Connect with us

More

കേരളത്തിലെ പ്രഥമ വാര്‍ത്താ വീഡിയോ എക്‌സിബിഷന്‍; റെക്കോര്‍ഡിങ് മിഴി തുറന്നു

Published

on

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബും വീഡിയോ ജേര്‍ണലിസ്റ്റ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ വാര്‍ത്താ വീഡിയോ എക്‌സിബിഷന്‍ റെക്കോര്‍ഡിങിന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ തുടക്കമായി. അനുദിനം മാറികൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയും ദൃശ്യ മാധ്യമ ശൈലിയും പൊതുജനങ്ങള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പഠിതാക്കള്‍ക്കും നേരിട്ടറിയാനുള്ള അവസരമാണ് ഈ എക്‌സിബിഷന്‍.
വിവിധ ചാനലുകളിലെ ക്യാമറാമാന്‍മാരുടെ നൂറോളം വ്യത്യസ്തങ്ങളായ വാര്‍ത്തകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. പൊതുജനങ്ങള്‍ക്കും, മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ ഒരുമിച്ചു കാണാനുള്ള അവസരമാണ് പ്രദര്‍ശനം. ഇത്തരമൊരു ന്യൂസ് വീഡിയോ ഫെസ്റ്റിവല്‍ കേരളത്തില്‍ തന്നെ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.

സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ചാനലുകളിലെ വാര്‍ത്തകളെ പലരും പേടിയോടെ കാണുന്നത്. കുറ്റാന്വേഷണ വാര്‍ത്തകള്‍ എന്നത് മനുഷ്യന്റെ സമാധാനം കെടുത്തുന്ന അവസ്ഥയിലെത്തി. വാര്‍ത്താ ചാനലുകള്‍ കോടതികള്‍ക്ക് സമാനമായി മാറുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നടന്‍ ജോയ് മാത്യു മുഖ്യാതിഥിയായി. അക്രമാസക്തമായ വാര്‍ത്തകള്‍ ശേഖരിക്കുമ്പോള്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരും ക്യാമറാമാന്‍മാരും അനുഭവിക്കുന്ന സമ്മര്‍ദ്ദവും പ്രയാസങ്ങളും ആരും അറിയാതെ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ രാജേഷ്, കോസ്‌മോസ് ചെയര്‍മാന്‍ എ.കെ ഫൈസല്‍, നിയുക്ത കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് എം.കെ പ്രേംനാഥ്, വ്യാസ് പി റാം, സജീഷ് കുമാര്‍ തറയില്‍ എന്നിവര്‍ സംബന്ധിച്ചു.നേരം, കാലം, ദൃശ്യം എന്ന പേരില്‍ ദൃശ്യമാധ്യമ രംഗത്തെ പ്രഗല്‍ഭരുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കി. മനോരമ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ അയ്യപ്പദാസ്, മീഡിയ വണ്‍ ഇന്‍പുട്ട് എഡിറ്റര്‍ ആര്‍സുഭാഷ്, ഏഷ്യാനെറ്റ് ചീഫ് ക്യാമറാ മാന്‍ എന്‍.വി വിനോദ് കുമാര്‍ തുടങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കെ.പി രമേഷ് മോഡറേറ്ററായി.

എക്‌സിബിഷന്‍ കാണാന്‍ വരുന്നവര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട വാര്‍ത്തകള്‍ തെരഞ്ഞെടുത്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എക്‌സിബിഷന്റെ ഭാഗമായി ജില്ലയിലെ പ്രാദേശിക ചാനല്‍ ക്യാമറമാന്‍മാര്‍ക്കും ചാനല്‍ സ്ട്രിങ്ങര്‍ മാര്‍ക്കും വാര്‍ത്താ മത്സരവും, ജേര്‍ണലിസം അനുബന്ധ വിഷയങ്ങള്‍ പഠിക്കുന്ന കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂസ് സ്‌റ്റോറി മത്സരവും സംഘടിപ്പിച്ചിരുന്നു. എന്‍ട്രികളില്‍ നിന്ന് തെരഞ്ഞെടുത്ത ആറ് വാര്‍ത്തകള്‍ എക്‌സിബിഷനില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.
സമാപന ദിനമായ ഇന്ന് രാവിലെ 11.30ന് സിനിമാ ഛായാഗ്രാഹകന്‍ അഴകപ്പന്‍ തന്റെ അനുഭവങ്ങള്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പങ്കുവെക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending