Video Stories
ഹനുമല്‍ സാങ്കേതിക വിദ്യ
പെണ് മയിലുകള്‍ പ്രസവിക്കുന്നത് ആണ് മയിലുകളുടെ കണ്ണീര് കുടിച്ചിട്ടാണ്, അല്ലാതെ ഇണ ചേര്‍ന്നിട്ടല്ല എന്ന് പറഞ്ഞയാള്‍ രാജസ്ഥാനില്‍ ഹൈക്കോടതി ജഡ്ജിയായിരുന്നു- മഹേഷ് ചന്ദ്ര ശര്‍മ. പശുവിനെ കൊല്ലുവന്നവരെ തൂക്കിക്കൊല്ലണമെന്ന് പറയാന്‍ ഇദ്ദേഹത്തിന് മടിയേതുമില്ലായിരുന്നു, കാരണം അദ്ദേഹത്തെ ഭരിക്കുന്നത് മനുഷ്യ വളര്‍ച്ചയുടെ ഇങ്ങേയറ്റത്തുള്ള ആധുനിക ചിന്താപദ്ധതികളൊന്നുമല്ല, ഇരുണ്ട കാലത്തെ ഏതൊക്കെയോ സ്മൃതികളാണ്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് നിക്ലാല്‍ രൂപാണി ഐ.ഐ.ടിയില്‍ ചെന്നാണ് രാമബാണത്തിന്റെയും രാമസേതുവിന്റെയും എഞ്ചിനീയറിങ് വൈദഗ്ധ്യം വിളമ്പിയത്. ത്രേതാ യുഗത്തില്‍ (17 ലക്ഷം വര്‍ഷം മുമ്പ്) തന്നെ ഭാരതം കടലില്‍ പാലം നിര്‍മിച്ചിരുന്നുവെന്നും വിമാനം പറപ്പിച്ചിരുന്നുവെന്നും മലകള്‍ അപ്പാടെ എടുത്തുമാറ്റിയിരുന്നുവെന്നും കേട്ടാല്‍ വാ പൊളിച്ച് നിന്ന് കൈയടിക്കുന്ന ഒരു സമൂഹവും രൂപപ്പെട്ടിട്ടുണ്ടെന്നതിനാല്‍ ഒരു ഗോശാല മതിയാവും വിജയ് രൂപാണിക്ക് അടുത്ത തെരഞ്ഞെടുപ്പ് ജയിക്കാന്‍. ശ്രീരാമന് അന്ന് ചെയ്തതാണ് ഇന്ന് ഐ.എസ്.ആര്.ആര്.ഒ ചെയ്യാന്‍ ശ്രമിക്കുന്നത്. ലങ്കയിലേക്ക് രാമസേതു നിര്‍മിച്ചു. അതിന്റെ എഞ്ചിനീയറിങിലും മുഖ്യമന്ത്രി ഊറ്റംകൊണ്ടു. ഒരു മരുന്നിന് പോയ ഹനുമാന് പേര് മറന്നുപോയതിനാല്‍ ഒരു മല തന്നെ എടുത്തു പോന്നല്ലോ. അടിസ്ഥാന വികസന മേഖലയില്‍ ഹനുമല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശം സ്വയമ്പന്‍ ആര്.എസ്.എസുകാരനായ മുഖ്യന് എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ വെക്കുന്നു. ആദിവാസികളടക്കം വ്യത്യസ്ത ജാതിക്കാരുടെയും സുഗ്രീവനും ഹനുമാനും അടങ്ങുന്ന വാനരപ്പടയെയും എന്തിന് അണ്ണാന്മാരുടെയുമൊക്കെ പിന്തുണയും സഹായവും തേടിയ ശ്രീരാമന്റെ സോഷ്യല്‍ എഞ്ചിനീയറിങും ഇദ്ദേഹം അവതരിപ്പിക്കുന്നു. ഇതിലേതു ബാണമാണ് അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഉപയോഗിക്കുക എന്നതാവും പ്രശ്നം. ബാലിയെയെന്ന പോലെ മറഞ്ഞിരുന്ന് അമ്പെയ്തു വീഴ്ത്തുന്ന സൂത്രം പ്രയോഗിക്കുമോ?
മോദി(യുടെ)യില്ലാത്ത ഗുജറാത്തില്‍, വിദ്വേഷ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായ ഗുജറാത്തില്‍, അമിത്ഷായുടെ സ്വന്തം മണ്ണില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് വലിയ സന്നാഹങ്ങളാണ് ബി.ജെ.പി ഒരുക്കുന്നത്. സംഘ്പരിവാറിന്റെ വിജയിച്ച രാഷ്ട്രീയ പരീക്ഷണത്തിന്റ കേന്ദ്രം മാത്രമല്ല, ബി.ജെ.പിയുടെ അരിയിട്ടു വാഴ്ചക്ക് അറുതിവരുത്താന്‍ കഴിയുമോ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാവും ഗുജറാത്ത്. 22 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഒരു വര്‍ഷം മുമ്പാണ് വിജയ് രൂപാണി മുഖ്യമന്ത്രിയാവുന്നത്. മോദി ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ആനന്ദിബെന്‍ പട്ടേലിനെയാണ് കസേരയിലിരുത്തിയത്. ഒന്നു രണ്ടു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ കാര്യങ്ങള്‍ പന്തിയല്ലെന്ന് പാര്‍ട്ടിക്ക് ബോധ്യമായതുകൊണ്ട് തന്നെ മുന്‍ ആര്.എസ്.എസ് പ്രചാരക് ആയ വിജയ് രൂപാണിയെ ചുമതല ഏല്പിക്കുകയായിരുന്നു. ബി.ജെ.പി ആവനാഴിയിലെ അവസാനത്തെ ആയുധവും പയറ്റും. പക്ഷെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാവിപ്പാര്‍ട്ടിക്ക് അപകട സൂചന നല്‍കിയിട്ടുണ്ട്. 2014ല്‍ മുഴുവന്‍ ലോക്സഭാ സീറ്റും നേടിക്കൊടുത്ത ഗുജറാത്തല്ല 2017ലേത്. അധികാര ദുര മൂത്ത് പരസ്പരം കാലുവാരുന്ന സോളങ്കിമാരും പട്ടേലുമാരും വാഴുന്ന കോണ്‍ഗ്രസിനെ മാത്രമല്ല നേരിടേണ്ടത്, ജനസംഖ്യയില്‍ 14 ശതമാനമേയുള്ളൂവെങ്കിലും സംസ്ഥാനത്തിന്റെ ഏതാണ്ട് പകുതി മേഖല നോക്കി നടത്തുന്ന പട്ടേല്‍ സമുദായത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച ഹാര്‍ദിക് പട്ടേലിന്റെ പട്ടിദാര്‍ അനാമത് ആന്ദോളന് സമിതിയുണ്ട്. മോദിയെ പാഠം പഠിപ്പിക്കുമെന്ന് ഹാര്‍ദിക് പറഞ്ഞത് കളിയായിരിക്കുമെന്ന് ഉറപ്പില്ല. ഏഴ് ശതമാനം വരുന്ന ദലിതരുടെ തീപ്പൊരി നേതാവായി ഉയര്‍ന്ന ജിഗ്നേഷ് മേവാനിയുണ്ട്. ഡല്‍ഹിയില്‍ കളിച്ചാല്‍ ഗുജറാത്തില്‍ മറുപടി പറയുമെന്ന് ഭീഷണി മുഴക്കുന്ന ആം ആദ്മിയുണ്ട്. പരസ്പരം ഭിന്നിച്ചു നിന്നാല്‍ എല്ലാവരെയും അപകടത്തിലാക്കി വീണ്ടും ബി.ജെ.പി വരുമെന്ന ഭീഷണി ഇവര്‍ ഉള്‍ക്കൊണ്ടാല്‍ ഇന്നും മുപ്പത് ശതമാനത്തിലേറെ വോട്ട് കൈവശമുള്ള കോണ്‍ഗ്രസുമായി ഇവര്‍ കൈ കോര്‍ത്താല്‍ അമിത്ഷായുടെ ഊറ്റം അവിടെ നില്ക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭീഷണിയില്ലെന്ന് തന്നെയാണ് അവിടെ നിന്നെന്ന പേരില്‍ വന്ന അഭിപ്രായ സര്‍വേ പറയുന്നത്. ഗുജറാത്തിലെ നാല്പത് എം.എല്‍.എമാരെയും കൊണ്ട് ബംഗളൂരുവിലെത്തി വിജയക്കൊടി നാട്ടിയ അഹമദ് പട്ടേല്‍ എന്ന ചാണക്യന് അവകാശപ്പെട്ടത്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കുമെന്നാണ്. അതത്ര എളുപ്പമല്ല. വിദ്വേഷത്തിന്റെ കനലിലാണ് എന്നും ബി.ജെ.പി ജയം കണ്ടെത്തുന്നത്. എന്നും ഈ പറ്റിക്കല്‍ നടക്കുമോ എന്ന ചോദ്യത്തിന് മറിച്ചൊരു ഉത്തരം ഇതുവരെ കിട്ടിയിട്ടില്ലല്ലോ. റൊഹിംഗ്യന്‍ യാതനക്കഥകള്‍ പുറത്തുവരുന്ന മ്യാന്മറിലെ റംഗൂണിലായിരുന്നു വിജയ് രൂപാണിയുടെ കുടുംബം. അവിടെ രാഷ്ട്രീയ അനിശ്ചിതത്വം വന്നപ്പോള്‍ ഏഴു മക്കളെയും കൂട്ടി രാംനിക്ലാല് എന്ന ജൈന ബനിയ സമുദായക്കാരന് രാജ്കോട്ടിലേക്ക് പോന്നതാണ്. ചെറുപ്പത്തിലേ എ.ബി.വി.പിയിലും ആര്.എസ്.എസിലും പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ രൂപാണി അടിയന്തിരവാസ്ഥക്കാലത്ത് 11 മാസം ജയിലില്‍ കിടന്നു. 1978 മുതല്‍ 81 വരെ പ്രചാരക് ആയി. രാജ്കോട്ട് മുനിസിപ്പല്‍ അംഗമായി, അവിടെ മേയറുമായി. ഗുജറാത്ത് ബി.ജെ.പി ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ നാലു മുഖ്യമന്ത്രിമാരുടെ അടുത്തയാളായിരുന്നു. രാജ്യസഭാംഗമായി. മന്ത്രിയായിരിക്കെയാണ് ഒരു വര്‍ഷം മുമ്പ് മോദിയുടെയും അമിത്ഷായുടെയും പരീക്ഷണ ശാലയുടെ സൂക്ഷിപ്പുകാരനായി വന്നത്. എന്തായിരുന്നാലും പുരുഷോത്തമനായ ശ്രീരാമനായിരിക്കില്ല വിജയ് രൂപാണിയുടെ മാതൃക.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india6 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

