Connect with us

Video Stories

ഇപ്പോള്‍ എല്ലാം ശരിയായോ?

Published

on

തിരുവനന്തപുരം നഗരത്തേയും പരിസരപ്രദേശങ്ങളേയും രണ്ടാഴ്ചയോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷം ഇപ്പോള്‍ ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്. നാട്ടില്‍ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷത്തേയും നേതാക്കള്‍ തുല്യ താല്‍പര്യത്തോടെ ഒരു മേശക്കു ചുറ്റുമിരിക്കാനും ചര്‍ച്ച നടത്താനും കാണിച്ച വിശാല മനസ്സ്, പക്ഷേ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് അവശേഷിപ്പിക്കുന്നത്. ജനാധിപത്യ രാജ്യമെന്ന നിലയില്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനുള്ള അവകാശം കേരള ജനതക്കുണ്ടെന്നാണ് വിശ്വസിക്കുന്നത്.

ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തോടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ കൊടി നാട്ടലുമായി ബന്ധപ്പെട്ട് തുടങ്ങിയ സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷം പാരമ്യതയില്‍ എത്തിയത്. ഇരുപക്ഷത്തേയും ഓഫീസുകള്‍ ആക്രമിച്ചുകൊണ്ട് തുടങ്ങിയ സംഘര്‍ഷം വൈകാതെ തന്നെ ഒരു ജീവനെടുക്കുന്നതിലെത്തി. തൊട്ടുപിന്നാലെ തന്നെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നടപടികളും ഇരുപക്ഷത്തുനിന്നുമുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ഗവര്‍ണറേയും മുന്നില്‍ നിര്‍ത്തി മോദി സര്‍ക്കാര്‍ വിരല്‍ ചൂണ്ടിയപ്പോഴേക്കും സംസ്ഥാന മുഖ്യമന്ത്രി സംഘര്‍ഷം അവസാനിപ്പിക്കാമെന്ന് ഉറപ്പു കൊടുത്തത് തെറ്റായിപ്പോയെന്ന് വിമര്‍ശിച്ചത് സ്വന്തം പാര്‍ട്ടിക്കാരും മുന്നണിയിലെ കൂട്ടുകക്ഷികളും തന്നെയാണ്. നാട്ടില്‍ സമാധാനം വേണമെന്നത് ആഗ്രഹിക്കുന്ന ഭരണാധികാരിയെ സംബന്ധിച്ചിടത്തോളവും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നത് പ്രഥമ പരിഗണനയുള്ള കാര്യം തന്നെയാണ്.

ആ നിലക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ കുറ്റം പറയാനാകില്ല. എന്നാല്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇടപെടാന്‍ ഗവര്‍ണറും കേന്ദ്രസര്‍ക്കാറും വടിയെടുക്കുന്നതു വരെ കാത്തിരിക്കണമായിരുന്നണോ എന്ന ചോദ്യം അത്ര ലാഘവത്തോടെ കാണാനാവില്ല.
അതിനേക്കാള്‍ പ്രസക്തമായ ചില ചോദ്യങ്ങള്‍ കൂടിയുണ്ട്.

ആദ്യം സമാധാന ചര്‍ച്ച നടന്നത് സി.പി.എമ്മിന്റേയും ആര്‍.എസ്.എസിന്റെയും സംസ്ഥാന നേതാക്കള്‍ തമ്മിലാണ്. അതും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍. അപ്പോള്‍ തന്നെ സംഘര്‍ഷങ്ങള്‍ക്ക് അയവു വരികയും ചെയ്തു. നേതാക്കള്‍ പരസ്പരം ഹസ്തദാനംചെയ്ത് പിരിഞ്ഞതിനു പിന്നാലെതന്നെ സംഘര്‍ഷം അവസാനിച്ചുവെങ്കില്‍ നേതൃതലത്തിലെ നിര്‍ദേശങ്ങള്‍ക്കും അക്രമസംഭവങ്ങളില്‍ പങ്കുണ്ടായിരുന്നുവെന്നു തന്നെയല്ലേ കരുതേണ്ടത്. കണ്ണൂരിലും കോട്ടയത്തും ഉള്‍പ്പെടെ താഴെ തലങ്ങളില്‍ നടന്ന സി.പി.എം – ആര്‍.എസ്.എസ് ചര്‍ച്ച ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനം മാത്രമായിരുന്നില്ലേ. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പ്രഖ്യാപിക്കുമ്പോള്‍ അതിനര്‍ത്ഥം ഇരുപക്ഷവും അറിഞ്ഞുകൊണ്ടുള്ള നാടകങ്ങള്‍ മാത്രമാണ് അരങ്ങേറുന്നതെന്നല്ലേ…

സംഘര്‍ഷവും സമാധാന ചര്‍ച്ചയും ബി.ജെ.പിയും ആര്‍.എസ്.എസും ആസൂത്രണം ചെയ്ത തട്ടിപ്പ് മാത്രമായിരുന്നോ എന്ന ചോദ്യത്തിന് കൂടി ഉത്തരം നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ബി.ജെ.പി ഏറ്റവും വലിയ അഴിമതി ആരോപണങ്ങളെ നേരിട്ട വേളയില്‍ തന്നെയാണ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് തലസ്ഥാന നഗരി വേദിയായത് എന്നതിനെ യാദൃഛികമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അഴിമതിക്കെതിരായ ബി.ജെ.പിയുടെ പോരാട്ടം കാപട്യമാണെന്ന് ഇതിനകം തന്നെ തിരിച്ചറിയപ്പെട്ടതാണ്. എന്നാല്‍ വര്‍ഗീയത ഊതിക്കത്തിച്ചും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വ്യാപകമാക്കിയും ബിഫ് ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നും ഇതിന് തന്ത്രപരമായി മറയിടാനാണ് രാജ്യം മുഴുവന്‍ ബി.ജെ.പിയും സംഘ്പരിവാറും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളംപോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് സംഘ്പരിവാറിന്റെ ഈ വര്‍ഗീയ കുതന്ത്രങ്ങള്‍ ഏശാതെ പോകുന്നത്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പകരം രാഷ്ട്രീയ സംഘര്‍ഷമാണ് കേരളത്തില്‍ കുറേക്കൂടി സാധ്യതയെന്ന ആര്‍.എസ്.എസിന്റെ തിരിച്ചറിവാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ പ്രേരണയെന്ന് പകല്‍പോലെ വ്യക്തമാണ്. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്നത് കേവലം അഴിമതി ആരോപണം മാത്രമല്ല. പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പരിശോധനയില്‍ സത്യമെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്ത തുറന്ന വസ്തുതയാണ്. ആ സത്യം അതിന്റെ എല്ലാ വികൃത മുഖങ്ങളോടെയും മാധ്യമങ്ങള്‍ അനാവരണം ചെയ്യാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ് തലസ്ഥാനം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വേദിയായത്. അഴിമതി ആരോപണം ചര്‍ച്ചകളില്‍ വരുന്നതിനെ തന്ത്രപൂര്‍വ്വം വഴിതിരിച്ചു വിടുകയായിരുന്നോ തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷത്തിനു പിന്നിലെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ബാധ്യതയും ആഭ്യന്തര വകുപ്പിനുണ്ട്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമല്ല. അത്തരം കൊലപാതകങ്ങളില്‍ മിക്കപ്പോഴും ആര്‍.എസ്.എസും സി.പി.എമ്മും തന്നെയായിരുന്നു മുഖാമുഖം. ചോരക്കറ കൊണ്ട് കണ്ണൂരിന്റെ ഭൂപടത്തിന് ഭീതിയുടെ നിറം പകര്‍ന്നു നല്‍കിയപ്പോഴൊന്നും ഇല്ലാത്ത ആധി ഇപ്പോള്‍ എന്തിനാണ്. ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളും ദളിത് വേട്ടയും അടിക്കടി ആവര്‍ത്തിക്കപ്പെടുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആവശ്യമില്ലാത്ത രാഷ്ട്രപതി ഭരണ വാദവുമായി ആര്‍.എസ്.എസ് രംഗത്തെത്തുന്നതിനു പിന്നിലും അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് പറന്നെത്തി രാഷ്ട്രീയ കൊലപാതകത്തിന് മുമ്പെങ്ങുമില്ലാത്ത വിധം ദേശീയ പരിവേഷം നല്‍കുന്നതിനു പിന്നിലുമുള്ള അജണ്ട അഴിമതിക്കഥകള്‍ക്ക് മറയിടല്‍ അല്ലാതെ മറ്റൊന്നുമല്ല. അത് തിരിച്ചറിയാന്‍ കഴിയാതെ, സംഘ് പരിവാര്‍ മെനയുന്ന താളത്തിനൊത്ത് തുള്ളുന്ന നിലയിലേക്ക് സി.പി.എം തരംതാഴുന്നത് രാജ്യത്തെ മതേതര മനസ്സുകളെയാണ് മുറിവേല്‍പ്പിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Film

ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍

ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..

Published

on

ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.  നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.

എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

ഡയസ്പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.

ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന്‍ ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം കിഷ്‌കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്‌കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന്‍ രഞ്ജിത മേനോന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്‍, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര്‍ കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

 

Continue Reading

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Trending