Connect with us

More

അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരില്ല

Published

on

 

ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരില്ല. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗലാന്റ്. സിക്കിം, എന്നിവിടങ്ങളില്‍ നിന്നാണ് ഹാജിമാരില്ലാത്തത്. ഇന്ത്യയില്‍ നിന്നും 123700 പേരാണ് ഹജ്ജിനായി സര്‍ക്കാര്‍ ക്വാട്ടയില്‍ പുറപ്പെടുന്നത്. ഇവര്‍ക്കുള്ള വിമാന ഷെഡ്യൂളുകളായി. ഹാജിമാരെ സേവിക്കാന്‍ 593 വളണ്ടിയര്‍മാരെ വിവിധ സര്‍ക്കാറുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഹാജിമര്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് (29017). രണ്ടാം സ്ഥാനം കേരളത്തിനാണ് (11197), ഹാജിമാരെ സേവിക്കാന്‍ നിയോഗിച്ച വളണ്ടിയര്‍മാര്‍ക്ക് വിവിധ നിറങ്ങളിലുള്ള യൂണിഫോമുകള്‍ അനുവദിച്ചു. നേരത്തെ ഇത് ഓരേ കളറിലായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് വേഗത്തില്‍ തിരിച്ചറിയുന്നതിനാണ് ഇക്കുറി വ്യത്യസ്ത നിറങ്ങളിലാക്കിയതെന്ന് ഹജ്ജ് വളണ്ടിയര്‍മാരുടെ ചുമതല വഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള അസിസ്റ്റന്റ് ഹജ്ജ് ഓഫീസര്‍ മുജീബ് പുത്തലത്ത് പറഞ്ഞു. വിവിധ നിറങ്ങളിലാക്കിയത് ഹാജിമാര്‍ക്ക് ഗുണം ചെയ്യും. ഇത്തവണ കേരളത്തിനു ഡാര്‍ക്ക് ഗ്രേ നിറമായിരിക്കും. യു.പിക്ക് കടുത്ത പച്ച നിറമായിരിക്കും. ആസാമിനു ഇളം പച്ച, മഹാരാഷ്ട്രക്ക് സില്‍വര്‍ നിറം. ജമ്മുവിനു ലൈറ്റ് ക്രീം തുടങ്ങിയവയാണ് വളണ്ടിയര്‍ യൂണിഫോം നിറം.
വിവിധ നിറങ്ങളിലാക്കണമെന്ന ആവശ്യം മക്കയിലെ ഹജ്ജ് അധികൃതര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് മുജീബ് പറഞ്ഞു. ഓരോ സംസ്ഥാനങ്ങളില്‍നിന്നുള്ള ഹാജിമാരുടെ എണ്ണം ഇപ്രകാരം. അന്തമാന്‍ നിക്കോബാര്‍ 52, ആന്ധ്രപ്രദേശ് 2728, ആസാം 4279, ബിഹാര്‍ 9663, ചണ്ഢിഗഡ് 82, ദാദ്ര ആന്റ് നഗര്‍ ഹാവല്‍ 21, ഡാമന്‍ ഡ്യൂ 27, ഡല്‍ഹി 1628, ഗോവ 196, ഗുജറാത്ത് 10877, ഹരിയാന 1343, ഹിമാചല്‍ പ്രദേശ് 129, ജമ്മുകാശ്മീര്‍ 7960, ജാര്‍ഖണ്ഢ് 3306, കര്‍ണാടക 5951, ലക്ഷദീപ് 298, മധ്യപ്രദേശ് 3599, മഹാരാഷ്ട്ര 9780, മണിപ്പൂര്‍ 388, ഒഡിഷ്യ 688, പോണ്ടിച്ചേരി 123, പഞ്ചാബ് 303, രാജസ്ഥാന്‍ 4686, തമിഴ്‌നാട് 3189, തെലുങ്കാന 3367, ത്രിപുര 134, ഉത്തരാഖണ്ഢ് 1061, പശ്ചിമ ബംഗാള്‍ 9940,
ഇന്ത്യയിലെ എല്ലാ ഹജ്ജ് വളണ്ടിയര്‍മാരുടെയും മേധാവിയായി മലയാളി നിയമിതനായി എന്ന പ്രത്യേകതയുണ്ട്. ഹജ്ജ് സേവന രംഗത്ത് ഇന്ത്യക്ക് എന്നും മാതൃകയായി നില കൊണ്ടത് കേരളമാണെന്ന സവിശേഷതയുണ്ട്. ഇന്ത്യയിലെ വളണ്ടിയര്‍മാരെ നയിക്കാന്‍ അവസരം ലഭിച്ചത് കഴിഞ്ഞ കുറെക്കാലമായി കേരളത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ചുമതലവഹിക്കുന്ന മുജീബ് പുത്തലത്ത് പറഞ്ഞു. രണ്ട് വര്‍ഷമായി കേരളത്തിന്റെ ഹജ്ജ് കോ ഓര്‍ഡിനേറ്ററായിരുന്നു മുജീബ്, ഇന്ത്യയില്‍ നിന്നുള്ള എല്ലാ വളണ്ടിയര്‍മാരെയും കോര്‍ത്തിണക്കി വാട്‌സ്പ്പ് ഗ്രൂപ്പ് ഉണ്ടാക്കുമെന്നും സേവന രംഗത്ത് കേരള മോഡലില്‍ ശാസ്ത്രീയ സമീപനം സ്വീകരിക്കുമെന്നും മുജീബ് ‘ചന്ദ്രിക’യോട് പറഞ്ഞു.

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

Trending