Connect with us

More

പശ്ചിമേഷ്യന്‍ സമാധാനത്തിന് മുഖ്യതടസ്സം ഇസ്രാഈല്‍ നടപടികളെന്ന് യു.എന്‍

Published

on

 

റാമല്ല: പശ്ചിമേഷ്യന്‍ സമാധാനത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള പ്രധാന തടസ്സം ഇസ്രാഈലിന്റെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റാമല്ലയില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ഇസ്രാഈലിനെതിരെ ആഞ്ഞടിച്ചു. ദ്വിരാഷ്ട്ര പരിഹാരം, ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കല്‍, ഫലസ്തീനികളുടെ ദുരിതത്തിന് അറുതിവരുത്താന്‍ സാഹചര്യമൊരുക്കല്‍ എന്നിവയാണ് സമാധാനം ഉറപ്പാക്കാനുള്ള ഏക പോംവഴിയെന്ന് ഗുട്ടെറസ് പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിന് പകരംവെക്കാവുന്ന മറ്റൊരു പദ്ധതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെസ്റ്റ്ബാങ്കില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ജൂതകുടിയേറ്റ പാര്‍പ്പിടങ്ങള്‍ ഒന്നുപോലും പൊളിച്ചുനീക്കില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗുട്ടെറസിന്റെ പ്രസ്താവന. സമാധാന കരാര്‍ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനിലെ കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്.
സമാധാനത്തിനുള്ള മുഖ്യ തടസ്സവും അതു തന്നെയാണെന്ന് ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ കുടിയേറ്റക്കാര്യത്തിലും ദ്വിരാഷ്ട്ര പരിഹാര വിഷയത്തിലും അമേരിക്കയുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് യു.എസ് ദൗത്യസംഘത്തില്‍നിന്ന് മറുപടി വൈകുന്നതില്‍ റാമി ഹംദല്ല അസ്വസ്ഥത പ്രകടിപ്പിച്ചു. ഇസ്രാഈലിന്റെ ആക്രമണത്തില്‍നിന്ന് ഫലസ്തീന്‍ ജനതയേയും മുസ്്‌ലിം പുണ്യ കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. വെസ്റ്റ്ബാങ്കിലെയും ജറൂസലമിലെയും ഗസ്സ മുനമ്പിലെയും രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക സ്ഥിതിഗതികള്‍ യു.എന്‍ സെക്രട്ടറി ജനറലുമായി ചര്‍ച്ച ചെയ്തതായും ഹംദല്ല അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending