Connect with us

Culture

എവിടെയും തലകുനിക്കാന്‍ ഉദ്ദേശിക്കുന്നില്ല; ഭരണകൂടം സൃഷ്ടിക്കുന്ന അനീതിയുടെ തീരുമാനങ്ങള്‍ക്ക് അനുകൂലമായി കോടികളോ ലക്ഷങ്ങളോ അനാവശ്യമായി ചെലവഴിക്കാന്‍ തയ്യാറല്ല

Published

on

കോഴിക്കോട്: മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് വരുന്നില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. കേരളത്തിലേക്ക് പോകാന്‍ മഅ്ദനി 14 ലക്ഷം രൂപ കെട്ടിവെക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ നിലപാടില്‍ മഅ്ദനിക്ക് പറയാനുള്ളത,് ഇത്രയും പൈസ കെട്ടിവെച്ച് കേരളത്തിലേക്ക് പോകുന്നതിനുള്ള സാഹചര്യത്തിലല്ല ഞാനുള്ളത് എന്നാണ്. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലിലും ഇവിടെ ഏഴുവര്‍ഷക്കാലത്തിലധികമായി വിചാരണത്തടവുകാരനായി കഴിയുന്ന എന്റെ അവസ്ഥ അതല്ല. ആസാഹചര്യമുള്ളതുകൊണ്ട് ഞാനതിന് തയ്യാറാകുന്നില്ല എന്നാണ് മഅ്ദനി വാട്‌സപ്പ് സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്.

ഭരണകൂടം സൃഷ്ടിക്കുന്ന അനീതിയുടെ തീരുമാനങ്ങള്‍ക്ക് അനുകൂലമായി കോടികളോ ലക്ഷങ്ങളോ ഇങ്ങനെ അനാവശ്യമായി ചെലവഴിക്കുക, അതിനുവേണ്ടി ആരുടെയും പൈസ കടമായിട്ടോ ഭൂമി ആയിട്ടോ ഉണ്ടാക്കുക അത്തരത്തിലുളഌകാര്യങ്ങളെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല എന്ന  നിലപാടാണ് മഅ്ദനി സ്വീകരിക്കുന്നത്. അതുകൊണ്ട് തൊട്ടടുത്ത ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള വരവ് പ്രതീക്ഷിക്കേണ്ട എന്നും മഅ്ദനി പറയുന്നു.

സമകാലീന ഇന്ത്യയിലും ലോകത്തിലും നടന്നുകൊണ്ടിരിക്കുന്ന അതിക്രൂരവും ഭീകരവുമായ നിരവധി സംഭവങ്ങളോട് ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഇത് വളരെ നിസ്സാരമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ എനിക്കിത് അല്‍പം പോലും ഹൃദയവേദനയുണ്ടാക്കിയിട്ടില്ല. മാനസികമായി അല്‍പം പോലും തളര്‍ച്ചയില്ല. സര്‍വ്വശക്തന്റെ തീരുമാനങ്ങള്‍ ഇതിലും ശക്തമായി പല രംഗങ്ങളിലും ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാറിന്റെ  ഇടപെടലില്‍ മഅദ്‌നി എ്ന്ന വിചാരണ തടവുകാരന് പറയാനുള്ളത്.

സര്‍വ്വശക്തന്റെ മുന്നില്‍ സര്‍വ്വതും സമര്‍പ്പിച്ചുകൊണ്ട് ഇന്‍ഷാ അള്ളാ എനിക്ക് അള്ളാഹുവിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകും അത് കിട്ടും അത് കിട്ടുമ്പോള്‍ അത് സ്വീകരിക്കും, അതിനപ്പുറം ഞാന്‍ അസ്ഥാനത്തും അനാവശ്യമായും എവിടെയും തലകുനിക്കാന്‍ ഉദ്ദേശിക്കുന്നില്ല, അള്ളാഹുവിന്‌റെ മുന്നിലല്ലാതെ. ഈ കാര്യത്തില്‍ ഇങ്ങനെയൊരു തീരുമാനത്തിലാണ് ഞാന്‍. എന്റെ കയ്യില്‍ എന്തായാലും പൈസയില്ല. വള്ളിയാഴ്ചകളില്‍ പള്ളിയില്‍ നിന്ന് പിരിച്ച് ഡോക്ടര്‍മാര്‍ക്കും വക്കീലന്മാര്‍ക്കും കൊടുക്കാനുള്ള പൈസ ഇങ്ങനെ കൊടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. പണമല്ല ഇപ്പോഴാവശ്യം പ്രാര്‍ത്ഥനയാണ്, ഹൃദയം തുറന്ന് പ്രാര്‍ത്ഥിക്കുക. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയ്ക്കും സര്‍വ്വശക്തനായ നാഥന്റെയും ഇടയില്‍ മറകളില്ല. ഒരുപക്ഷേ അല്‍പം വൈകിയാലും പ്രാര്‍ത്ഥനക്ക് ഫലമുണ്ടാകും. സര്‍വ്വശക്തന്‍ തുണക്കട്ടെ. എന്ന് പറഞ്ഞ് കൊണ്ടാണ് മഅ്ദനി സന്ദേശം അവസാനിപ്പിക്കുന്നത്.

അതേ സമയം മഅ്ദനി കേരളത്തിലെത്തിയാല്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി പി.ഡി.പി നേതാക്കള്‍ പറഞ്ഞു. മഅ്ദനിക്ക് കേരളത്തിലെത്തിയാല്‍ സുരക്ഷ നല്‍കും. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കും.
എ്ന്നും അറിയിച്ചു.

സുരക്ഷ ചെലവുകള്‍ക്കായി പതിനാല് ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് കര്‍ണ്ണാകട സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെയാണ് മഅദനിയുടെ കേരളയാത്ര അനിശ്ചിതത്വത്തിലായത്. പുറമെ എ.സി.പി ഉള്‍പ്പടെ 19 ഉദ്യോഗസ്ഥരുടെ വിമാന യാത്ര ചിലവും, സുരക്ഷ ഉദ്യോഗസ്ഥരുടെ പകുതി ശമ്പളവും നല്‍കണമെന്നും കര്‍ണ്ണാകട പോലീസ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്ര മുടങ്ങുകയായിരുന്നു.

വാട്‌സപ്പ് സന്ദേശത്തിന്റെ പൂര്‍ണരൂപം
അസലാമു അലൈക്കും,

എന്റെ പ്രിയപ്പെട്ട എല്ലാ സഹോദരങ്ങള്‍ക്കും, സര്‍വ്വശക്തനായ നാഥന്റെ അനുഗ്രഹം നിരന്തരം നാമേവരിലും വര്‍ഷിക്കുമാറാകട്ടെ. ഞാനിപ്പോഴീ വോയ്‌സ് ഇടുന്നത് എന്റെ പ്രിയപ്പെട്ട മാതാവിനെ സന്ദര്‍ശിക്കുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ബാംഗഌര്‍ സിറ്റി വിട്ട് പോകുന്നതിനുള്ള അനുമതി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിചാരണ കോടതിയെ സമീപിക്കുകയും വിചാരണ കോടതി മാതാവിനെ കാണാന്‍ പോകാമെന്നും അതിനുള്ള ചെലവ് നാം തന്നെ കൊടുക്കണമെന്നും മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പറ്റില്ല എന്നും പറഞ്ഞുകൊണ്ട് വിധി പറയുകയും അതില്‍ സുപ്രീം കോടതി റിവിഷന്‍ പോകുകയും, സുപ്രീം കോടതിയില്‍ നിന്ന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി കൂടി കിട്ടിയപ്പോഴും ചെലവ് നമ്മള്‍ തന്നെ വഹിക്കണം എന്ന് പറയുകയും ചെയ്തുകൊണ്ട് നിര്‍ദേശങ്ങള്‍ വന്നപ്പോഴൊക്കെ ഞാന്‍ ഗ്രൂപ്പിലേക്ക് വരികയോ നിങ്ങളോടൊന്നും സംസാരിക്കുകയോ ചെയ്തിട്ടില്ല. കാര്യങ്ങളെല്ലാം അന്തിമ തീരുമാനത്തിലെത്തിയ ശേഷം മാത്രം സംസാരിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ആസൂത്രകരുടെ ആസൂത്രണങ്ങള്‍ നീണ്ടുകൊണ്ടേയിരിക്കും.അവര്‍ ഏതെങ്കിലുമൊക്ക തരത്തില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും എന്ന് കൃത്യമായി ബോധ്യമുള്ളതുകൊണ്ടാണ് ഞാന്‍ ആഹ്ലാദ പ്രകടനത്തിനോ അഭിപ്രായപ്രകടനത്തിനോ ഒന്നും മുതിരാതിരുന്നത്.

ഇപ്പോള്‍, സുപ്രീം കോടതിയുടെ ഇന്നലത്തെ തീരുമാന പ്രകാരം കര്‍ണാടകത്തിലെ ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ കാണാന്‍ വേണ്ടി അഡ്വക്കേറ്റ് ഉസ്മാനും റജീബും പോവുകയും അദ്ദേഹവുമായി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍ അവിടന്ന് കിട്ടുന്ന വിവരം പോകുന്നതിന്റെ തുടക്കമെന്ന നിലയില്‍ തന്നെ 14 ലക്ഷം രൂപ കെട്ടിവെക്കണമെന്നാണ്. അതിനുശേഷം വീണ്ടും അടുത്ത ബില്‍ വരുമെന്ന് നമുക്കറിയാം. എന്തായാലും ഇത്രയും പൈസ കെട്ടിവെച്ച് കേരളത്തിലേക്ക് പോകുന്നതിനുള്ള സാഹചര്യത്തിലല്ല ഞാനുള്ളത്. 14 ലക്ഷം രൂപ അങ്ങനെ ഈയൊരു കാര്യത്തിനുവേണ്ടി കെട്ടിവെക്കാനും പിന്നീട് വീണ്ടും ബാക്കി പൈസ കൊടുക്കാനും ഇത്രയും ഭാരിച്ച ഒരു തുക കെട്ടിവെക്കാനും ഉള്ള സാഹചര്യത്തിലല്ല ഉള്ളത്.

ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലിലും ഇവിടെ ഏഴുവര്‍ഷക്കാലത്തിലധികമായി വിചാരണത്തടവുകാരനായി കഴിയുന്ന എന്റെ അവസ്ഥ അതല്ല. ആ സാഹചര്യമുള്ളതുകൊണ്ട് ഞാനതിന് തയ്യാറാകുന്നില്ല, എനിക്കറിയാം ഒരു പക്ഷേ ഇക്കാര്യം പറയുമ്പോള്‍ കോടീശ്വരന്മാരും ലക്ഷാധിപതികളും ഒന്നും അല്ലെങ്കിലും എന്റെ പ്രിയപ്പെട്ട സഹോദരങ്ങളായ നിങ്ങളൊക്കെ എന്ത് വിലകൊടുത്തും, നിങ്ങളുടെ ഭൂമി പോലും വിറ്റിട്ടായാലും നിങ്ങളതിന് തയ്യാറാകുമെന്ന് എനിക്കറിയാം. ഇന്നലെകളില്‍ എനിക്കാ അനുഭവമുണ്ട്. പക്ഷേ അങ്ങനെ ഭരണകൂടം സൃഷ്ടിക്കുന്ന അനീതിയുടെ തീരുമാനങ്ങള്‍ക്ക് അനുകൂലമായി കോടികളോ ലക്ഷങ്ങളോ ഇങ്ങനെ അനാവശ്യമായി ചെലവഴിക്കുക, അതിനുവേണ്ടി ആരുടെയും പൈസ കടമായിട്ടോ ഭൂമി ആയിട്ടോ ഉണ്ടാക്കുക അത്തരത്തിലുളഌകാര്യങ്ങളെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല.

നിലവില്‍ ഈ തീരുമാനപ്രകാരം ഇന്നോ നാളെയോ എനിക്കങ്ങോട്ട് വരാന്‍ കഴിയില്ല. ഈ പൈസ കെട്ടിവെച്ചുകൊണ്ട് വരാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഒന്നുകില്‍ കേരളാ ഗവണ്മെന്റുമായി ഈ കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകരെ ഏല്‍പിച്ചിട്ടുണ്ട്, അവര്‍ ഉത്തരവാദിത്തത്തോടെ ചര്‍ച്ചകള്‍ നടത്തി ഗവണ്മെന്റുമായി സംസാരിച്ച് എന്തെങ്കിലും തീരുമാനമുണ്ടാകുകയോ അതല്ലെങ്കില്‍ ഇനി ഈ വിഷയം സംബന്ധിച്ച് കോടതിയെ സമീപിക്കണോ എന്നുള്ളത് വക്കീലന്മാരുമായി ആലോചിച്ച് വേണ്ടിവന്നാല്‍ വീണ്ടും കോടതിയെ സമീപിച്ച് എന്തെങ്കിലും ഇളവ് നേടിയാലും ദീര്‍ഘ സമയമൊന്നുമുള്ള വരവും യാത്രയുമൊക്കെ ഒഴിവാക്കിക്കൊണ്ട് വിവാഹത്തില്‍ പങ്കെടുക്കല്‍ പോലുള്ള കാര്യങ്ങള്‍ ആലോചിച്ച് മാത്രമേ തീരുമാനിക്കാന്‍ കഴിയൂ. എന്റെ പ്രിയപ്പെട്ട സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത് നീതിയുടെ പ്രകാശം കിട്ടേണ്ട കേന്ദ്രങ്ങളില്‍ നിന്നെല്ലാം കരിന്തിരി കത്തിക്കൊണ്ടിരിക്കുമ്പോള്‍ അനാവശ്യമായി വെക്കുന്ന നിയമങ്ങളുടെയും അനാവശ്യമായി വെക്കുന്ന തീരുമാനങ്ങളുടെയും മുന്നില്‍ തലകുനിച്ച് വലിയ റിസ്‌കെടുത്ത് അതെല്ലാം അംഗീകരിച്ച് പോകുക എന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല.

അതുകൊണ്ട് ഇന്‍ഷാ അള്ളാ, എല്ലാവരും അന്വേഷിക്കുന്നുണ്ട്, തൊട്ടടുത്ത ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള വരവ് പ്രതീക്ഷിക്കേണ്ട. നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. സമകാലീന ഇന്ത്യയിലും ലോകത്തിലും നടന്നുകൊണ്ടിരിക്കുന്ന അതിക്രൂരവും ഭീകരവുമായ നിരവധി സംഭവങ്ങളോട് ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഇത് വളരെ നിസ്സാരമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ എനിക്കിത് അല്‍പം പോലും ഹൃദയവേദനയുണ്ടാക്കിയിട്ടില്ല. മാനസികമായി അല്‍പം പോലും തളര്‍ച്ചയില്ല.

സര്‍വ്വശക്തന്റെ തീരുമാനങ്ങള്‍ ഇതിലും ശക്തമായി പല രംഗങ്ങളിലും ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഇതും ഞാന്‍ അങ്ങനെ തന്നെ കാണുകയാണ്. സര്‍വ്വശക്തന്റെ മുന്നില്‍ സര്‍വ്വതും സമര്‍പ്പിച്ചുകൊണ്ട് ഇന്‍ഷാ അള്ളാ എനിക്ക് അള്ളാഹുവിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകും അത് കിട്ടും അത് കിട്ടുമ്പോള്‍ അത് സ്വീകരിക്കും, അതിനപ്പുറം ഞാന്‍ അസ്ഥാനത്തും അനാവശ്യമായും എവിടെയും തലകുനിക്കാന്‍ ഉദ്ദേശിക്കുന്നില്ല, അള്ളാഹുവിന്‌റെ മുന്നിലല്ലാതെ. ഈ കാര്യത്തില്‍ ഇങ്ങനെയൊരു തീരുമാനത്തിലാണ് ഞാന്‍.

എന്റെ കയ്യില്‍ എന്തായാലും പൈസയില്ല. വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ നിന്ന് പിരിച്ച് ഡോക്ടര്‍മാര്‍ക്കും വക്കീലന്മാര്‍ക്കും കൊടുക്കാനുള്ള പൈസ ഇങ്ങനെ കൊടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. എന്നാല്‍ നിങ്ങള്‍ ഭൂമി വിറ്റായാലും വീട് വിറ്റായാലും സഹായിക്കുന്ന മാനസികാവസ്ഥയിലുള്ള നിരവധി പാവങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരുണ്ട്.അവര്‍ തയ്യാറാകുമെന്ന് എനിക്കറിയാം. അത്രയും അനിവാര്യഘട്ടങ്ങളില്‍ മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. ഇപ്പോഴാവശ്യം പ്രാര്‍ത്ഥനയാണ്, ഹൃദയം തുറന്ന് പ്രാര്‍ത്ഥിക്കുക. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയ്ക്കും സര്‍വ്വശക്തനായ നാഥന്റെയും ഇടയില്‍ മറകളില്ല. ഒരുപക്ഷേ അല്‍പം വൈകിയാലും പ്രാര്‍ത്ഥനക്ക് ഫലമുണ്ടാകും. സര്‍വ്വശക്തന്‍ തുണക്കട്ടെ.
അസ്സലാമു അലൈകും വറഹ്മതുള്ളാഹി ബറാകാതുഹു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending