Connect with us

More

അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരില്ല

Published

on

 

ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരില്ല. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗലാന്റ്. സിക്കിം, എന്നിവിടങ്ങളില്‍ നിന്നാണ് ഹാജിമാരില്ലാത്തത്. ഇന്ത്യയില്‍ നിന്നും 123700 പേരാണ് ഹജ്ജിനായി സര്‍ക്കാര്‍ ക്വാട്ടയില്‍ പുറപ്പെടുന്നത്. ഇവര്‍ക്കുള്ള വിമാന ഷെഡ്യൂളുകളായി. ഹാജിമാരെ സേവിക്കാന്‍ 593 വളണ്ടിയര്‍മാരെ വിവിധ സര്‍ക്കാറുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഹാജിമര്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് (29017). രണ്ടാം സ്ഥാനം കേരളത്തിനാണ് (11197), ഹാജിമാരെ സേവിക്കാന്‍ നിയോഗിച്ച വളണ്ടിയര്‍മാര്‍ക്ക് വിവിധ നിറങ്ങളിലുള്ള യൂണിഫോമുകള്‍ അനുവദിച്ചു. നേരത്തെ ഇത് ഓരേ കളറിലായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് വേഗത്തില്‍ തിരിച്ചറിയുന്നതിനാണ് ഇക്കുറി വ്യത്യസ്ത നിറങ്ങളിലാക്കിയതെന്ന് ഹജ്ജ് വളണ്ടിയര്‍മാരുടെ ചുമതല വഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള അസിസ്റ്റന്റ് ഹജ്ജ് ഓഫീസര്‍ മുജീബ് പുത്തലത്ത് പറഞ്ഞു. വിവിധ നിറങ്ങളിലാക്കിയത് ഹാജിമാര്‍ക്ക് ഗുണം ചെയ്യും. ഇത്തവണ കേരളത്തിനു ഡാര്‍ക്ക് ഗ്രേ നിറമായിരിക്കും. യു.പിക്ക് കടുത്ത പച്ച നിറമായിരിക്കും. ആസാമിനു ഇളം പച്ച, മഹാരാഷ്ട്രക്ക് സില്‍വര്‍ നിറം. ജമ്മുവിനു ലൈറ്റ് ക്രീം തുടങ്ങിയവയാണ് വളണ്ടിയര്‍ യൂണിഫോം നിറം.
വിവിധ നിറങ്ങളിലാക്കണമെന്ന ആവശ്യം മക്കയിലെ ഹജ്ജ് അധികൃതര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് മുജീബ് പറഞ്ഞു. ഓരോ സംസ്ഥാനങ്ങളില്‍നിന്നുള്ള ഹാജിമാരുടെ എണ്ണം ഇപ്രകാരം. അന്തമാന്‍ നിക്കോബാര്‍ 52, ആന്ധ്രപ്രദേശ് 2728, ആസാം 4279, ബിഹാര്‍ 9663, ചണ്ഢിഗഡ് 82, ദാദ്ര ആന്റ് നഗര്‍ ഹാവല്‍ 21, ഡാമന്‍ ഡ്യൂ 27, ഡല്‍ഹി 1628, ഗോവ 196, ഗുജറാത്ത് 10877, ഹരിയാന 1343, ഹിമാചല്‍ പ്രദേശ് 129, ജമ്മുകാശ്മീര്‍ 7960, ജാര്‍ഖണ്ഢ് 3306, കര്‍ണാടക 5951, ലക്ഷദീപ് 298, മധ്യപ്രദേശ് 3599, മഹാരാഷ്ട്ര 9780, മണിപ്പൂര്‍ 388, ഒഡിഷ്യ 688, പോണ്ടിച്ചേരി 123, പഞ്ചാബ് 303, രാജസ്ഥാന്‍ 4686, തമിഴ്‌നാട് 3189, തെലുങ്കാന 3367, ത്രിപുര 134, ഉത്തരാഖണ്ഢ് 1061, പശ്ചിമ ബംഗാള്‍ 9940,
ഇന്ത്യയിലെ എല്ലാ ഹജ്ജ് വളണ്ടിയര്‍മാരുടെയും മേധാവിയായി മലയാളി നിയമിതനായി എന്ന പ്രത്യേകതയുണ്ട്. ഹജ്ജ് സേവന രംഗത്ത് ഇന്ത്യക്ക് എന്നും മാതൃകയായി നില കൊണ്ടത് കേരളമാണെന്ന സവിശേഷതയുണ്ട്. ഇന്ത്യയിലെ വളണ്ടിയര്‍മാരെ നയിക്കാന്‍ അവസരം ലഭിച്ചത് കഴിഞ്ഞ കുറെക്കാലമായി കേരളത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ചുമതലവഹിക്കുന്ന മുജീബ് പുത്തലത്ത് പറഞ്ഞു. രണ്ട് വര്‍ഷമായി കേരളത്തിന്റെ ഹജ്ജ് കോ ഓര്‍ഡിനേറ്ററായിരുന്നു മുജീബ്, ഇന്ത്യയില്‍ നിന്നുള്ള എല്ലാ വളണ്ടിയര്‍മാരെയും കോര്‍ത്തിണക്കി വാട്‌സ്പ്പ് ഗ്രൂപ്പ് ഉണ്ടാക്കുമെന്നും സേവന രംഗത്ത് കേരള മോഡലില്‍ ശാസ്ത്രീയ സമീപനം സ്വീകരിക്കുമെന്നും മുജീബ് ‘ചന്ദ്രിക’യോട് പറഞ്ഞു.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending