More
മൂന്നാം ടെസ്റ്റ് ജഡേജക്കു പകരം അക്‌സര്‍ പട്ടേല്‍

കൊളംബൊ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ഇടങ്കയ്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. കാന്‍ഡിയില്‍ ശനിയാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇന്ത്യ എ ടീമില്‍ അംഗമായിരുന്ന പട്ടേല്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. എന്നാല്‍ 23കാരനായ താരത്തിന് അന്തിമ ഇലവനില്‍ ഇടംകണ്ടെത്താനാകുമോയെന്നത് സംശയമാണ്. 23കാരനായ അക്‌സര്‍ പട്ടേല്‍ 30 ഏകദിനങ്ങളും ഏഴ് ട്വന്റി ട്വന്റി മത്സരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് ജഡേജയെ ഒരു മത്സരത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
.@imjadeja becomes No.1 Test all-rounder in the latest #ICC Test rankings pic.twitter.com/0uYuG0LUNb
— BCCI (@BCCI) August 8, 2017
മാച്ച് ഫീയുടെ 50 ശതമാനം പിഴയായി ജഡേജ അടക്കേണ്ടി വരും. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ജഡേജ ഐസിസിയുടെ 2.2.8 നിയമാവലിയിലെ ചട്ടം ലംഘിച്ചതായാണ് കണ്ടെത്തിയത്. പന്തോ, വെള്ളക്കുപ്പി അടക്കമുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്ന ഏതെങ്കിലും ഉപകരണമോ സാധനമോ ഉപയോഗിച്ച് കളിക്കാര്‍ക്ക് നേരെയോ സഹായികള്‍ക്കോ അമ്പയര്‍ക്കോ മാച്ച് റഫറിക്കോ അതുമല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും നേര്‍ക്കോ അപകടകരമായി എറിയുക എന്നതാണ് 2.2.8 ചട്ടം പറയുന്നത്. ടെസ്റ്റിന്റെ മൂന്നാം ദിനം 58 ാം ഓവറിലായിരുന്നു സസ്‌പെന്‍ഷനിലേക്ക് എത്തിച്ച ചട്ടലംഘനം നടന്നത്. ജഡേജയായിരുന്നു ബോളര്‍. ലങ്കന്‍ ബാറ്റ്‌സ്മാന്‍ ദിമുത് കരുണരത്‌നെക്ക് നേരെ ആ ഓവറില്‍ ജഡേജ അപകടരമായ രീതിയില്‍ പന്തെറിഞ്ഞുവെന്നാണ് ഫീല്‍ഡ് അമ്പയര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കരുണരത്‌നെ അടിച്ച പന്ത് പിടിച്ചെടുത്ത ജഡേജ സ്റ്റമ്പ് ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ ഈ സമയം ലങ്കന്‍ താരം ക്രീസിനു വെളിയിലേക്ക് വന്നിരുന്നില്ല. ഭാഗ്യത്തിനാണ് ബാറ്റ്‌സ്മാന്‍ പരിക്കേല്‍ക്കാതെ ലക്ഷപെട്ടത്. പ്രതിരോധത്തിന് നില്‍ക്കാതെ ജഡേജ കുറ്റം സമ്മതിച്ചതു കൊണ്ട് കൂടുതല്‍ വിശദീകരണം ചോദിക്കുന്നില്ലെന്നാണ് ഐസിസിയുടെ പക്ഷം. ജഡേജയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 70 റണ്‍സ് നോട്ടൗട്ടും ഏഴ് വിക്കറ്റും പിഴുത ഓള്‍റൗണ്ട് മികവാണ് ജഡേജയുടെ കുതിപ്പിനാധാരം. ഇതേത്തുടര്‍ന്ന് ടെസ്റ്റ് റാങ്കിങില്‍ ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ജഡേജ കയറുകയും ചെയ്തിരുന്നു.
kerala
എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
kerala
‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.
യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
kerala
കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍