More
നെയ്മറിന് പകരം ആര്? ബാര്‍സയുടെ കണ്ണുകള്‍ ഈ കളിക്കാരിലാണ്

മാഡ്രിഡ്: നെയ്മര്‍ ക്ലബ്ബ് വിടാനുള്ള താല്‍പര്യം പ്രകടിപ്പിച്ച കാര്യം ബാര്‍സലോണ തന്നെ സ്ഥിരീകരിച്ചതോടെ അടുത്ത സീസണ്‍ മുതല്‍ സ്പാനിഷ് ലീഗില്‍ ആരാധകരുടെ പ്രിയപ്പെട്ട ‘എം.എസ്.എന്‍’ ത്രയം ഉണ്ടാകില്ലെന്നുറപ്പായി. 222 കോടി യൂറോ ഒറ്റയടിക്ക് നല്‍കിയാലേ നെയ്മറിന് വിട്ുപോകാനുള്ള അനുമതി നല്‍കൂ എന്ന് ബാര്‍സ പറയുന്നുണ്ടെങ്കിലും യുവേഫയുടെ ഫിനാന്‍ഷ്യല്‍ പവര്‍പ്ലേയ്ക്കുള്ളില്‍ നിന്നു തന്നെ ഇതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി. ഈയാഴ്ച തന്നെ ബ്രസീലിയന്‍ താരവുമായി അഞ്ചു വര്‍ഷ കരാറില്‍ അവര്‍ ഒപ്പുവെച്ചേക്കും.
കഴിഞ്ഞ സീസണില്‍ പ്രധാന കിരീടങ്ങളൊന്നും നേടാന്‍ കഴിയാതിരുന്ന ബാര്‍സ, നെയ്മറിനെ നഷ്ടമാകുന്നതോടെ ആക്രമണത്തിലെ സമവാക്യങ്ങള്‍ പൊളിച്ചെഴുതേണ്ട അവസ്ഥയിലാണ്. മുന്‍നിരയില്‍ നെയ്മറിന് പകരം ഒരു കളിക്കാരനെ ഉള്‍പ്പെടുത്തുന്നതിനു പകരം മധ്യനിരയെ ശക്തിപ്പെടുത്തി ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനും മുന്‍നിരയില്‍ കൂടുതല്‍ സ്‌പേസ് അനുവദിക്കുന്ന തന്ത്രമാവും കോച്ച് ഏണസ്‌റ്റോ വെല്‍വെര്‍ദെ അവലംബിക്കുക എന്നാണ് സൂചന. അങ്ങനെയെങ്കില്‍ കരുത്തനായ ഒരു പ്ലേമേക്കറാവും നെയ്മറിനു പകരമായി നൗകാംപിലെത്തുക. ബാര്‍സയുടെ കണ്ണ് ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കുട്ടിന്യോയിലാണെന്ന വാര്‍ത്തകള്‍ ഇതിന് ബലം നല്‍കുന്നു.
മധ്യനിര നിയന്ത്രിക്കുകയും മുന്‍നിരയിലേക്ക് പന്ത് സപ്ലൈ ചെയ്യുകയും ചെയ്യുന്ന കുട്ടിന്യോ ലിവര്‍പൂളില്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിന്റെ തന്ത്രങ്ങളിലെ പ്രധാന കണ്ണിയാണ്. ബ്രസീലിയന്‍ താരം വില്‍പ്പനക്കുള്ളതല്ലെന്നും വാങ്ങാന്‍ ശ്രമം നടത്തി ഊര്‍ജം കളയേണ്ടതില്ലെന്നും ക്ലോപ്പ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഈ ട്രാന്‍സ്ഫര്‍ സീസണില്‍ തന്നെ 72 ദശലക്ഷം പൗണ്ട് (606 കോടി രൂപ) എന്ന വന്‍തുക കുട്ടിന്യോക്കു വേണ്ടി ബാര്‍സ ഓഫര്‍ ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ആ പണം വേണ്ടെന്നും കുട്ടിന്യോ വില്‍ക്കാനുള്ളതല്ലെന്നുമായിരുന്നു ലിവര്‍പൂളിന്റെ നിലപാട്.
Philippe Coutinho would be "perfect replacement" for Neymar, says South American football expert Tim Vickery: https://t.co/1svPRmaTyg pic.twitter.com/n6tPQJX1Uh
— Sky Sports PL
(@SkySportsPL) August 2, 2017
എന്നാല്‍, ലിവര്‍പൂളിന് തള്ളാന്‍ കഴിയാത്ത മറ്റൊരു തുകയുമായി വീണ്ടും സമീപിക്കാനാണ് ബാര്‍സയുടെ പദ്ധതി എന്നാണറിയുന്നത്. 120 ദശലക്ഷം യൂറോ (904 കോടി രൂപ) ആയിരിക്കും അവരുടെ പുതിയ ഓഫര്‍. നെയ്മറിന്റെ ട്രാന്‍സ്ഫറില്‍ നിന്നു ലഭിക്കുന്ന ഭീമമായ തുക കുട്ടിന്യോക്കു വേണ്ടി എറിയാന്‍ ബാര്‍സക്ക് മടിയില്ലെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്. ഇത്രയും വലിയ തുക നിരസിക്കാന്‍ ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് തയാറായാലും ക്ലബ്ബുടമകള്‍ സമ്മതിക്കുമോ എന്നാണ് കാണേണ്ടത്.
ബാര്‍സയുടെ റഡാറിലുള്ള മറ്റൊരു താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജെസ്സി ലിന്‍ഗാര്‍ഡ് ആണ്. ഇംഗ്ലീഷ് താരമായ ലിന്‍ഗാര്‍ഡിന് 62 ദശലക്ഷം പൗണ്ട് ബാര്‍സ ഓഫര്‍ ചെയ്തിരുന്നെങ്കിലും യുനൈറ്റഡ് തള്ളുകയാണുണ്ടായത്. നെയ്മറിനെപ്പോലെ ഇടതുവിങില്‍ കളിക്കുന്ന ലിന്‍ഗാര്‍ഡ് മുന്‍നിരയിലെ ആക്രമണ ത്രയം നിലനിര്‍ത്താന്‍ ബാര്‍സയെ സഹായിക്കും.
BREAKING: Barcelona have tabled a bid with Manchester United for Jesse Lingard – to replace Neymar. Believed to be around £48m. [Marca] pic.twitter.com/YqNgAOnSIq
— Peter Harding (@PeterHardingDM) August 2, 2017
ബാര്‍സ നോട്ടമിടുന്ന മറ്റൊരു താരം ബൊറുഷ്യ ഡോട്മുണ്ടിന്റെ ഉസ്മാന്‍ ഡെംബലെ ആണ്. 20-കാരനായ ഡെംബലെ ഫ്രാന്‍സിന്റെ ഭാവിതാരമായാണ് വിലയിരുത്തപ്പെടുന്നത്. ഫോര്‍വേഡ് ആയി കളിക്കുന്ന താരത്തിന് മെസ്സിക്കും സുവാരസിനുമൊപ്പം തിളങ്ങാന്‍ കഴിയും. എന്നാല്‍, തന്റെ ഭാവി ഡോട്മുണ്ടില്‍ തന്നെയാണെന്നാണ് ഈയിടെ ഡെംബലെ വ്യക്തമാക്കിയത്.
Ousmane Dembele on transfer rumours: "I'm not interested in speculation at all, I'm happy here in Dortmund." pic.twitter.com/Gpkmc0egBW
— Squawka News (@SquawkaNews) August 1, 2017
അത്‌ലറ്റികോ മാഡ്രിഡിന്റെ ആന്റോയിന്‍ ഗ്രീസ്മന്‍ ബാര്‍സയിലേക്ക് കൂടുമാറുമെന്ന് വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും അത്‌ലറ്റി നേരിടുന്ന ട്രാന്‍സ്ഫര്‍ നിരോധനത്തെ തുടര്‍ന്ന് ഈ സീസണില്‍ ക്ലബ്ബ് വിടേണ്ടെന്ന് ഗ്രീസ്മന്‍ തീരുമാനിക്കുകയായിരുന്നു.
നെയ്മറിന് പകരക്കാരനെ തേടുമ്പോള്‍ ബാര്‍സക്കുള്ള ഏറ്റവും വലിയ ആശ്വാസം സാമ്പത്തിക മേഖലയിലെ സ്വാതന്ത്ര്യമാണ്. നെയ്മര്‍ ട്രാന്‍സ്ഫറിലൂടെ ലഭിക്കുന്ന വന്‍തുക സ്വതന്ത്രമായി ചെലവഴിക്കാന്‍ അവര്‍ക്കു കഴിയും. ക്ലബ്ബുകള്‍ സമ്മതിച്ചില്ലെങ്കില്‍ കൂടി കളിക്കാരുടെ സമ്മതമുണ്ടെങ്കില്‍ അവരെ സ്വന്തമാക്കാന്‍ കഴിയുമെന്നതാണ് അനുകൂല ഘടകം. റിലീസിങ് വ്യവസ്ഥയിലുള്ള വലിയ തുക നല്‍കി കുട്ടിന്യോ, ലിന്‍ഗാര്‍ഡ് എന്നിവരെ സ്വന്തമാക്കാന്‍ ബാര്‍സ ശ്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ട്രാന്‍സ്ഫറിലൂടെ ലഭിച്ച തുകയായതിനാല്‍ ഇടങ്കോലിടാന്‍ യുവേഫക്ക് കഴിയുകയുമില്ല.
Health
സംസ്ഥാനത്ത് ഒരു മാസത്തിനിടെ 46 പനി മരണം

സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വർധന. ഒരു മാസത്തിനിടെ 46 പനിമരണം റിപ്പോർട്ട് ചെയ്തു. എലിപ്പനി ബാധിച്ച് 28 പേരും മരിച്ചു. പനിബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണിത്. അതേസമയം മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക ഏറുകയാണ്. ഉറവിടം വ്യക്തമാകാത്തതാണ് ആരോഗ്യ വകുപ്പിൻ്റെ മുന്നിൽ പ്രതിസന്ധിയാകുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത് ഏഴു പേരാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആറു പേരും വയനാട്ടിലെ ഒരാളുമാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല.
ഉറവിടം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ചികിൽസയിലുള്ള തലക്കുളത്തൂർ പഞ്ചായത്തിലെ യുവാവിൻ്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പ്രാദേശികമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.
Cricket
ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

india
2,929 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ്; അനിൽ അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ്
ഇന്നലെ രാവിലെ എഴ് മണിയോടെയായിരുന്നു മുംബൈ കഫെ പരേഡിലെ സീവിൻഡിലുള്ള അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ് ആരംഭിച്ചത്

മുംബൈ: റിലയന്‍സ് (എഡിഎ) ഗ്രൂപ്പ് ചെയര്‍മാനും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പ്രൊമോട്ടറുമായ അനില്‍ അംബാനിയുടെ വീട്ടില്‍ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) റെയ്ഡ്. 2000 കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ സംഘം അനില്‍ അംബാനിയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്.
ഇന്നലെ രാവിലെ എഴ് മണിയോടെയായിരുന്നു മുംബൈ കഫെ പരേഡിലെ സീവിൻഡിലുള്ള അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ് ആരംഭിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വഞ്ചനാക്കുറ്റം ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനിൽ അംബാനിക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ സിബിഐ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.
ജൂണ്‍ 13ന് അനില്‍ അംബാനിയെയും റിലയന്‍സ് കമ്മ്യൂണിക്കേഷനെയും തട്ടിപ്പുകാരായി എസ്ബിഐ രേഖപ്പെടുത്തുകയും തുടര്‍ന്ന് ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ തട്ടിപ്പുകാരനാണെന്ന് രേഖപ്പെടുത്തിയാല്‍ 21 ദിവസത്തിനകം ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും സിബിഐയെയോ പൊലീസിനെയോ വിവരമറിയിക്കണമെന്നുമാണ് ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശം. ഇതനുസരിച്ചാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഡൽഹിയിലാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിബിഐ സംഘം റെയ്ഡിനെത്തിയപ്പോള്‍ അനില്‍ അംബാനിയും ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. അംബാനിയുമായി ബന്ധപ്പെട്ട മറ്റ് അഞ്ചിടങ്ങളിലും ഇന്നലെ സിബിഐയുടെ പരിശോധന നടന്നു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യമെന്ന് ഉദ്യോഹസ്ഥ വൃത്തങ്ങൾ അറിയിച്ചു.
മുമ്പ് യെസ് ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയുടെ വിവിധ സ്ഥാപനങ്ങളിലും കമ്പനികളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. 2017നും 2019നും ഇടയിൽ യെസ് ബാങ്കിൽ നടന്ന 3000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റം സംബന്ധിച്ച കേസ് അന്വേഷിക്കുന്നുണ്ടെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചിരുന്നു.
-
india3 days ago
‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മകന് വേണ്ടി ശബ്ദിക്കും’: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ
-
kerala3 days ago
ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്ത നിലയില്‍
-
kerala3 days ago
മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം
-
News3 days ago
കൊളംബിയയില്‍ രണ്ടിടങ്ങളിലായി ബോംബ് ആക്രമണം; 12 പൊലീസുകാര്‍ ഉള്‍പ്പടെ 17 പേര് മരിച്ചു
-
india3 days ago
തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം; സുപ്രീംകോടതി
-
kerala3 days ago
കാക്കനാട് 17കാരി പ്രസവിച്ചു; ഭര്‍ത്താവിനെതിരെ പോക്സോ കേസ്
-
kerala3 days ago
ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി
-
kerala3 days ago
‘വേടന് ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി