Views
കേരള പൊലീസിന്റെ ഫാസിസറ്റ് ദുര്‍ഗന്ധം

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരെന്നും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംരക്ഷകരെന്നുമൊക്കെ പെരുമ്പറകൊട്ടി നടക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവരാണ് കേരളം ഭരിക്കുന്നതെങ്കിലും, ന്യൂനപക്ഷ വിഭാഗങ്ങളുടെ നേര്‍ക്ക് ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ചില നടപടികള്‍ അത്തരം വാദമുഖങ്ങള്‍ വെറും വിതണ്ഡമാണെന്ന തോന്നലാണ് പൊതുസമൂഹമനസ്സില്‍ ഉയര്‍ത്തിവിട്ടിട്ടുള്ളത്. വര്‍ഗീയതയുടെ കോട്ടകൊത്തളങ്ങള്‍ സൃഷ്ടിക്കാന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയതയുടെ നാട്ടില്‍ മതേതരത്തിന്റെയും മാനിവക സാഹോദര്യത്തിന്റെയും ഉരുക്കുകോട്ടയായി കേരളം ഇന്നും നിലകൊള്ളുന്നതിന് കാരണം മതവിശ്വാസികളുടെയും അല്ലാത്തവരുടെയുമൊക്കെയുള്ള ജാഗ്രതയും സമാധാനപരമായ പ്രവര്‍ത്തനരീതിയുമാണ്. ഇത് തിരിച്ചറിഞ്ഞവരാണ് മതനിരപേക്ഷതയുടെ ഈ കൊച്ചുതുരുത്തിലും വര്‍ഗീയവിഷമഴ പെയ്യിച്ച് രാഷ്ട്രീയവിളവെടുപ്പ് നടത്താന്‍ നടത്തുന്ന ഹീനശ്രമങ്ങള്‍. ഈ കെണിയില്‍ ചെന്നുചാടാന്‍മാത്രം അജ്ഞരാണോ കേരളത്തിലെ പുരോഗമനാശയക്കാരെന്നവകാശപ്പെടുന്നവരുടെ ഒരു സര്‍ക്കാര്‍. കേരള പൊലീസിന്റെ ഫാസിസ്റ്റ് നയത്തിനെതിരെ കേരളമൊട്ടാകെ പ്രചാരണത്തിനിറങ്ങുകയാണ് വരുന്ന 26ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍.
കഴിഞ്ഞ ഞായറാഴ്ച എറണാകുളം ജില്ലയിലെ പറവൂര്‍, വടക്കേക്കര മേഖലയില്‍ നടന്ന കിരാത സംഭവം ഈ ശൃംഖലയിലെ ഒന്നുമാത്രം. ഇസ്ലാം മതപ്രബോധനവുമായി രംഗത്തിറങ്ങിയ ചിലരെ ഇടതുസര്‍ക്കാരിന്റെ പൊലീസ് പിടികൂടി തുറുങ്കിലടച്ചിരിക്കുന്നുവെന്ന വാര്‍ത്ത പുരോഗമന കേരളത്തെ മാത്രമല്ല, മതേതര ഇന്ത്യയെയാകെ ഞെട്ടിപ്പിക്കുന്നതായിരിക്കുന്നു. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ നാല്പതു പേരാണ് വടക്കേക്കര, ചിറ്റാട്ടുകര, ചേന്ദമംഗലം പഞ്ചായത്തുകളില്‍ മത പ്രബോധനവുമായി വീടുകള്‍തോറും ദഅ്വ സ്ക്വാഡായി (പ്രബോധകസംഘം) പ്രചാരണത്തിനിറങ്ങിയത്. സംഘടനയുടെ ലഘുലേഖ വിതരണം ചെയ്യുകയായിരുന്നു ഉദ്ദേശ്യം.
സംസ്ഥാനത്തൊട്ടാകെ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് മുജാഹിദ് വിഭാഗത്തില്‍പെടുന്ന വിസ്ഡം ഗ്ലോബല്‍ മിഷന് പ്രവര്‍ത്തകര്‍ ഇവിടെയും അവധിദിവസം രംഗത്തിറങ്ങിയത്. സംഘടന നിലവില്‍വന്ന് വര്‍ഷങ്ങളായി നടന്നുവരുന്ന പ്രചാരണരീതിയാണിത്. തികച്ചും ഭരണഘടനാപരവും നിയമാനുസൃതമായ ഒരുരീതി. എന്നാല്‍ മേല്‍പരാമര്‍ശിത സ്ഥലങ്ങളിലെ ഏതാനും ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരെ വര്‍ഗീയമായി ചിത്രീകരിക്കുകയും ലഘുലേഖാവിതരണം അനുവദിക്കില്ലെന്ന് ശാഠ്യംപിടിക്കുകയുമായിരുന്നു. ആര്.എസ്.എസ്സുകാര്‍ പ്രവര്‍ത്തരെ ക്രൂരമായി മര്‍ദിക്കുകയും വര്‍ഗീയത പരത്തുവെന്നാരോപിച്ച് പൊലീസിനെ നിര്‍ബന്ധിപ്പിച്ച് കേസെടുപ്പിക്കുകയും ചെയ്തു. ഉടന്‍തന്നെ നാല്പത് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയും കാക്കനാട് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
മതസ്പര്‍ദ വളര്‍ത്തുന്ന 153എ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റും റിമാന്‍ഡും. എന്നാല്‍ ഇവരെ മര്‍ദിച്ച ഏഴു പേരെ ജാമ്യം നല്കി വിട്ടയച്ചുവെന്നതാണ് മറ്റൊരു വസ്തുത. ലഘുലേഖയില്‍ ഇസ്്ലാമിലേക്ക് ആളുകളെ ക്ഷണിക്കുന്ന വാചകം ഉണ്ടെന്നായിരുന്നു പൊലീസിന്റെ വിചിത്രമായ കണ്ടെത്തല്‍. ലഘുലേഖയിലേത് മാനവികതയും പരസ്പരസാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന ഉപദേശമാണ് ഉള്ളതെന്നാണ് വിസ്ഡം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനെ അവിശ്വസിക്കേണ്ട കാര്യവുമില്ലെന്നതിന്റെ തെളിവാണ് സി.പി.എമ്മുകാരനായ ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ ലഘുലേഖ പ്രകാശനത്തില്‍ പങ്കെടുത്തുവെന്നത്. പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തലയും പ്രകാശനച്ചടങ്ങുകളൊന്നില്‍ പങ്കെടുത്തിരുന്നു. ബി.ജെ.പിക്കുതന്നെ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്നതിന്റെ തെളിവാണ് ഒ. രാജഗോപാല്‍ എം.എല്‍.എ ഇതേ ലഘുലേഖ പ്രകാശിപ്പിച്ചത്. അദ്ദേഹം അത് വായിച്ചുനോക്കിയില്ലെന്ന് കരുതുക മൗഢ്യമാകും.
പൊലീസിനെ നിയന്ത്രിക്കുകയും പൗരന്മാരുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറാതെ സംരക്ഷിച്ചുപോരേണ്ട ഭാരിച്ച ഉത്തരവാദിത്തവുമാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കുണ്ടാകേണ്ടത്. ഇവിടെ ഇടതുസര്‍ക്കാരിലെ പൊലീസിന് സംഘ്പരിവാറിന്റെ ഗന്ധമടിക്കുന്നുവെന്ന് പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപികയായ ഹിന്ദുഐക്യവേദി നേതാവിന്റെ വര്‍ഗീയ കോമരം തുള്ളലിനെതിരെയും മലപ്പുറത്തുകാരെ പൈശാചികമായി ആക്ഷേപിച്ചയാള്‍ക്കെതിരെയും ചെറുവിരലനക്കാത്ത പൊലീസാണ് വടക്കേക്കരയില്‍ ഇസ്്ലാമിക പ്രബോധകരെ കേട്ടപാതി കയ്യാമംവെച്ച് തുറുങ്കിലേക്ക് കൊണ്ടുപോയത്.
മലപ്പുറത്തിന്റെ ഉള്ളടക്കം തന്നെ വര്‍ഗീയമാണെന്ന് ആക്ഷേപിച്ചത് സി.പി.എമ്മിന്റെ മന്ത്രിയാണ്. വീട്ടുതടങ്കലിലുള്ള ഹാദിയക്കെതിരായ അന്വേഷണത്തിന് എന്‍.ഐ.എയെ അനുവദിച്ച പിണറായിയുടെ സര്‍ക്കാര്‍ ഹാദിയയെ കാണാന്‍ ശാസ്ത്രസാഹിത്യപരിഷത്തുകാര്‍ക്ക് അനുമതി നിഷേധിച്ചതും സാദാനടപടിക്രമമായി കാണണോ. കാസര്‍കോട്ടെ ഇസ്്ലാം മതപണ്ഡിതനെ വര്‍ഗീയമായി പ്രസംഗിച്ചുവെന്ന കുറ്റം ചാര്‍ത്തി ജയിലിലടച്ചതും നിരവധി പേരെ യു.എ.പി.എ കരിനിയമം ചാര്‍ത്തി ജയിലിടച്ചതും കമ്യൂണിസ്റ്റുകാരന്റെ കാക്കിപ്പൊലീസിന് ആര്.എസ്.എസ് ബാധ ഏറ്റതിനാലാണോ?
ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ ഉത്തരേന്ത്യന്‍ പരിച്ഛേദം കേരളത്തില്‍ ആടിത്തിമിര്‍ക്കാനുള്ള സംഘിപടപ്പുറപ്പാടിന് പിണറായി വിജയന്റെ വിശറിയുണ്ടെന്ന് കരുതുക പ്രയാസമാണെങ്കിലും, ലോകനാഥ ബെഹ്റയുടെ പൊലീസിന് അതില്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനും സി.പി.എമ്മിനുമുണ്ട്. ഫാസിസ്റ്റ്വിരുദ്ധതയുടെ തൂക്കമൊപ്പിക്കാന്‍ ന്യൂനപക്ഷവിരുദ്ധതയുടെ ഇത്തരം ലൊഡുക്കു വിദ്യകള്‍ കാട്ടാനുള്ള ശ്രമത്തില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നത് ഭൂഷണമല്ലെന്ന് ഓര്‍മിപ്പിക്കട്ടെ.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
film3 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala3 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍
-
News3 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala3 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala2 days ago
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
-
india2 days ago
ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല്‍ ഗാന്ധി