Connect with us

Video Stories

സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ നഗരങ്ങളില്‍ ഷീ ലോഡ്ജുകള്‍

Published

on

 

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ ആരംഭിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും മിതമായ വാടകയില്‍ സുരക്ഷിതമായ താമസവും ഭക്ഷണവും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി തുടങ്ങുന്നതിന്റെ മുന്നോടിയായി നവംബര്‍ ഒന്നിന് ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. പദ്ധതിയുടെ ഏകോപനം പ്ലാനിങ് ബോര്‍ഡിനാണ്.
സ്ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പുതിയ ചുവടുവയ്പ്പായിരിക്കും ഷീ ലോഡ്ജുകള്‍ എന്ന് പ്ലാനിങ് ബോര്‍ഡ് അംഗം ഹരിലാല്‍ പറഞ്ഞു. നിലവില്‍ നഗരപ്രദേശങ്ങളില്‍ നിരവധി ഹോട്ടലുകളും ലോഡ്ജുകളും ഉണ്ടെങ്കിലും തനിച്ച് എത്തുന്ന സ്ത്രീകള്‍ക്ക് ഇവിടങ്ങളില്‍ താമസിക്കാന്‍ പലപ്പോഴും പ്രയാസം നേരിടേണ്ടി വരുന്നു. ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒറ്റയ്ക്കും കൂട്ടമായും നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ഭയം കൂടാതെ ഇവിടേക്ക് കടന്നു വരാനും താമസിക്കാനും കഴിയുമെന്നതാണ് പ്രത്യേകത.
വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ തങ്ങേണ്ടി വരുന്ന സത്രീകള്‍ക്ക് ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ടായിരിക്കും ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി ആലോചിച്ച് ഇതു സംബന്ധിച്ച മാതൃകാ പദ്ധതി തയ്യാറാക്കും. അതത് നഗരസഭകള്‍ക്കു കീഴിലായിരിക്കും ഷീ ലോഡ്ജുകളുടെ പ്രവര്‍ത്തനം. പദ്ധതിക്കായി കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. വാടക ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് പ്ലാനിങ് ബോര്‍ഡിന്റെ മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രോജക്ടുകള്‍ വച്ച തുക ഉപയോഗിച്ചോ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി ദേശീയ നഗര ഉപജീവന ദൗത്യത്തില്‍ നിന്നോ തുക ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സാമൂഹ്യമീതി വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സംയോജന സാധ്യതകളും പൂര്‍ണമായും ഉറപ്പു വരുത്തും. സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം കൈവരിക്കാന്‍ സഹായകരമാകുന്ന മാതൃകാ പദ്ധതിയെന്ന നിലയില്‍ ഇതിനായി കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി സംബന്ധിച്ച മാര്‍ഗരേഖയും ബിസിനസ് മാതൃകയും തയാറാക്കുന്നതിന്റെ ചുമതല കുടുംബശ്രീയെ ഏല്‍പ്പിച്ചു. ഷീ ലോഡ്ജുകളുടെ നടത്തിപ്പു ചുമതലയും കുടുംബശ്രീക്കായിരിക്കും. പദ്ധതിയുടെ ഭാഗമായി ഷീ ലോഡ്ജിന്റെ ലോഗോ തയാറാക്കി പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നതുള്‍പ്പെടെ ഓണ്‍ലൈന്‍ ബുക്കിങ്ങ്, ഹൗസ് കീപ്പിങ്ങ്, ഓഫീസ് നിര്‍വഹണം, ഭക്ഷണ വിതരണം, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. എല്ലാ ഷീ ലോഡ്ജിലേക്കും ആവശ്യമായ ജീവനക്കാരെ കുടുംബശ്രീ ശൃംഖലയില്‍ നിന്നുമാണ് തെരഞ്ഞെടുക്കുക. ഇവര്‍ക്കുളള പരിശീലനം അതത് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നല്‍കും. ഭക്ഷണ വിതരണത്തിന് അതത് നഗരപ്രദേശത്തെ കഫേ കുടുംബശ്രീ യുണിറ്റുകളെ ചുമതലപ്പെടുത്തും. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് ശൃംഖല പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സ്ത്രീശാക്തീകരണത്തിനും സ്ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും പുതിയ മാനങ്ങള്‍ കൈവരിക്കാന്‍ കഴിയും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending