നാളിനു ഏകദേശം ഒരു മാസം മുമ്പേ തേക്കിന്‍കാട് മൈതാനത്തിന്റെ വടക്കുകിഴക്കുഭാഗത്തു, കിഴക്കെ ഗോപുര നടയ്ക്കു സമീപമായി പ്രദര്‍ശന നഗരി ഒരുങ്ങിയിരിക്കും. ആയിരക്കണക്കിനാളുകള്‍ ദിവസവും പ്രദര്‍ശനം കാണാന്‍ എത്തും. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദര്‍ശന നഗരി വാണിജ്യപ്രധാനവുമാണ്.
പൂരം പ്രദര്‍ശനം
പൂരത്തിലെ മുഖ്യപങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നാല്പ്പത്തിമൂന്നാമത് പ്രദര്‍ശനമാണ് 2007 ലേത്. 1932-ല്‍ തൃശൂരില്‍ രൂപം കൊണ്ട വൈ.എം.എ. 1933-ല്‍ തുടങ്ങിവെച്ചതാണ് പൂരം പ്രദര്‍ശനം. 1948 വരെ യുവജന സമാജത്തിന്റെ നേതൃത്വത്തില്‍ തുടര്‍ന്നു. മഹാത്മാഗാന്ധി രക്തസാക്ഷിയായ 1948-ല്‍ പ്രദര്‍ശനം ഉണ്ടായില്ല. അടുത്ത വര്‍ഷം മുതല്‍ 1962 വരെ നഗരസഭയാണ് പ്രദര്‍ശനം സംഘടിപ്പിച്ചു വന്നത്. 1962-ലും 63-ലും പ്രദര്‍ശനം നിലച്ചു. 1962-ല്‍ ചൈനീസ് യുദ്ധം കാരണം പേരിന് മൂന്ന് ആനകളെ വച്ച് പൂരം നടത്തി, പതിവുള്ളാ ഗാംഭീര്യത്തോടെ തൃശ്ശൂര്‍ പൂരം വേണ്ടെന്നു വെച്ചിരുന്നു. 1963-ല്‍ തൃശ്ശൂര്‍ മുനിസിപ്പാലിറ്റിയുടെ സ്റ്റേഡിയം പണിയുന്നതിനായി രൂപവത്കരിച്ച കമ്മിറ്റിയാണ് എക്സിബിഷന് നടത്തിയത്. പൂരത്തിന് വീതം നല്കാന് കമ്മിറ്റി വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു് ആവര്‍ഷം പൂരം തന്നെ വേണ്ടെന്ന് വക്കുകയാണ് ഉണ്ടായത്. തുടര്‍ന്നു് 1964ല്‍ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ പൂരം പ്രദര്‍ശനം പുനരാരംഭിച്ചു.
Article
നവോത്ഥാന നായകന്
അഹമ്മദ്കുട്ടി ഉണ്ണികുളം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന് ബിജാവാപം നല്കിയ രണ്ട് പ്രമുഖ നേതാക്കളാണ് ഖാഇദെമില്ലത്തും കെ.എം സീതി സാഹിബും സീതി സാഹിബിന് സമ്പൂര്‍ണ്ണ നേതാവ് എന്ന വിശേഷണം നല്‍കിയത് മന്നത്ത് പത്മനാഭന് ആണ്. കേരളത്തിലെ നവോത്ഥാന നായകനായി എണ്ണപ്പെടേണ്ട അതിപ്രധാന പേരാണ് സീതി സാഹിബിന്റേതെന്ന് വിലയിരുത്തിയത് അരങ്ങില്‍ ശ്രീധരനും പവനനുമാണ്. കേരളം കണ്ട ഏറ്റവും ശ്രദ്ധേയനായ സ്പീക്കര്‍, വാഗ്മി, സാമൂഹ്യ പരിഷ്കര്‍ത്താവ്, ചന്ദ്രികയുടെ സംസ്ഥാപകന്‍, ഗ്രന്ഥകാരന്, എഴുത്തുകാരന്, എണ്ണപ്പെട്ട പരിഭാഷകന്, കൊച്ചി – മദിരാശി – കേരള നിയമസഭളിലെ അംഗം മതേതരത്വത്തിന് ജീവിത മര്‍പ്പിച്ച ക്തിത്വം, മുസ്ലിം ലീഗിന് യുവജന – വിദ്യാര്‍ത്ഥി തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്തി ശില്‍പ്പി ഫാറൂഖ് കോളേജ് അടക്കം നിരവധി കലാലയങ്ങളെ വളര്‍ത്തിയെടുത്ത പ്രതിഭാശാലി അങ്ങനെ സിതി സാഹിബിനെ വിശേഷിപ്പിക്കാന്‍ ഏറെയുണ്ട്. നാട്ടെങ്ങും അടക്കി വാഴാന്‍ സJത്തുക്കള്‍ ഉണ്ടായിരുന്ന സീതി മുഹമ്മദിന്റെ മകനായി 1899 ആഗസ്ത് 11ന് അഴിക്കോട് കിഴക്കേ നമ്പൂതിരി മഠത്തില്‍ ജനിച്ചു. മുന്ന് ലക്ഷത്തിലധികം തേങ്ങ വലിക്കാനുബായിരുന്ന നാട്ടുകാരണവര്‍ എന്നാണ് പിതാവിനെ സി.എച്ച് വിശേഷിപ്പിച്ചത്. കൂടാതെ നിരവധി ബോട്ട് സര്‍വ്വീസുകളും കെട്ടിട സമുച്ഛയങ്ങളും. 1961 ഏപ്രില്‍ 17ന് സിക്കറായിരിക്കെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ സാനഡുവില്‍ സീതി സാഹിബ് അന്ത്യശാസം വലിക്കുമ്പോള്‍ സമ്പദ് സ്ഥിതി ഏതാണ്ട് വട്ട പൂജ്യമായിരുന്നു. സ്പീക്കറാവുന്നതിന് തൊട്ടുമുമ്പ് താമസിച്ച എറണാകുളത്തെ വീടിന്റെ വാടക സംബന്ധിച്ച് വീട്ടുടമസ്ഥന്, വക്കില്‍ ഗുമ സ്ഥനോട് കയര്‍ത്ത് സംസാരിക്കാറുണ്ടായിരുന്നു. സീതി സാഹിബിന്റെ ഒരേയൊരു പുത്രന് സീതി മുഹമ്മദിന് കുടുംബസ്വ ത്തായി കിട്ടിയ വട്ടമേശകളും കസേരകളും വില്‍പ്പന നടത്തിയാണ് പാലക്കാട്ടെ വാടക വിടിന് അഡ്വാന്‍സ് കൊടുത്തിരുന്നത് (വാസു.ഇ.2004)
തിരുവനന്തപുരത്ത് നിന്ന് രാത്രി 10 മണിക്ക് പുറപ്പെട്ട വിലാപയാത്ര കൊടുങ്ങല്ലൂരിലെ ചന്ദനപ്പറമ്പ് തറവാട്ടില്‍ എത്തു ന്നതിനെപറ്റി ഡോ. ഖദീജ മുംതാസിന്റെ നീട്ടിയെഴുത്തുകളിലെ വരികള്‍- കരന്‍് ബില്ല് അടക്കാത്തതിനാല്‍ ആളനക്കമില്ലാത്ത വീട്ടിലെ ഫ്യൂസ് ഇലക്ട്രിസിറ്റിക്കാര് ഊരിക്കൊണ്ട് പോയിരുന്നു. ചിതലുകേറി കഴുക്കോലുകള്‍ ദ്രവിച്ച് ഉമ്മറക്കല്ലുകള്‍ ഇളകിയ വീട്. അകത്തോ വരാന്തയിലോ പോലും ഒന്ന് മാന്യമായി ഇരുത്താന്‍ ഇടയില്ല. ഇക്കാലംവരെ വാടക വീടൂകളിലും രോഗിയായപ്പോള്‍ അനുജന്റെ വിട്ടിലും അവസാനം സാനഡുവിലുമായി തീര്‍ന്നുപോയി ആ ജീവിതം. ഫാറൂഖ് കോളജ് തുടങ്ങി സ്ഥാപനങ്ങള്‍ പടു ത്തുയര്‍ത്താന്‍, വിദ്യാഭ്യാസ നവോത്ഥാന ശ്രമങ്ങള്‍ക്ക്, കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിന്, എല്ലാമെല്ലാം ചെലവഴി ച്ച് അവസാനം ആ ഫഖീര്‍ മരണപ്പെട്ടു
1947 നവംബര്‍ 10,11 തിയ്യതികളില്‍ കല്‍ക്കത്തയില്‍ ഖാഇദെ മില്ലത്തിനൊപ്പ ചെന്ന് സുഹ്റവര്‍ദിയുടെ ലീഗ് പിരിച്ചുവിടല്‍ തകര്‍ത്തു കറാച്ചി ലീഗ് കൗണ്‍സിലില്‍ പടവെട്ടി ഇന്ത്യയിലെ മുസ്ലിം ലീഗിന് അസ്തിത്വം ഉണ്ടാക്കി. 1948 മാര്‍ ച്ച് 10ന് മദിരാശി ബാങ്ക്വറ്റ് ഹാളില്‍ ലീഗ് രൂപീകരണത്തിന് മുന്നിലും പിന്നിലും നിന്ന് പരിശ്രമിച്ചു. 1960 മാര്‍ച്ച് 12ന് കേരള സ്പീക്കര്‍ നാല് സെഷനുകളിലായി 120 ദിവസം സര നിയന്ത്രിച്ച് അതുല്യനെന്ന് പട്ടംകിട്ടിയ പ്രതിഭാശാലി ആരെയും കൂ സാതിരുന്ന മുഖ്യമന്ത്രി പട്ടം താണുപ്പി ഉള്ളയെ വരച്ചവരയില്‍ നിര്‍ത്തിയ മനു ഷ്യന് മുഖ്യമന്ത്രി സഭയുടെ സമയത്തിന്റെ വില മനസ്സിലാക്കു’ പിടിച്ചുനിര്‍ത്തിയപോലെ പട്ടം നിര്‍ത്തി. അതേപറ്റി കെ.എം ജോര്‍ജ്ജ് എം.എല്‍.എ എഴുതി. പട്ടംജിയോട് അങ്ങനെ പറയാന്‍ അന്നത്തെ 127 എംഎല്.എമാരില്‍ കെ.എം സീതി സാഹിബിനല്ലാതെ മറ്റാര്‍ക്കും സാധിക്കുമായിരുന്നില്ല. 1999ല്‍ അന്നത്തെ മദിരാശി ഗവര്‍ണറായിരുന്ന സര് ആര്‍തര്‍ ഹോപ്പിനെ വിറപ്പിച്ചിട്ടുണ്ട്. രണ്ടാം ലോക യുദ്ധത്തിന് ബ്രിട്ടീഷ് സര്‍ക്കാറിന്ണ്ട് ശേഖരിക്കാന്‍ വാര്‍ഫ്രണ്ട് പരിപാടിയുമായി തലശ്ശേരി ടൗണ്‍ ഹാളില്‍ സര്‍ആര്‍തര്‍ ഹോപ്പ് എത്തുമ്പോള്‍ സീതി സാഹിബിന്റെ ആഹ്വാന പ്രസംഗം വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം. പാര്‍ട്ടി നിലപാട് ബ്രിട്ടീഷ് വിരുദ്ധമായതിനാല്‍ സാധ്യമല്ലെന്ന് സീതി സാഹിബ്. എന്നാല്‍ ത ന്റെ ഇംഗ്ലീഷ് പ്രസംഗം തര്‍ജ്ജുമ ചെയ്താല്‍ മതിയെന്നായി ഉച്ചഭാഷിണിയുടെ റോള്‍ വഹിക്കുക – ഉച്ചഭാഷിണിക്ക് രഷ്ട്രീയമില്ലല്ലോ- ആര്‍തര്‍ ഹോപ്പ്. സീതി സാഹിബിന്റെ മറുപടി ‘ഞാന്‍ താങ്കളുടെ എന്നല്ല ഒരു ബ്രിട്ടീഷുകാരന്റെയും ഉച്ചഭാ ഷിണിയാവാന്‍ ആഗ്രഹിക്കുന്നില്ല. വാടകക്ക് എടുക്കാന്‍ കഴിയുന്ന മെഗാ ഫോണുമല്ല ഞാന്‍ മറുപടിയില്‍ ക്ഷുഭിതനായി സീതി സാഹിബിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആക്കാനുള്ള തീരുമാനം അദ്ദേഹം വദ ചെയ്തു. ഇതിനേക്കാള്‍ വലുത് പ്രതീക്ഷി ച്ചിരിക്കയായിരുന്നു സീതി സാഹിബ്.
1929-ല്‍ പണ്ഡിറ്റ് നെഹ്റുവിന്റെ അധ്യ ക്ഷതയില്‍ ഇന്ത്യക്ക് പൂര്‍ണ്ണ സ്വരാജ പ്ര ഖ്യാപിച്ച ലാഹോര്‍ കോണ്‍ഗ്രസിലെ പ്ര തിനിധിയായിരുന്നു. 1923-ല്‍ മൗലാന മു ഹമ്മാലി എന്ന പുസ്തകമെഴുതി ആ ശി ഷ്യത്വം സ്വീകരിച്ചു. 1932 ല്‍ ലീഗിലേക്ക്. 1934 ബലിപെരുന്നാള്‍ സുദിനത്തില്‍ പന്ദ്രി ക സംസ്ഥാപനം, 1925 ല്‍ തിരുവനന്തപു രം ലോ കോളജില്‍നിന്ന് നിയമബിരുദമെ ടുത്ത് പ്രാക്ടിസും രാഷ്ട്രീയവുമായി അവ സാനം തലശ്ശേരി ആസ്ഥാനമാക്കി. 1937 ലെ മദിരാശി അസംബ്ലിയിലേക്കുള്ള തി രഞ്ഞെടുപ്പില്‍ കുറുമ്പ്രനാട് – കോഴിക്കോ ട് മണ്ഡലത്തില്‍ ബി. പോക്കര് സാഹിബിന്റെ ഇലക്ഷന് പ്രചാരണത്തിന്റെ 1920, 1930 (60) 1946, 1952 (മദിരാശി) 1960 (കേരളം) നിയമസഭകളില്‍ ശോഭിച്ചു. 1937 ല്‍ മലബാര്‍ ജില്ലാ മുസ്ലിം ലീഗ് രൂപീകരിച്ചപ്പോള്‍ ജോസെ ക്രട്ടറി 1950-ല്‍ എറണാകുളത്ത് വെച്ച് കേഒള സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ ബാഫഖി തങ്ങള്‍ പ്രസിഡണ്ടും സീതി സാഹിബ) ജന.സെക്രട്ടറിയുമായി എഴുത്തും ഖുര്‍ആന്‍ പഠനവും ദിനചര്യയായിരുന്നു. മൗലാനാ മുഹമ്മദലി എന്ന പുസ്തകത്തെ കൂടാതെ ഗിബ്ബണ്‍, സര്‍വില്യം മൂര്‍,ഹിക്ഷിന്‍സ്, ബാര്‍ണം ഡ്ഷാ,ക്രയില്‍ തുടങ്ങിയ പണ്ഡിതരുടെ സഗ്രേ പഠനങ്ങള്‍ ആശയം ചോര്‍ന്ന് പോകാതെ കൈരളിക്ക് സമ്മാനിച്ചു തലശ്ശേരിയില്‍ ചേര്‍ന്ന 9മം സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ സീതി സാഹിബ് നടത്തിയ അധ്യക്ഷ പ്രസംഗത്തെ സാഹിത്യനായകരായ കടത്തനാട്ട് ശങ്കരവര്‍മ്മരാജ്, ജി. ശങ്കരക്കുറുപ്പ്, മൂര്‍ക്കോത്ത് കുമാരന്, കെ.സി മാമന് മാപ്പിള, ഒ.വി ശങ്കരന് നായര്‍, സഞ്ജയന്, ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ മുക്തകണ്ഠം പ്രശംസിച്ചു.
നാട്ടില്‍നിന്ന് ആരംഭിച്ച വിദ്യാഭ്യാസ വി പ്ലവത്തിലൂടെ ആയിരങ്ങള്‍ സര്‍ക്കാര്‍-സര്‍ക്കാറിതര പദവികളിലെത്തി കുടുംബ ത്തില്‍ ജഡ്ജിമാരും ഡോക്ടര്‍മാരും എ ഞ്ചിനിയര്‍മാരും ഉണ്ടായി. ഫാറൂഖ് കോള ജ്, ഫാറൂഖ് ട്രൈനിംഗ് കോളജ്, തലശ്ശേരി അന്‍വാറുല്‍ ഇസ്ലാം സഭ, മദ്രസത്തുല്‍ മുബാറക് ഹൈസ്കൂള്‍, തങ്ങലിമുല്‍ ഇസ്ലാം മദ്രസ, തലശ്ശേരി ടൗണ്‍ മാപ്പിള യൂ.പി, മദ്രസ ദാറുസ്സലാം യത്തിംഖാന, തി മൂരങ്ങാടി യത്തിംഖാന, മലപ്പുറം മുസ്ലിം ഹൈസ്കൂള്‍, കോഴിക്കോട് ഹിമായ ത്തുല്‍ ഇസ്ലാം, മദ്രസത്തുല്‍ മുഹമ്മദി യ്യ, മുറയൂര്‍ ഹൈസ്കൂള്‍, കെ.എം.ഇ.എ. തിരൂര്‍ പോളി ടെക്നിക്, തലശ്ശേരി, ബ്ര ണ്ണന്‍ കോളജ്, ബി.പി അങ്ങാടി സര്‍ക്കാര്‍ ഗേള്‍സ് ട്രൈനിംഗ് സ്കൂള്‍, അരീക്കോട് ഓ റിയന്റല്‍ ഹൈസ്കൂള്‍, കോഴിക്കോട് ഗ വണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, എം. വി.എം ഹൈസ്കൂള്‍-അങ്ങനെ സീതി സാ ഹിബിന്റെ തലോടലേറ്റ എത്രയെത്ര സ്ഥാ പനങ്ങള്‍. മാപ്പിള മുസ്ലിംസ് ഓഫ് കേരള എന്ന മില്ലറുടെ ഗ്രന്ഥത്തില്‍ 1021ന് ശേ മുള്ള ആദ്യ കാലഘട്ടത്തില്‍ മുസ് ലിംകള്‍ മുറിവേറ്റ മനസ്സോടെ അടങ്ങി ഒതുങ്ങി നി ന്നു. പിന്നീട് ചുറ്റും നടക്കുന്ന സംഭവ ഗതി കളില്‍ അവര്‍ പതുക്കെ താല്പര്യം കാണി ച്ചുതുടങ്ങി പുതിയൊരു നേതൃത്വം സമു ഹത്തിന്റെ സമുദ്ധാരണ സന്ദേശവുമായി രംഗത്തിറങ്ങി. അവര്‍ സജീവമായി രാഷ്ട്രി യത്തിലിറങ്ങി. അങ്ങനെ അവര്‍ മുസ്ലിം ലീഗിലേക്ക് ഒഴുകി. മു മുസ്ലിംലീഗ് ഈ പു തിയ നവോത്ഥാനത്തിന്റെ പ്രതീകമായിരു ന്നു കെ.എം സീതി സാഹിബ് അതിന്റെ ശില്പിയും (മില്ലറുടെ ഗ്രന്ഥം) കേരള മു സ്ലിംകളുടെ സര് സയ്യിദും മുഹമ്മദലി യും ഇഖ്ബാലും എന്നാണ് സീതി സാഹി ബിനെ സി.എച്ച് വിശേഷിപ്പിച്ചത്.
1925ല്‍ മഹാത്മാഗാന്ധിയുടെ Water Water Everywhere, nor a drop to drink og ഗ്ലീഷ് കവിതാ ശകലത്തിന് ‘വെള്ളം വെ ള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രേ’ എ 1) സീതി സാഹിബ് നടത്തിയ പരിഭാഷ യുടെ 100-ാം വാര്‍ഷികമായിരുന്നു കഴി ഞത വര്‍ഷം 1940ല്‍ കോഴിക്കോട് നടന്ന മലബാര്‍ ജില്ലാ ലീഗ് സമ്മേളനത്തില്‍ ബം ഗാള്‍ പ്രധാന മന്ത്രി ഫസലുല്‍ ഹഖിന്റെ ഒരു മണിക്കൂര്‍ ഇംഗ്ലീഷ് പ്രസംഗം, അതി അവസാനിച്ച് അതേ സമയമെടുത്ത് മല യാളത്തില്‍ പരിഭാഷപ്പെടുത്തി. വള്ളി പു ഒള്ളി വ്യത്യാസമില്ലാതെ A 10 27 വരെയെന്ന പ്രയോഗത്തെ അ മുതല്‍ ക്ഷ വരെ എ ന്നാണ് പരിഭാഷപ്പെടുത്തിയത്. സീതി സാ ഹിബിന്റെ താര്‍ജ്ജുമ കേട്ട് ഇളകി മറിഞ്ഞ ജനത്തോടൊപ്പം ഫസലുല്‍ ഹഖും വികാ രരിതനായി. അവസാനം സീതി സാഹിബിനെ കെട്ടിപ്പിടിച്ച് You are the translater general of mdia എന്ന് വിശേഷിപ്പിച്ച് ആശ്ലേഷിക്കുകയാണ് ഫസലുല്‍ഹഖ് ചെയ്തത്.
സീതി സാഹിബിന്റെ ഉജ്ജ്വല പ്രഭാഷ ണത്തെപറ്റി മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയാ യ പി ഗോവിന്ദപിള്ള എഴുതി: 19578 ഞാന്‍ കൂടി അംഗമായ കേരള നിയമസഭയിലെ ഉജ്ജല പ്രാസംഗികരെ ഓര്‍ക്കുന്നു. ജോസഫ് മുണ്ടശ്ശേരി, വി.ആര് കൃഷ് ണയ്യര്‍, തോപ്പില്‍ ഭാസി. ഇ.എം.എസ് എ ന്നിവര്‍. സി.എ ടി.എച്ച് ആയിരുന്നു അന്ന് ഏറെ തിളങ്ങി നിന്നത്. ‘ഒരുപക്ഷേ സി.എ ച്ചിന് തുല്യനായി സാഹിത്യസൗരഭം കലര്‍ന്ന വാഗ് വിലാസത്തിന് അദ്ദേഹത്തിന്റെ തന്നെ മുതിര്‍ന്ന നേതാവായിരുന്ന കെ എം സീതി സാഹിബിനെ മാത്രമെ ഉപമിക്കാന്‍ കഴിയുള്ളൂ’ (പി ഗോവിന്ദപ്പിള്ള)
ഇന്ന് ഏപ്രില്‍ 14. ഡോ.ഭീംറാവു അംബേദ്ക്കറുടെ ജന്മദിനം. കാലത്തിന് അതീതനായ മഹാവ്യക്തിതം. രാജ്യത്ത് കലാലയ വിദ്യാഭ്യാസം നേടിയ ആദ്യത്തെ അധ:സ്ഥിതി വര്‍ഗക്കാരനെ ഓര്‍ത്തെടുക്കാതെ രാജ്യത്തിന് മുന്നേറ്റമില്ല. പുതുയുഗത്തിലേക്ക് വലിയ പ്രതീക്ഷയോടെ കാെലടുത്തുവെക്കുന്ന യുവതയുടെ വിദ്യാഭ്യാസം കരിയറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്കുമ്പോള് യഥാര്‍ത്ഥത്തില്‍ നേടിയെടുേക്കണ്ട മൂല്യങ്ങളും, ധാര്‍മിക ആേരാഗ്യവും നഷ്ടെപ്പട്ടുകൊണ്ടിരിക്കുന്നുണ്ടോ എന്ന് ഈ ദിനത്തില്‍ പരിശോധിക്കെപ്പേടണ്ടതുണ്ട്. ധാര്‍മിക ബോധവും മൂല്യബാധവും മനുഷ്യനെ ഉയര്‍ന്ന വ്യക്തിത്വത്തിനുടമയാക്കുന്നു.
വിദ്യാഭ്യാസത്തിന്റ കര്‍മ പ്രധാന ലക്ഷ്യംതന്നെ സ്വഭാവ രൂപീകരണമാണ്. സഹപാഠികളും, കൂട്ടുകാരും, കുടുംബാംഗങ്ങളും കൂടിക്കലര്‍ന്നുള്ള കളികള്‍ കുട്ടികള്‍ക്ക് ചെറുപ്പം മുതേല നഷ്ടപ്പെടുമ്പോള്‍ അവരുടെ ബുദ്ധിയേയും, ഓര്‍മശക്തിയേയും പഠന നിലവാരത്തേയും സഹായിക്കുന്ന ശാരീരികവും മാനസികവുമായ ആരോഗ്യം മാത്രമല്ല നഷ്ടപ്പെടുന്നത്, സാമൂഹിക ആരോഗ്യത്തയും ധാര്‍മിക ആരോഗ്യത്തയും സാരമായി ബാധിക്കുന്നുണ്ട്. പ്രീഡിഗ്രി സ്കൂള്‍ കടമ്പയിലേക്ക് കടന്നുവന്നേതാടുകൂടി പ്ലസ്.ടു മുതല്‍ തഴോട്ടുള്ള ക്ലാസുകളിലേക്ക് അതിന്റെ ദോഷങ്ങള്‍ ഗുണേത്തക്കാളേറെ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
പത്താം ക്ലാസ് മുതല്‍ പ്ലസ്.ടു വരെ കരിയറിസത്തിന്റെ അതിപ്രസരവും കളിസ്ഥലത്തിന്റെ അഭാവവും കാരണം സ്കൂളില്‍ കായിക വിനോദം അറിഞ്ഞോ അറിയാതയോ നഷ്ടപ്പെടുന്നു. മയക്കുമരുന്നുകള്‍ വ്യാപകമാകുന്നു. പ്രണയത്തിന്റെ അതിപ്രസരം താെഴ തട്ടിലേക്ക് വരെ പടരുമ്പോള്‍ അത് സ്കൂളിന്റെ അച്ചടക്കത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. അധാര്‍മികതയും മൂല്യശോഷണവും ന്യൂജന്‍കുട്ടികളില്‍ ആളിപ്പടരുന്നുണ്ടോ എന്ന് ചോദിക്കുന്നവര്‍ തന്ത വൈബുകളാകുകയും സമൂഹത്തില്‍ ഒറ്റപ്പെടുകയും, സദാചാര പൊലീസായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളെ ഉപദേശിക്കുകയോ, ശകാരിക്കുകയോ ചെയ്താല്‍ അധ്യാപകരെന്നോ മുതിര്‍ന്നവരെന്നോ വില കല്‍പ്പിക്കാതെ യാതൊരു ബഹുമാനവും കൂടാതെ ഭയപ്പെടുത്തുന്നു. വ്യാജ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
അധ്യാപകന് കുട്ടിയുടെ നല്ല സുഹൃത്തും, വഴികാട്ടിയും, തത്വചിന്തകനും, സോഷ്യല്‍ എഞ്ചിനിയറും, മെന്ററും ആയിരിക്കണെമന്നാണ്. എന്നാല്‍ ആത്മാര്‍ത്ഥത അല്പം കുറച്ചാല്‍ കുടുംബത്താെടാപ്പം സുഖമായി ജീവിക്കാം എന്ന് ചിന്തിച്ചു തുടങ്ങുന്ന അധ്യാപകരുടെ എണ്ണമാണ് ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അംബേദ്കറുടെ ജീവിതവും ദൗത്യവും തന്നെ, വിദ്യാഭ്യാസം എങ്ങനെയാണ് ഒരു നേതാവിനെയും അദ്ദേഹം പ്രതിനിധീകരിച്ച അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ വിധിയെയും രൂപപ്പെടുത്തുന്നത് എന്നതിന്റെ ഉദാഹരണ ചരിത്രമാണ്. ഈ സാഹചര്യത്തില്‍, വിദ്യാഭ്യാസ മേഖലയില്‍ അംബേദ്കര്‍ നല്കിയ സംഭാവനകള്‍, അദ്ദേഹത്തിന്റെ ദര്‍ശനം, ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ തത്ത്വചിന്തയുടെ പ്രസക്തി എന്നിവ എടുത്തുകാണിക്കേണ്ടത് പ്രധാനമാണ്.
സാമൂഹിക വിമോചനത്തിനായുള്ള മതേതര വിദ്യാഭ്യാസത്തിന് അംബേദ്കര്‍ ഊന്നല്‍ നല്കി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ തത്വശാസ്ത്രത്തിന്റെ അടിസ്ഥാന വിഷയം എല്ലാത്തരം ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, ധാര്‍മിക സ്വഭാവം എന്നിവയുടെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. സാമൂഹിക പുരോഗതിയെക്കുറിച്ചുള്ള അംബേദ്കറുടെ സങ്കല്പ്പത്തിലും നീതിയും സമത്വവുമുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനത്തിലും വിദ്യാഭ്യാസത്തിന് വിപ്ലവകരമായ പങ്ക് നല്കി.
ജാതി അസമത്വത്തിന്റെയും പുരുഷാധിപത്യത്തിന്റെയും അടിച്ചമര്‍ത്തല്‍ ഘടനകളില്‍ നിന്നുള്ള മോചനത്തിനുള്ള ഒരു പ്രധാന ഉപകരണമായും ഒരു പുതിയ സാമൂഹിക ക്രമം നിര്‍മിക്കുന്നതിനുള്ള ഒരു ചാനലായും ഇത് തിരിച്ചറിഞ്ഞു. ഈ ദര്‍ശനാത്മക സമത്വവാദത്തില്‍ സ്ത്രീകള്‍ അവിഭാജ്യരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അംബേദ്കര്‍ നയിച്ച ദളിത് വിമോചന പ്രസ്ഥാനത്തില്‍ രാഷ്ട്രീയ അഭിനേതാക്കളായി ബോധപൂര്‍വം അണിനിരന്നു. ഔപചാരിക വിദ്യാഭ്യാസ രംഗത്ത് സ്ത്രീകളുടെ രാഷ്ട്രീയ ഇടപെടലിന് ഗണ്യമായ ഊന്നല്‍ നല്കി, രാഷ്ട്രീയ അധ്യാപകരായും വിദ്യാഭ്യാസ പ്രവര്‍ത്തകരായും അവര്‍ അടിസ്ഥാനപരമായ പങ്കുവഹിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
യുദ്ധത്തിന് വിനാശം എന്നു കൂടി അര്‍ത്ഥം നല്‍കാം. മനുഷ്യന് ദുരിതപെയ്ത്തുകള്‍ മാത്രമാണ് യുദ്ധങ്ങള്‍ സമ്മാനിക്കാറുള്ളത്. യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ ജപ്പാനിലെ ഹിരോഷിമ , നാഗസാക്കി എന്നി നഗരങ്ങളും വിയറ്റ്നാമിലെ ഒന്‍പത് വയസുകാരി ഫാന്‍ തി കിം ഫുക്കിന്റെ ചിത്രവുമാണ് പലരുടേയും മനസില്‍ ആദ്യം ഓടിയെത്താറുള്ളത്. അമേരിക്കയുടെ ബോംബിങ്ങില്‍ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ എരിഞ്ഞു പോയ ശേഷം രണ്ടു കൈകളും ഉയര്‍ത്തി നിസഹായായി ഓടുന്ന വിയറ്റ്നാം പെണ്‍കുട്ടിയുടെ ചിത്രം മനുഷ്യസ്നേഹികളുടെയെല്ലാം ഉള്ളുലച്ചതാണ്. ലോകത്തിന്റെ ഉറക്കം കെടുത്തുന്ന രീതിയില്‍ അമേരിക്കയും ഇസ്രാഈലും ചേര്‍ന്ന് ഇറാനു നേരെ നടത്തുന്ന യുദ്ധത്തില്‍ ഇരകളായി തീരുന്നതും കൂടുതലും കുട്ടികളാണ്. തെക്കന്‍ ഇറാനില്‍ സ്ഥിതി ചെയ്യുന്ന മിനാബിലെ ഗേള്‍സ് എലിമെന്ററി സ്കൂളിന് നേരെയുണ്ടായ ബോംബിങ്ങില്‍ 165 കുട്ടികളാണ് കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങളും പുസ്തകങ്ങളും ബാഗുകളും മനുഷ്യത്വമുള്ള ഏതൊരാളെയും കരയിപ്പിക്കും. കുട്ടികള്‍ക്കായി ഒരുക്കിയ കൂട്ടകുഴിമാടങ്ങള്‍ കണ്ട ഞെട്ടലില്‍ നിന്നും ലോകം ഇപ്പോഴും മുക്തരായിട്ടില്ല.
ലോകത്ത് എവിടെ യുദ്ധം നടന്നാലും ക്രൂരത അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ കുട്ടികളും സ്ത്രീകളുമാണ്. യുദ്ധങ്ങളും സംഘര്‍ഷങ്ങളും കാരണം ഒരു വര്‍ഷം ഒരു ലക്ഷം കുട്ടികള്‍ വരെ കൊല്ലപ്പെടാറുണ്ട്. ഗസ്സവംശഹത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇരുപതിനായിരത്തോളം കുട്ടികളാണ് കൊല്ലപ്പെട്ടത്. 473 ദശലക്ഷം കുട്ടികള്‍ വിവിധ രാജ്യങ്ങളില്‍ സംഘര്‍ഷമേഖലകളിലാണ് ഉള്ളതെന്ന് യു.എന്‍ ഏജന്‍സിയായ യുനിസെഫ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനം, പഠനം മുടങ്ങല്‍, പോഷകാഹാര കുറവ്, മാനസിക പിരിമുറുക്കം തുടങ്ങിയ നിരവധി വെല്ലുവിളികളാണ് യുദ്ധങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിക്കാറുള്ളത്. പുരുഷന്മാര് ആസൂത്രണം ചെയ്യുന്ന യുദ്ധത്തില്‍ വലിയ രീതിയില്‍ ദുരിതം പേറുന്നവരാണ് സ്ത്രീകളും. വിധവകളായും ബലാത്സംഗത്തിന് ഇരകളായും മാറുന്ന സ്ത്രീകളുടെ ദയനീയ കഥകള്‍ ഓരോ യുദ്ധത്തിന്റെയും ബാക്കിപത്രങ്ങളാണ്.
യുദ്ധത്തില്‍ ആദ്യം മരിക്കുന്നത് സത്യമായിരിക്കും എന്ന ആപ്തവാക്യം ശരിവെക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ കണ്ണോടിക്കുമ്പോള്‍ കാണുന്നത്. ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നും അതിനാലാണ് ഇറാനെ ആക്രമിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പറച്ചില് തന്നെ അതിനുള്ള തെളിവുകളാണ്. 2025 ജൂണില്‍ 12 ദിവസത്തെ ആക്രമണത്തില്‍ ഇറാന്റെ ആണവശേഷി തകര്‍ത്തതായും അതിനാല്‍ ലോകം സുരക്ഷിതമാണെന്നും പ്രസ്താവിച്ചതും ഇതേ ട്രംപായിരുന്നു. ഇറാനില്‍ ആണവായുധ നിര്‍മാണപദ്ധതികള്‍ നടക്കുന്നു എന്നതിന് തെളിവില്ലെന്ന് അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ മേധാവി റാഫേല്‍ ഗ്രോസിയുടെ വെളിപ്പെടുത്തലും അമേരിക്ക ഇസ്രാഈല്‍ സഖ്യത്തിന്റെ ഇറാന് ആക്രമണവും കൂട്ടി വായിക്കുമ്പോള്‍ ഭരണകൂട അട്ടിമറിയും എണ്ണസമ്പത്തുമാണ് യുദ്ധ ലക്ഷ്യമെന്ന് ബോധ്യമാവും.
അമേരിക്കന്‍ ആധിപത്യത്തിന് വഴങ്ങാത്ത ഇറാഖിലും ലിബിയയിലും വെനസ്വേലയിലും നടത്തിയ അട്ടിമറികള്‍ക്ക് തുല്യമായി നുണകള്‍ നിരത്തിയും ഇസ്രാഈലിനെ കൂട്ടുപിടിച്ചും ഇറാനിലും ട്രംപിന്റെ നേതൃത്വത്തില്‍ ചോരപ്പുഴകള്‍ സൃഷ്ടിക്കുകയാണ്. യുദ്ധത്തിന്റെ കെടുതികള്‍ പലരൂപത്തില്‍ ലോകത്തെ ബാധിച്ചു തുടങ്ങി. മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ലോകമഹായുദ്ധമായി മാറിയ പ്രതീതിയാണ്. മിഡില്‍ ഈസ്റ്റില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങളുടെ ജീവനും തൊഴിലും വ്യാപാരവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏറെ ആശങ്കയോടെയാണ് മലയാളികള്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്. ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ഇടങ്ങളിലേക്ക് മിസൈലും ഡ്രോണുകളും വിക്ഷേപിക്കുന്ന നടപടിയില്‍ നിന്ന് ഇറാന് പിന്മാറേണ്ടതുണ്ട്. ഗസ്സയിലെ വംശഹത്യയെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ഇസ്രാഈലിന് അയിത്തം കല്പിക്കുമ്പോള് അവരെ വാരിപുണരുകയും അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടുള്ള ട്രംപിന്റെ യുദ്ധഭ്രാന്തിന് കുടചൂടുകയും ചെയ്യുന്ന മോദി സര്‍ക്കാരിന്റെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
വിഖ്യാത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പറഞ്ഞ ഒരു വാചകമുണ്ട്. മൂന്നാം ലോകയുദ്ധത്തില്‍ ഏതെല്ലാം ആയുധങ്ങള്‍ കൊണ്ടാണ് പോരാടുകയെന്ന് തനിക്കറിയില്ല, പക്ഷേ നാലാം യുദ്ധം കല്ലും കട്ടകളും കമ്പുകളുമുപയോഗിച്ചാണ് പോരാടുകയെന്ന് തനിക്കുറപ്പുണ്ട്. സര്‍വം ചുട്ടുചാമ്പലാക്കുന്ന യുദ്ധത്തിന്റെ നശീകരണശക്തി മനസിലാക്കിയാണ് ആ മഹാശാസ്ത്രജ്ഞന് അപ്രകാരം പറഞ്ഞത്. ആയുധനിര്‍മാണ കമ്പനികള്‍ക്ക് കോടികള്‍ ലാഭം കൊയ്യാനും ഭരണവീഴ്ചകള്‍ മറച്ചുവെക്കാനും ഭരണകൂടങ്ങള്‍ ആസൂത്രണം ചെയ്യുന്നതാണ് ഓരോ യുദ്ധങ്ങളും. അംഗവൈകല്യവും മാരകരോഗങ്ങളും അഭയാര്‍ത്ഥി പ്രശ്നങ്ങളും മാനവരാശിക്ക് സമ്മാനിക്കുന്ന യുദ്ധത്തിനെതിരെ ഉറക്കെ ശബ്ദിക്കാന്‍ സമാധാന പ്രേമികള്‍ക്ക് കഴിയണം. മനുഷ്യര്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കാണ് സമാധാനം. മരുഭൂമിയില്‍ പെയ്യുന്ന മഞ്ഞുതുള്ളികള്‍ പോലെയാണത്. ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി മനുഷ്യരക്തം ചിന്തുന്ന അവസ്ഥക്ക് അറുതിയുണ്ടാവാനായി നമുക്ക് കൈകള്‍ ഉയര്‍ത്താം.
-
main stories3 days agoവയനാട് ടൗണ്‍ഷിപ് വീടിന്റെ മേല്‍ക്കൂരയില്‍ വിള്ളല്‍, മഴവെള്ളം ചോര്‍ന്നിറങ്ങുന്നുവെന്ന് പരാതി
-
kerala3 days agoകണ്ണൂരിൽ ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ ബോംബെറ്; 10 സിപിഐഎം പ്രവർത്തകർ കുറ്റക്കാർ
-
Article3 days agoനവോത്ഥാന നായകന്
-
Cricket3 days agoരഹാനെയും നരെയ്നും ‘പൂജ്യം’; പതറിയ കൊൽക്കത്തയെ അർധ സെഞ്ച്വറിയുമായി കാമറൂൺ ഗ്രീൻ കരകയറ്റി
-
kerala3 days agoവാല്‍പ്പാറ വാഹനാപകടം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു
-
kerala3 days agoഹജ്ജ് തീർത്ഥാടനം: ആദ്യ ഇന്ത്യൻ സംഘം നാളെ മദീനയിലെത്തും
-
News2 days agoപത്താം ക്ലാസ് കഴിഞ്ഞവർക്കായി ചന്ദ്രിക – ഡോപ ‘SCISAT’ സ്കോളർഷിപ്പ് പരീക്ഷ നാളെ
-
india2 days agoപ്രധാനമന്ത്രി ഇന്ന് രാത്രി 8:30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്സഭയില്‍ ഭരണഘടനാഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കം

