Connect with us

More

നെയ്മറിന് പകരം ആര്? ബാര്‍സയുടെ കണ്ണുകള്‍ ഈ കളിക്കാരിലാണ്

Published

on

മാഡ്രിഡ്: നെയ്മര്‍ ക്ലബ്ബ് വിടാനുള്ള താല്‍പര്യം പ്രകടിപ്പിച്ച കാര്യം ബാര്‍സലോണ തന്നെ സ്ഥിരീകരിച്ചതോടെ അടുത്ത സീസണ്‍ മുതല്‍ സ്പാനിഷ് ലീഗില്‍ ആരാധകരുടെ പ്രിയപ്പെട്ട ‘എം.എസ്.എന്‍’ ത്രയം ഉണ്ടാകില്ലെന്നുറപ്പായി. 222 കോടി യൂറോ ഒറ്റയടിക്ക് നല്‍കിയാലേ നെയ്മറിന് വിട്ുപോകാനുള്ള അനുമതി നല്‍കൂ എന്ന് ബാര്‍സ പറയുന്നുണ്ടെങ്കിലും യുവേഫയുടെ ഫിനാന്‍ഷ്യല്‍ പവര്‍പ്ലേയ്ക്കുള്ളില്‍ നിന്നു തന്നെ ഇതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി. ഈയാഴ്ച തന്നെ ബ്രസീലിയന്‍ താരവുമായി അഞ്ചു വര്‍ഷ കരാറില്‍ അവര്‍ ഒപ്പുവെച്ചേക്കും.

കഴിഞ്ഞ സീസണില്‍ പ്രധാന കിരീടങ്ങളൊന്നും നേടാന്‍ കഴിയാതിരുന്ന ബാര്‍സ, നെയ്മറിനെ നഷ്ടമാകുന്നതോടെ ആക്രമണത്തിലെ സമവാക്യങ്ങള്‍ പൊളിച്ചെഴുതേണ്ട അവസ്ഥയിലാണ്. മുന്‍നിരയില്‍ നെയ്മറിന് പകരം ഒരു കളിക്കാരനെ ഉള്‍പ്പെടുത്തുന്നതിനു പകരം മധ്യനിരയെ ശക്തിപ്പെടുത്തി ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനും മുന്‍നിരയില്‍ കൂടുതല്‍ സ്‌പേസ് അനുവദിക്കുന്ന തന്ത്രമാവും കോച്ച് ഏണസ്‌റ്റോ വെല്‍വെര്‍ദെ അവലംബിക്കുക എന്നാണ് സൂചന. അങ്ങനെയെങ്കില്‍ കരുത്തനായ ഒരു പ്ലേമേക്കറാവും നെയ്മറിനു പകരമായി നൗകാംപിലെത്തുക. ബാര്‍സയുടെ കണ്ണ് ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കുട്ടിന്യോയിലാണെന്ന വാര്‍ത്തകള്‍ ഇതിന് ബലം നല്‍കുന്നു.

മധ്യനിര നിയന്ത്രിക്കുകയും മുന്‍നിരയിലേക്ക് പന്ത് സപ്ലൈ ചെയ്യുകയും ചെയ്യുന്ന കുട്ടിന്യോ ലിവര്‍പൂളില്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിന്റെ തന്ത്രങ്ങളിലെ പ്രധാന കണ്ണിയാണ്. ബ്രസീലിയന്‍ താരം വില്‍പ്പനക്കുള്ളതല്ലെന്നും വാങ്ങാന്‍ ശ്രമം നടത്തി ഊര്‍ജം കളയേണ്ടതില്ലെന്നും ക്ലോപ്പ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഈ ട്രാന്‍സ്ഫര്‍ സീസണില്‍ തന്നെ 72 ദശലക്ഷം പൗണ്ട് (606 കോടി രൂപ) എന്ന വന്‍തുക കുട്ടിന്യോക്കു വേണ്ടി ബാര്‍സ ഓഫര്‍ ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ആ പണം വേണ്ടെന്നും കുട്ടിന്യോ വില്‍ക്കാനുള്ളതല്ലെന്നുമായിരുന്നു ലിവര്‍പൂളിന്റെ നിലപാട്.

എന്നാല്‍, ലിവര്‍പൂളിന് തള്ളാന്‍ കഴിയാത്ത മറ്റൊരു തുകയുമായി വീണ്ടും സമീപിക്കാനാണ് ബാര്‍സയുടെ പദ്ധതി എന്നാണറിയുന്നത്. 120 ദശലക്ഷം യൂറോ (904 കോടി രൂപ) ആയിരിക്കും അവരുടെ പുതിയ ഓഫര്‍. നെയ്മറിന്റെ ട്രാന്‍സ്ഫറില്‍ നിന്നു ലഭിക്കുന്ന ഭീമമായ തുക കുട്ടിന്യോക്കു വേണ്ടി എറിയാന്‍ ബാര്‍സക്ക് മടിയില്ലെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്. ഇത്രയും വലിയ തുക നിരസിക്കാന്‍ ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് തയാറായാലും ക്ലബ്ബുടമകള്‍ സമ്മതിക്കുമോ എന്നാണ് കാണേണ്ടത്.

ബാര്‍സയുടെ റഡാറിലുള്ള മറ്റൊരു താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജെസ്സി ലിന്‍ഗാര്‍ഡ് ആണ്. ഇംഗ്ലീഷ് താരമായ ലിന്‍ഗാര്‍ഡിന് 62 ദശലക്ഷം പൗണ്ട് ബാര്‍സ ഓഫര്‍ ചെയ്തിരുന്നെങ്കിലും യുനൈറ്റഡ് തള്ളുകയാണുണ്ടായത്. നെയ്മറിനെപ്പോലെ ഇടതുവിങില്‍ കളിക്കുന്ന ലിന്‍ഗാര്‍ഡ് മുന്‍നിരയിലെ ആക്രമണ ത്രയം നിലനിര്‍ത്താന്‍ ബാര്‍സയെ സഹായിക്കും.

ബാര്‍സ നോട്ടമിടുന്ന മറ്റൊരു താരം ബൊറുഷ്യ ഡോട്മുണ്ടിന്റെ ഉസ്മാന്‍ ഡെംബലെ ആണ്. 20-കാരനായ ഡെംബലെ ഫ്രാന്‍സിന്റെ ഭാവിതാരമായാണ് വിലയിരുത്തപ്പെടുന്നത്. ഫോര്‍വേഡ് ആയി കളിക്കുന്ന താരത്തിന് മെസ്സിക്കും സുവാരസിനുമൊപ്പം തിളങ്ങാന്‍ കഴിയും. എന്നാല്‍, തന്റെ ഭാവി ഡോട്മുണ്ടില്‍ തന്നെയാണെന്നാണ് ഈയിടെ ഡെംബലെ വ്യക്തമാക്കിയത്.

അത്‌ലറ്റികോ മാഡ്രിഡിന്റെ ആന്റോയിന്‍ ഗ്രീസ്മന്‍ ബാര്‍സയിലേക്ക് കൂടുമാറുമെന്ന് വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും അത്‌ലറ്റി നേരിടുന്ന ട്രാന്‍സ്ഫര്‍ നിരോധനത്തെ തുടര്‍ന്ന് ഈ സീസണില്‍ ക്ലബ്ബ് വിടേണ്ടെന്ന് ഗ്രീസ്മന്‍ തീരുമാനിക്കുകയായിരുന്നു.

നെയ്മറിന് പകരക്കാരനെ തേടുമ്പോള്‍ ബാര്‍സക്കുള്ള ഏറ്റവും വലിയ ആശ്വാസം സാമ്പത്തിക മേഖലയിലെ സ്വാതന്ത്ര്യമാണ്. നെയ്മര്‍ ട്രാന്‍സ്ഫറിലൂടെ ലഭിക്കുന്ന വന്‍തുക സ്വതന്ത്രമായി ചെലവഴിക്കാന്‍ അവര്‍ക്കു കഴിയും. ക്ലബ്ബുകള്‍ സമ്മതിച്ചില്ലെങ്കില്‍ കൂടി കളിക്കാരുടെ സമ്മതമുണ്ടെങ്കില്‍ അവരെ സ്വന്തമാക്കാന്‍ കഴിയുമെന്നതാണ് അനുകൂല ഘടകം. റിലീസിങ് വ്യവസ്ഥയിലുള്ള വലിയ തുക നല്‍കി കുട്ടിന്യോ, ലിന്‍ഗാര്‍ഡ് എന്നിവരെ സ്വന്തമാക്കാന്‍ ബാര്‍സ ശ്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ട്രാന്‍സ്ഫറിലൂടെ ലഭിച്ച തുകയായതിനാല്‍ ഇടങ്കോലിടാന്‍ യുവേഫക്ക് കഴിയുകയുമില്ല.

india

ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻ‌വലിച്ച് അധികൃതർ

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു

Published

on

മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർ​ഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. ​കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.

ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.

ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻ‌സിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Continue Reading

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

kerala

പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍

Published

on

തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending