Culture
ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയക്കെതിരെ ടെസ്റ്റില്‍ ജയം

ധാക്ക: ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിലെ കന്നി വിജയം. ധാക്കയില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് കങ്കാരുക്കളെ കടുവകള്‍ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ 265 റണ്‍സ് ചേസ് ചെയ്യുന്നതിനിടെ മൂന്നു വിക്കറ്റിന് 158 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഓസ്ട്രേലിയ 244-ന് ഓള്‍ഔട്ട് എന്ന സ്ഥിതിയിലേക്ക് മൂക്കുകുത്തി വീണത്. അവസാന നിമിഷം മത്സരം രക്ഷപ്പെടുത്താന്‍ പാറ്റ് കമ്മിന്‍സ് (33 നോട്ടൗട്ട്) കിണഞ്ഞു ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് ചരിത്ര ജയം സ്വന്തമാക്കുകയായിരുന്നു.
രണ്ട് ഇന്നിങ്സിലുമായി പത്ത് വിക്കറ്റും 89 റണ്‍സും നേടിയ ഷാകിബ് അല്‍ ഹസന് ആണ് കളിയിലെ കേമന്‍. രണ്ടാം ഇന്നിങ്സിലെ ഡേവിഡ് വാര്‍ണറുടെ (112) സെഞ്ച്വറി പാഴായി.
സ്കോര്‍ ചുരുക്കത്തില്‍: ബംഗ്ലാദേശ് 260 & 221, ഓസ്ട്രേലിയ 217 & 244.
ചൊവ്വാഴ്ച കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 109 എന്ന ശക്തമായ നിലയിലായിരുന്ന ഓസീസിന് ഇന്നും മികച്ച തുടക്കമാണ് ലഭിച്ചത്. സ്കോര്‍ 178-ല്‍ നില്‍ക്കെ വാര്‍ണറെ ഷാകിബ് വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെയാണ് കളി തിരിഞ്ഞത്. കരുതലോടെ ബാറ്റ് ചെയ്യുകയായിരുന്ന സ്മിത്തിനെ ഷാകിബ് തന്നെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചതോടെ ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരിച്ചുവന്നു. പീറ്റര്‍ ഹാന്റ്സ്കോംബിനെ തെയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ സാഹസികമായ ക്യാച്ചില്‍ സൗമ്യ സര്‍ക്കാര്‍ മടക്കിയതിനു പിന്നാലെ മാത്യു വെയ്ഡിനെ ഷാകിബ് വിക്കറ്റിനു മുന്നില്‍ കുടുക്കി. ആഷ്ടന്‍ ആഗറിനെ തെയ്ജുല്‍ സ്വന്തം പന്തില്‍ പിടികൂടി. ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 199 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍.
ലഞ്ച് കഴിഞ്ഞെത്തിയ ഉടനെ ഗ്ലെന്‍ മാക്സ്വെല്ലിനെ (14) യും ഷാകിബ് മടക്കി. എന്നാല്‍ കമ്മിന്‍സും ലിയോണും (12) ചെറുത്തുനിന്നതോടെ ബംഗ്ലാ ക്യാമ്പില്‍ ആശങ്ക തുടങ്ങി. സ്കോര്‍ 228-ല്‍ നില്‍ക്കെ ലിയോണിനെ മെഹ്ദി ഹസന് മിറാസിന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ മനോഹരമായ ക്യാച്ചില്‍ മടക്കിയതോടെ ബംഗ്ലാദേശ് തൊട്ടടുത്തെത്തി. ആസന്നമായ തോല്‍വി മുന്നില്‍ക്കണ്ട് പാറ്റ് കമ്മിന്‍സ് ആഞ്ഞടിച്ചെങ്കിലും ഹേസല്‍വുഡിനെ തെയ്ജുല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ബംഗ്ലാദേശ് ചരിത്ര നേട്ടത്തിന്റെ ആഘോഷം തുടങ്ങി.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
india18 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
crime3 days ago
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം
-
kerala3 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്കി കേരളം; സംസ്കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
-
crime3 days ago
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ