Connect with us

Video Stories

അതിവേഗം

Published

on

 

കൊളംബൊ: ശ്രീലങ്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ആതിഥേയര്‍ തോറ്റു. തോല്‍വിയോടെ ലങ്കയുടെ ലോകകപ്പ് പ്രവേശം തുലാസിലാണ്. ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലെത്തി. ഇന്ത്യ മുന്നോട്ടു വെച്ച 376 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 14 റണ്‍സെടുത്ത ഓപണര്‍ നിരോഷന്‍ ഡിക്‌വെല്ലയെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ ശര്‍ദുല്‍ താക്കൂറാണ് ലങ്കന്‍ നിരക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. പിന്നാലെ ഒരു റണ്ണെടുത്ത കുശാല്‍ മെന്‍ഡിസ് ഇല്ലാത്ത റണ്ണിനോടി റണ്ണൗട്ടായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയുടേയും (131), രോഹിത് ശര്‍മയുടേയും (104) സെഞ്ച്വറിയുടെ കരുത്തിലാണ് 375 റണ്‍സ് അടിച്ചു കൂട്ടിയത്. 300-ാം ഏകദിനം കളിക്കുന്ന മുന്‍ ക്യാപ്റ്റന്‍ ധോണി (49*), മനീഷ് പാണ്ഡെ (50*), എന്നിവരും മികവ് പ്രകടിപ്പിച്ചു. കെ.എല്‍ രാഹുലും (07), ഹര്‍ദിക് പാണ്ഡ്യയും (19) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ശ്രീലങ്കക്കെതിരെ ഒരു ടീം ലങ്കയില്‍ വെച്ച് നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കോലിയുടെ തീരുമാനം ചോദ്യം ചെയ്തു കൊണ്ട് രണ്ടാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ (04) പുറത്തായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റ് വീഴുന്നത് 29.3 ഓവറില്‍ 225 റണ്‍സാകുമ്പോഴാണ്. രണ്ടാം വിക്കറ്റില്‍ കോലിയും രോഹിതും ചേര്‍ന്ന് 27 ഓവറില്‍ 219 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രോഹിത് 88 പന്തില്‍ നിന്നും 11 ബൗണ്ടറികളും മൂന്ന് സിക്‌സറുമടക്കം 104 റണ്‍സ് അടിച്ചെടുത്തു. രോഹിത് ശര്‍മയുടെ 13-ാം ഏകദിന സെഞ്ച്വറിയാണിത്. കഴിഞ്ഞ മത്സരത്തിലും രോഹിത് സെ്ഞ്ച്വറി നേടിയിരുന്നു. 29-ാം സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കോലി 96 പന്തില്‍ നിന്നും 17 ബൗണ്ടറികളും രണ്ട് സിക്‌സറുമടക്കമാണ് റണ്‍സ് അടിച്ചു കൂട്ടിയത്. ലങ്കക്കെതിരെ കോലി നേടുന്ന ഏഴാമത്തെ സെഞ്ച്വറിയാണിത്. ഇതോടെ 28 സെഞ്ച്വറി നേടിയ സനത് ജയസൂര്യയെ പിന്തള്ളി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനായും കോലി മാറി. 49 സെഞ്ച്വറി നേടിയ ടെണ്ടുല്‍ക്കറും 30 സെഞ്ച്വറി നേടിയ റിക്കി പോണ്ടിങുമാണ് കോലിക്കു മുന്നിലുള്ളത്. ലങ്കന്‍ ബൗളര്‍മാരില്‍ ക്യാപ്റ്റന്‍ മലിംഗയാണ് ഏറ്റവും കൂടുതല്‍ റണ്‍ വിട്ടു നല്‍കിയത്. 10 ഓവറില്‍ 82 റണ്‍സാണ് ക്യാപ്റ്റന്‍ നല്‍കിയത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending