Connect with us

Culture

സാഹചര്യങ്ങള്‍ നിര്‍ബന്ധിച്ചാല്‍ രാഷ്ട്രീയത്തില്‍ ചേരും: കമല്‍ഹാസന്‍

Published

on

ചെന്നൈ: രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്ക്. തമിഴ് ചാനലായ തന്തി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നതിന്റെ സൂചനകള്‍ കമല്‍ നല്‍കിയത്. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ വിമര്‍ശിക്കുന്ന കമല്‍ ഡി.എം.കെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് താന്‍ ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കാമെന്ന സൂചന അദ്ദേഹം നല്‍കിയത്.

മുക്കാല്‍ മണിക്കൂറോളം നീണ്ട അഭിമുഖത്തില്‍ വിവിധ കാര്യങ്ങളെക്കുറിച്ച് കമല്‍ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനു ശേഷം മാത്രം അവരെപ്പറ്റി സംസാരിച്ചതിനു കാരണമെന്ത് എന്ന ചോദ്യത്തിന് തന്റെ ഉടമസ്ഥതയിലുള്ള ‘രാജ്കമല്‍ ഫിലിംസ്’ ഒരു ചെറിയ കമ്പനിയാണ് എന്നായിരുന്നു മറുപടി. വിരുമാണ്ടി എന്ന തന്റെ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കു പിന്നില്‍ ജയലളിതയാണെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും കമല്‍ പറഞ്ഞു. ജയലളിതയുടെ കാലത്ത് താന്‍ നിശ്ശബ്ദനായി ഇരിക്കുകയായിരുന്നില്ലെന്നും സര്‍ക്കാറിനെതിരെ കോടതിയില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡി.എം.കെ തലവന്‍ എം. കരുണാനിധിയുമായി വളരെ നല്ല ബന്ധമാണുള്ളത്. രാഷ്ട്രീയക്കാരന്‍ എന്നതല്ല, കലാകാരന്‍ എന്നതാണ് അദ്ദേഹത്തോടുള്ള ബഹുമാനം. 1983-ല്‍ ഡി.എം.കെയില്‍ ചേരാന്‍ കരുണാനിധി ആവശ്യപ്പെട്ടിരുന്നു. പിന്നീട് എം.ജി.ആറും ഇക്കാര്യം ചോദിച്ചു. രണ്ടുതവണയും താന്‍ നിരസിക്കുകയാണുണ്ടായത്. – കമല്‍ പറഞ്ഞു. താന്‍ വിമര്‍ശനം പഠിച്ചു വരുന്നേയുള്ളൂ എന്നും കൂടുതല്‍ അറിവ് നേടുന്നതോടെ തന്റെ വിമര്‍ശനങ്ങള്‍ക്കും മൂര്‍ച്ച കൂടുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ ചേരുമോ എന്ന ചോദ്യത്തിന് ‘എന്റെ കൈവശമുള്ള പണം കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്ന മറുചോദ്യമായിരുന്നു കമലിന്റെ മറുപടി. ‘പക്ഷേ, ഇന്നത്തെ അവസ്ഥയില്‍ ശുദ്ധമായ പണം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് ഞാനാലോചിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന് ചോദിക്കരുത്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ആര്‍ക്കും വേണമെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാം…’ തനിക്കു മേലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കുമെന്നും കമല്‍ പറഞ്ഞു.

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending