Connect with us

News

ദുബായില്‍ ഹൃദയസ്തംഭനം മൂലം മലയാളി മരിച്ചു

ചാവക്കാട് തിരുവത്ര പരേതനായ ഇ പി കുഞ്ഞവറു ഹാജിയുടെ മകന്‍ ഇ പി. അബ്ദുള്ളകുട്ടിയുടെ മകന്‍ അനസ് (32) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

Published

on

ദുബായ്: ദുബായില്‍ ഹൃദയസ്തംഭനം മൂലം മലയാളി മരിച്ചു. ചാവക്കാട് തിരുവത്ര പരേതനായ ഇ പി കുഞ്ഞവറു ഹാജിയുടെ മകന്‍ ഇ പി. അബ്ദുള്ളകുട്ടിയുടെ മകന്‍ അനസ് (32) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പ്രമുഖ വ്യവസായിയും ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാനുമായ ഇ പി മൂസ ഹാജിയുടെ സഹോദര പുത്രനാണ്. സഹോദരങ്ങള്‍: അനീഷ,അലാന, അഷര്‍

ഖബറടക്കം അബൂദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ നടക്കും

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പ്: ഐയുഎംഎൽ- ഡിഎംകെ ശക്തമായ കൂട്ടുകെട്ട്; പാപ്പനാശത്ത് പ്രചരണം ശക്തം

Published

on

കുംഭകോണം: തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പിൽ ഐയുഎംഎൽ–ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസ്സീവ് അലയൻസ് ശക്തമായി മുന്നേറുന്ന സാഹചര്യത്തിൽ, പാപ്പനാശം മണ്ഡലത്തിലെ ഐയുഎംഎൽ സ്ഥാനാർത്ഥി എ.എം. ഷാജഹാന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വൻ ജനപങ്കാളിത്തത്തോടെ നടന്നു.

കുംഭകോണത്തിനടുത്തുള്ള അയ്യൻപേട്ടയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. മുസ്ലിം ലീഗ് ഉന്നതകാര്യ സമിതി ചെയർമാൻ സാദിഖ് അലി ശിഹാബ് തങ്ങളും, ഐയുഎംഎൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യാതിഥികളായി പങ്കെടുത്തു. ഐയുഎംഎൽ ദേശീയ പ്രസിഡന്റ് കെ.എം. ഖാദർ മൊയ്തീൻ, തമിഴ്നാട് മുസ്ലിം ലീഗ് എംപിയും വഖഫ് ബോർഡ് ചെയർമാനുമായ നവാസ് കനി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. അബൂബക്കർ എന്നിവരും സന്നിഹിതരായിരുന്നു.

ഐയുഎംഎൽ–ഡിഎംകെ കൂട്ടുകെട്ടിന്റെ ശക്തി പ്രകടമാക്കുന്ന തരത്തിൽ തുറന്ന വാഹനത്തിൽ നടത്തിയ റോഡ് ഷോയ്ക്ക് വലിയ ജനശ്രദ്ധ ലഭിച്ചു. യൂത്ത് ലീഗ്, എം.എസ്.എഫ് ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്തു. സ്ത്രീകളുടെ ശ്രദ്ധേയമായ സാന്നിധ്യവും പരിപാടിയുടെ പ്രത്യേകതയായി.

രാത്രി 8 മണിക്ക് വളത്തൂരിലെ ബാൽക്കിസ് കൺവെൻഷൻ സെന്ററിൽ മുസ്ലിം ജമാഅത്ത് മഹാസമ്മേളനവും സംഘടിപ്പിച്ചു.

Advertisement

ജനക്ഷേമവും പുരോഗതിയും മുൻനിർത്തിയുള്ള ഭരണമാണ് തമിഴ്നാട്ടിൽ തുടരേണ്ടതെന്നും, അതിന് സ്റ്റാലിൻ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത് അനിവാര്യമാണെന്നും സാധിക്കലി തങ്ങൾ പറഞ്ഞു. പാപ്പനാശം മണ്ഡലത്തിൽ എ.എം. ഷാജഹാന്റെ വിജയം ഉറപ്പാണ്. മുന്നണി വിജയത്തിനായി പ്രവർത്തകർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കേരള സ്വദേശികളുടെ മൃതദേഹങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിനായി തമിഴ്നാട് സർക്കാർ നൽകിയ ത്വരിതഗതിയിലുള്ള സഹായത്തിനും സഹകരണത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പി കെ കുഞ്ഞാലിക്കുട്ടി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുകയും, ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസ്സീവ് അലയൻസ് വീണ്ടും അധികാരത്തിൽ ഏതുമെന്നും
പ്രസംഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി: ഐയുഎംഎൽ, ഡിഎംകെ കൂട്ടുകെട്ട് തമിഴ്നാട്ടിൽ കൂടുതൽ ശക്തമായി മുന്നേറുകയാണ്.

ഇതോടൊപ്പം, വാണിയമ്പാടി മണ്ഡലത്തിലെ ഐയുഎംഎൽ സ്ഥാനാർത്ഥി എസ്.എസ്.ബി. ഫറൂഖിനും പിന്തുണ അറിയിച്ച് നേതാക്കൾ വോട്ട് അഭ്യർത്ഥിച്ചു.

Advertisement

തമിഴ്നാട്ടിൽ മുസ്ലിം ലീഗ് രണ്ട് മണ്ഡലങ്ങളിലായി മത്സരിക്കുന്ന സാഹചര്യത്തിൽ, ഐയുഎംഎൽ, ഡിഎംകെ കൂട്ടുകെട്ട് ശക്തമായ പോരാട്ടവുമായി മുന്നേറുമ്പോൾ, പാപ്പനാശവും വാണിയമ്പാടിയും പ്രധാന രാഷ്ട്രീയ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

Continue Reading

india

പ്രധാനമന്ത്രി ഇന്ന് രാത്രി 8:30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്‌സഭയില്‍ ഭരണഘടനാഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കം

Published

on

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏതുവിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നത് വ്യക്തമല്ല. എന്നാൽ, വനിത സംവരണ ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപെട്ടതിന് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.
രാജ്യത്ത് മണ്ഡല പുനര്നിര്ണയം നടത്തി ലോക്‌സഭ സീറ്റുകള് വര്ധിപ്പിച്ച് വനിതാ സംവരണം നടത്താനുള്ള കേന്ദ്ര സര്ക്കാറിന്റെ ഗൂഢ നീക്കത്തിന് ലോക്‌സഭയില് വലിയ തിരിച്ചടിയാണ് ഇന്നലെ നേരിട്ടത്. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബില് ലോക്‌സഭയിലെ വോട്ടെടുപ്പില് പരാജയപ്പെട്ടു. ബില് പാസാകാത്തതിനാല് രാജ്യസഭയിലേക്ക് പോകില്ല.
ഭരണഘടനാ ഭേദഗതി ഉള്പ്പെടുന്നതിനാല് ബില്ലുകള് പാസാകാന് ലോക്‌സഭയില് മൂന്നില് രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. 528 പേരാണ് വോട്ട് ചെയ്തത്. എന്നാല്, 298 പേര് മാത്രമാണ് അനുകൂലിച്ചത്. 230 പേര് എതിര്ത്തു. ബില് പാസാകാന് 352 പേര് അനുകൂലിക്കണമായിരുന്നു. മൂന്നില് രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവാണുണ്ടായത്.
2011ലെ സെന്സസിന്റെ അടിസ്ഥാനത്തില് രാജ്യമൊട്ടാകെ മണ്ഡല പുനര്നിര്ണയം നടത്തി 50 ശതമാനം സീറ്റുകള് വര്ധിപ്പിച്ച് ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കാനുള്ള മൂന്ന് ബില്ലുകളാണ് കേന്ദ്രം കൊണ്ടുവന്നത്. എന്നാല്, ജനസംഖ്യാനുപാതത്തില് മണ്ഡലപുനര്നിര്ണയം നടത്തുന്നതിനെ കോണ്ഗ്രസിന്റെ നേതൃത്വത്തില് പ്രതിപക്ഷം ശക്തമായി എതിര്ക്കുകയായിരുന്നു. ജനസംഖ്യാനുപാതികമായല്ല, ഓരോ സംസ്ഥാനങ്ങള്ക്കുമുള്ള മണ്ഡലങ്ങളുടെ എണ്ണമാണ് പരിഗണിക്കേണ്ടതെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നിലവിലെ 543 സീറ്റില് എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യവും പ്രതിപക്ഷം ഉയര്ത്തി.
ഭരണഘടനാ ഭേദഗതി ബില് പാസാകാത്തതോടെ മണ്ഡല പുനര്നിര്ണയ ബില്, കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില് എന്നിവ കേന്ദ്രം പിന്വലിച്ചു. ചരിത്ര നിമിഷത്തെ പ്രതിപക്ഷം ഇല്ലാതാക്കിയെന്ന് കേന്ദ്ര മന്ത്രി കിരണ് റിജിജു കുറ്റപ്പെടുത്തി. വോട്ടെടുപ്പിന് പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ വീണ്ടും ചേരും….
Continue Reading

News

പത്താം ക്ലാസ് കഴിഞ്ഞവർക്കായി ചന്ദ്രിക – ഡോപ ‘SCISAT’ സ്കോളർഷിപ്പ് പരീക്ഷ നാളെ

കേരളത്തിലെ വിവിധ ജില്ലകളിലായി പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.

Published

on

By

കോഴിക്കോട്: പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ചന്ദ്രിക ദിനപത്രവും ഡോപ ഇൻ്റഗ്രേറ്റഡ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്കോളർഷിപ്പ് പരീക്ഷ ‘SCISAT’ (Science Scholastic Aptitude Test) നാളെ നടക്കും. സ്റ്റേറ്റ്, സി.ബി.എസ്.ഇ സിലബസുകളിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.

ഉന്നത പഠനത്തിന് അർഹരായ മിടുക്കരായ വിദ്യാർത്ഥികൾക്ക് മികച്ച സ്കോളർഷിപ്പോടെ ഡോപയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് സ്കൂളിൽ പ്രവേശനം നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ചന്ദ്രിക ദിനപത്രവുമായി കൈകോർത്ത് ശാസ്ത്ര വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്കായി മികച്ച പരിശീലനം നൽകാനുമാണ് ഡോപ ഇന്റഗ്രേറ്റഡ് സ്കൂളിന്റെ ലക്ഷ്യം വെക്കുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിലായി പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴിയോ നേരിട്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 81390 00219 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Trending