Connect with us

Video Stories

ഗുജറാത്തില്‍ അതീവ നാടകീയ രംഗങ്ങള്‍ ഒടുവില്‍ പട്ടേല്‍

Published

on

 

ന്യൂഡല്‍ഹി/ഗാന്ധിനഗര്‍: ഉദ്വേഗജനകവും അതിനാടകീയവുമായ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് ജയ സാധ്യത ഉറപ്പിച്ചു
വോട്ടെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മുതല്‍ ആരംഭിച്ച മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് കമ്മീഷന്‍ ഫലം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ പരാതിയില്‍ രണ്ട് വിമത എം.എല്‍.എമാരുടെ വോട്ട് കമ്മീഷന്‍ അസാധുവാക്കി. രാത്രി വൈകി വരെ എം.എല്‍.എമാര്‍ക്കു വേണ്ടി നില കൊണ്ട ബി.ജെ.പിക്ക് തീരുമാനം കനത്ത തിരിച്ചടിയായി.

കോണ്‍ഗ്രസിന്റെ പരാതി
രണ്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ വോട്ടു ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണിച്ചു എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവരുടെ വോട്ട് അസാധുവാക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം. വോട്ടെണ്ണുന്നതിനിടെയായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ഇതോടെ വോട്ടെണ്ണല്‍ നിലച്ചു. വിമത എം.എല്‍.എമാരായ രാഘവ്ജി പട്ടേല്‍, ഭൊലാഭായ് ഗോഹില്‍ എന്നിവരാണ് ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയത്. അതേസമയം, പരാജയഭീതി മൂലമാണ് കോണ്‍ഗ്രസിന്റെ ആരോപണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാല്‍ ആര്‍ക്കും അതില്‍ ഇടപെടാന്‍ ആകില്ലെന്നും ബി.ജെ.പി തിരിച്ചടിച്ചു.

ഗാന്ധിനഗറില്‍ നിന്ന്
ഡല്‍ഹിയിലേക്ക്
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയ ശേഷം കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതോടെ, യുദ്ധക്കളം ഗാന്ധിനഗറില്‍ നിന്ന് രാഷ്ട്രതലസ്ഥാനത്തേക്കു മാറി.

കമ്മീഷനിലേക്ക്
നേതാക്കളുടെ പട
വിമത കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ക്രോസ് വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസാണ് ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തൊട്ടുപിന്നാലെ, ആരോപണം അടിസ്ഥാന രഹിതമാണെന്നും വോട്ടിങ് പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംഘവും കമ്മീഷനെ സമീപിച്ചു.
കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലാണ് രണ്ടു തവണ ബി.ജെ.പി തെര.കമ്മീഷനു മുമ്പിലെത്തിയത്. ആദ്യസംഘത്തില്‍ അഞ്ചു കേന്ദ്രമന്ത്രിമാരാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പി.ചിദംബരം, മുകുള്‍ വാസ്‌നിക്, ഗുലാംനബി ആസാദ്, രണ്‍ദീപ് സുര്‍ജേവാല, ആര്‍.പി.എന്‍ സിങ് തുടങ്ങിയവരാണ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചക്ക് നേതൃത്വം നല്‍കിയത്. മൊത്തം മൂന്ന് തവണയാണ് ഇരുകക്ഷികളും കമ്മീഷനെ സമീപിച്ചത്.
ഇരുകക്ഷികളും തുടര്‍ച്ചയായി കാണാനെത്തുന്ന സാഹചര്യത്തില്‍ കമ്മീഷന്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും സന്ദര്‍ശനാനുമതി നിഷേധിച്ചു.

എളുപ്പത്തില്‍ ജയിച്ചുകയറി അമിത് ഷായും
സ്മൃതി ഇറാനിയും
176 അംഗ സഭയില്‍ 121 അംഗങ്ങളുടെ പിന്തുണയുള്ള ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പെ ജയമുറപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം മൊത്തം അംഗങ്ങളുടെ നാലിലൊന്ന് വോട്ടാണ് ജയിക്കാനായി വേണ്ടത്. അഥവാ 45 വോട്ടു കിട്ടിയാല്‍ ജയിക്കാം. ഷായും സ്മൃതിയും ഇത് നേരത്തെ ഉറപ്പിച്ചിരുന്നു.

ജെ.ഡി.യു വോട്ട്
കോണ്‍ഗ്രസ് പെട്ടിയില്‍
തെരഞ്ഞെടുപ്പില്‍ ശരദ്പവാറിന്റെ എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ ഒരാളായ കന്ധാല്‍ ജഡേജ പാര്‍ട്ടി വിപ്പ് ലംഘിച്ച് ബി.ജെ.പിക്കു വോട്ടു ചെയ്തു. മറ്റൊരു എം.എല്‍.എ ആയ ജയന്ത് പട്ടേല്‍ ആര്‍ക്കു വോട്ടു ചെയ്തുവെന്ന് വ്യക്തമല്ല. അതേസമയം, സഭയിലെ ഏക ജെ.ഡി.യു എം.എല്‍.എ ഛോട്ടുഭായി വാസവകോണ്‍ഗ്രസിന് വോട്ടു ചെയ്തു. ജെ.ഡിയു അംഗത്തോട് ബി.ജെ.പിക്കു വോട്ടുചെയ്യാനാണ് പാര്‍ട്ടി നേതാവ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നത്. അതിനിടെ, ഗുജറാത്ത് പാര്‍ട്ടി സെക്രട്ടറി അരുണ്‍ ശ്രീവാസ്തവയെ സ്ഥാനത്തു നിന്ന് ജെ.ഡി.യു പുറത്താക്കി.

കോണ്‍ഗ്രസിന്റെ
അംഗബലം
57 എം.എല്‍.എമാരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ സഭയിലെത്തിയിരുന്നത്. എന്നാല്‍ ആറ് എം.എല്‍.എമാര്‍ രാജിവെച്ചതോടെ അംഗബലം 51 ആയി ചുരുങ്ങി. ഈ അമ്പത്തിയൊന്ന് എം.എല്‍.എമാരില്‍ ശങ്കര്‍സിങ് വഗേലയടക്കം ആറു പേര്‍ കോണ്‍ഗ്രസിനെതിരെ ക്രോസ് വോട്ട് ചെയ്തു. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ഒരു എം.എല്‍.എ കരംസിംഹ് മക്‌വാന ക്രോസ് വോട്ട് ചെയ്തതോടെ കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ട് 43 ആയി ചുരുങ്ങി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending