Video Stories
അധിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം യൂത്ത് ലീഗ്

കോഴിക്കോട് : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലല്ലാതെ ഒരു സീറ്റില്‍ പോലും 25000/ രൂപക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ട്ടിച്ച സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്നു ചേര്‍ന്ന അധിക ബാധ്യത ഏറ്റെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ട. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 11ലക്ഷം വരെ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധിക്ക് കളമൊരുക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ആറു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ആറു മാസത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനം ശിക്ഷ ആറു മാസത്തേക്ക് നീട്ടി വെച്ചു എന്നതിന് തുല്യമാണ്. ഫീസ് വര്‍ധനവിന്റെ പേരില്‍ അഡ്മിഷന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ അഡ്മിഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം നേതാക്കള്‍ തുടര്‍ന്നു.
സാമൂഹ്യ നീതിയും മെറിറ്റും അട്ടിമറിച്ചു മത സംഘടനകളുടെ കത്ത് നല്‍കിയാല്‍ മാത്രമേ അഡ്മിഷന്‍ കൊടുക്കേണ്ടതുള്ളൂ എന്ന ഉത്തരവ് ഹൈക്കോടതിയില്‍ നിന്നും ചില മാനേജ്‌മെന്റ്കള്‍ക്ക് ലഭിക്കാന്‍ ഇടയാക്കിയതും സംസ്ഥാന സര്‍ക്കാര്‍ ആണ്. ക്യാപിറ്റേഷന്‍ ഫീസിന് അവസരമൊരുക്കാനാണ് ഇത്തരം ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഉത്തരവ് പിന്‍വലിച്ചിരുന്നുവെങ്കിലും കോടതി വഴി ഈ ഉത്തരവ് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുകയാണുണ്ടായത്. സമാനമായ സാഹചര്യമാണ് ഫീസ് വര്‍ധനവിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ ഇല്ലാത്ത വിധം മെറിറ്റും സാമൂഹ്യ നീതിയും അട്ടിമറിക്കുകയും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ഫീസ് ഏര്‍പ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുകകയും ആണ് ഇടത് പക്ഷ സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും നേതാക്കള്‍ ആരോപിച്ചു.
വെള്ളം കുടിപ്പിച്ച
സര്‍ക്കാരിനെതിരെ വെള്ളം നല്‍കി പ്രതിഷേധിച്ച് എം.എസ്.എഫ്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ‘വെള്ളംകുടിപ്പിച്ച’ സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തി എം.എസ്.എഫ്. തലസ്ഥാനത്ത് മെഡിക്കല്‍ അലോട്ട്‌മെന്റ് കേന്ദ്രത്തില്‍ ആശങ്കയുടെ മുള്‍മുനയില്‍ നിന്നവര്‍ക്കും സ്വാശ്രയത്തില്‍ നിരാശ്രയരായവര്‍ക്കും കുടിവെള്ളം നല്‍കിയാണ് എം.എസ്.എഫ് പ്രതിഷേധിച്ചത്. ഫീസും ബാങ്ക് ഗ്യാരണ്ടിയും ഉള്‍പെടെ സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയില്‍ തകര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അലോട്ട്‌മെന്റ് കേന്ദ്രത്തില്‍ എം.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും സജീവമായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമെങ്കിലും കൊടും ചൂടില്‍ വലഞ്ഞു നിന്ന രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുടിവെള്ളവിതരണം ആശ്വാസമേകി. എം.എസ്.എഫ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നെന്ന് അവകാശപ്പെടുന്ന എസ്.എഫ്.ഐയെയും ഡി.വൈ.എഫ്.ഐയെയും മഷിയിട്ടുനോക്കായാല്‍ കാണാത്ത സ്ഥിതിയായെന്ന് അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാരുകള്‍ അധികാരത്തിലെത്തുമ്പോഴെല്ലാം ആദര്‍ശങ്ങള്‍ മറന്നുപോകുകയാണവര്‍. സ്വാശ്രയ മാനേജ്‌മെന്റുകളെ കയറൂരിവിട്ട സര്‍ക്കാരിന് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം മാപ്പുനല്‍കില്ലെന്നും മിസ്ഹബ് പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ ജമാല്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍, കെ.ടി റൗഫ്, ഷഫീക്ക് വഴിമുക്ക്, അംജദ് കുരീപ്പള്ളി, ബിലാല്‍ റഷീദ്, ഹമീം മുഹമ്മദ്, എ.പി. മിസ്‌വര്‍, അഫ്‌നാസ് ചോറോട്, അന്‍സാര്‍ പെരുമാതുറ, അസ്‌ലം.കെ.എച്ച് എന്നിവര്‍ നേതൃത്വം നല്‍കി.
ബാങ്ക് ഗ്യാരണ്ടിയില്‍
ഇളവ് നല്‍കാമെന്ന് എം.ഇ.എസ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിന് ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി നല്‍കാനാകാതെ വിദ്യാര്‍ത്ഥികള്‍ നട്ടം തിരിയുമ്പോള്‍ ഇളവ് അനുവദിക്കാമെന്ന് മുസ്‌ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്). ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാന്‍ തയാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചതായി എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ ‘ചന്ദ്രിക’യോട് പറഞ്ഞു.പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ പൂര്‍ണമായി ബാങ്ക് ഗ്യാരണ്ടിയില്‍ നിന്ന് ഒഴിവാക്കും. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ അവരുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന രേഖകളും ബന്ധപ്പെട്ട മതസ്ഥാപനങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത, മുജാഹിദ്, ജമാഅത്ത് നേതൃത്വങ്ങള്‍ സാക്ഷ്യപ്പെടുത്തിയാല്‍ ഗ്യാരണ്ടി ഒഴിവാക്കാം. സാമ്പത്തിക പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന രേഖകള്‍ക്ക് പുറമെയാണിത് ഹാജരാക്കേണ്ടത്. സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിച്ചുപോകാനാണ് എം.ഇ.എസ് ആഗ്രഹിക്കുന്നതെന്നും ആര്‍ക്കും പഠിക്കാനുള്ള അവസരം നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യതൊഴിലാളി മക്കളുടെ ഫീസ് സര്‍ക്കാര്‍
നല്‍കണം- എസ്.ടി.യു
തിരുവനന്തപുരം: നീറ്റ് ലിസ്റ്റില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കുന്ന മത്സ്യതൊഴിലാളി മക്കളുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ നല്‍കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു.) സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala3 days ago
തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി