Video Stories
രക്തദാഹിയായി മ്യാന്മര്‍

യാങ്കൂണ്‍: മ്യാന്മറിലെ റോഹിന്‍ഗ്യന്‍ ഗ്രാമം വളഞ്ഞ് കുട്ടികളുള്‍പ്പെടെ 130 പേരെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. കൂട്ടക്കുരുതിക്കു ശേഷം 2500 വീടുകള്‍ അഗ്നിക്കിരയാക്കി. റാഖിന്‍ സ്റ്റേറ്റില്‍ ഒരാഴ്ചക്കിടെ 400ഓളം പേര്‍ കൊല്ലപ്പെട്ട സൈനിക നടപടികളിലെ ഒടുവിലത്തെ ദുരന്തമാണിത്. മ്യാന്മര്‍ സേനയുടെ മുസ്‌ലിം വേട്ടയെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. റോഹിന്‍ഗ്യന്‍ ഭൂരിപക്ഷ പ്രദേശമായ റാഖിനിലെയും സമീപ പ്രദേശങ്ങളിലെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗുട്ടെറസ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.
സാധാരണക്കാരെ കൂട്ടത്തോടെ കൊന്നുതള്ളിയും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയും റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ പട്ടാളക്കാര്‍ ഭീകരതാണ്ഡവും തുടരുകയാണ്. റോഹിന്‍ഗ്യന്‍ മുസ്്‌ലിം കുടുംബങ്ങളെ അടിച്ചിറക്കി ആയിരക്കണക്കിന് വീടുകളാണ് സൈനികര്‍ അഗ്നിക്കിരയാക്കിയത്. വീടും നാടും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന പാവപ്പെട്ട റോഹിന്‍ഗ്യന്‍ ഗ്രാമീണരെ സഹായിക്കാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരെ കലാപ ഭൂമിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ഗുട്ടെറസ് പറഞ്ഞു. അതിര്‍ത്തി കടന്നെത്തുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളോട് അനുഭാവ പൂര്‍വം പെരുമാറുന്ന ബംഗ്ലാദേശ് അധികാരികളെ അദ്ദേഹം പ്രശംസിച്ചു. റോഹിന്‍ഗ്യന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതി ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു. അതിനുശേഷം പ്രതിസന്ധി സംബന്ധിച്ച് രക്ഷാസമിതി പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. മ്യാന്മര്‍ സേനയുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ട് അതിര്‍ത്തിയില്‍ അഭയം ചോദിച്ചെത്തിയ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കണമെന്ന് തുര്‍ക്കി ബംഗ്ലാദേശ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് അഭയം നല്‍കുന്നതിനുള്ള ചെലവ് തുര്‍ക്കി വഹിക്കുമെന്നും വിദേശകാര്യ മന്ത്രി മെവ്‌ലൂത്ത് കാവുസോഗ്ലു അറിയിച്ചു. മുസ്‌ലിം വംശഹത്യയാണ് മ്യാന്മറില്‍ നടക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.
പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോഓപ്പറേഷന്‍(ഒഐസി) യോഗം ചേരും. റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ അനുഭവിക്കുന്ന യാതകനള്‍ക്ക് ഉറച്ച പരിഹാരം കാണാന്‍ ഒഐസി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എന്‍ ഭക്ഷ്യസഹായം നിര്‍ത്തി
ന്യൂയോര്‍ക്ക്: മ്യാന്മറിലെ റാഖിന്‍ സ്‌റ്റേറ്റില്‍ സൈനിക നടപടിയെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കുള്ള ഭക്ഷ്യസഹായം വേള്‍ഡ് ഫുഡ് പ്രോഗ്രാം(ഡബ്ല്യു.എഫ്.പി) നിര്‍ത്തിവെച്ചു. സുരക്ഷാ ആശങ്കയെത്തുടര്‍ന്നാണ് സഹായം നിര്‍ത്തിവെക്കുന്നതെന്നും മ്യാന്മര്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് ഭക്ഷ്യവിതരണം പുനരാരംഭിക്കാന്‍ ശ്രമം തുടരുകയാണെന്നും ഡബ്ല്യു.എഫ്.പി പ്രസ്താവനിയില്‍ അറിയിച്ചു. കുട്ടികളടക്കം നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട റാഖിന്‍ സ്്‌റ്റേറ്റില്‍ ആര്‍ക്കും സുരക്ഷിതത്വമില്ലാത്ത സ്ഥിതിയാണ്. യു.എന്‍ പ്രതിനിധികളുള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരെ കലാപ ഭൂമിയിലേക്ക് പ്രവശിക്കാന്‍ സൈന്യം അനുവദിക്കുന്നില്ല. ഡബ്ല്യു.എഫ്.പി ഭക്ഷ്യസഹായം നിര്‍ത്തിവെച്ചത് രണ്ടര ലക്ഷത്തോളം വരുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ സ്ഥിതി കൂടുതല്‍ ദയനീയമാക്കും. 2012 മുതല്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന 120,000ഓളം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് ഡബ്ല്യു.എഫ്.പി ഭക്ഷ്യസഹായമായിരുന്നു ഏക ആശ്രയം. മുസ്്‌ലിംകള്‍ക്കുള്ള സഹായത്തിന്റെ എല്ലാ വഴികളും ഭരണകൂടം അടച്ചിരിക്കുകയാണ്. യു.എന്‍ ഭക്ഷ്യവസ്തുക്കള്‍ റോഹിന്‍ഗ്യന്‍ വിഘടനവാദികളുടെ കൈകളിലാണ് എത്തുന്നതെന്ന് മ്യന്മാര്‍ ആരോപിക്കുന്നു. ആ ആരോപണം യു.എന്‍ ഏജന്‍സി നിഷേധിച്ചു.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
News3 days ago
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
-
kerala3 days ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
local3 days ago
മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം
-
kerala2 days ago
‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
-
News3 days ago
ഗസ്സയില്‍ വെടിനിര്‍ത്തലെന്ന് ട്രംപ്; നെതന്യാഹു അമേരിക്കയിലേക്ക്
-
crime2 days ago
ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ചുകൊന്നു
-
News3 days ago
യുഎന്‍ ആണവ നിരീക്ഷക സമിതിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇറാന്
-
News3 days ago
ഗസ്സയെ ഇല്ലാതാക്കാന്‍ ഇസ്രാഈലിന്റെ പങ്കാളികളായ കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യുഎന്‍